Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൊട്ടാരത്തിലെ കവിത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2016, 10:08 pm IST
in Samskriti

പാണ്ഡ്യമഹാരാജാവ് പ്രഭാതത്തില്‍ പ്രഭാതകര്‍മങ്ങള്‍ എല്ലാം കഴിഞ്ഞ് രാജകൊട്ടാരത്തില്‍ നടുമുറ്റത്തുള്ള ആട്ടുകട്ടിലില്‍ വിശ്രമിക്കുന്ന സമയം മഹാറാണി കുളിയും കഴിഞ്ഞ് മുടി ഉണക്കി രാജാവിന്റെ അടുത്തുവന്ന് ഇരുന്നു. ആ സമയം രാജാവിന് എന്തെന്നില്ലാത്ത അനുഭൂതി. റാണിയുടെ മുടിയില്‍ കൈകൊണ്ടു തടവികൊണ്ടേ ഇരുന്നു. നല്ല ഇരുണ്ട് പനങ്കുലപോലത്തെ മുടിയില്‍ രാജാവു മണംപിടിച്ചു. നല്ല സുഗന്ധം തോന്നി. രാജ്ഞിയോടു ചോദിച്ചു. ”സ്ത്രീകളുടെ മുടിക്ക് പ്രകൃതിയാല്‍ തന്നെ സുഗന്ധം ഉണ്ടോ” എന്നു ചോദിച്ചു.  രാജ്ഞി പറഞ്ഞു. യാതൊരു കാരണവശാലും അങ്ങനെയൊരുമണം ഉണ്ടാവില്ല. സുഗന്ധദ്രവ്യങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നതുമൂലമാവും മണംതോന്നിയത് എന്നുറച്ചുപറഞ്ഞു. രാജാവ് വീണ്ടും ആവര്‍ത്തിച്ചു എന്നാല്‍  നീ ഇപ്പോള്‍ എന്തെങ്കിലും വാസനദ്രവ്യങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ. ഇല്ല എന്നുരാജ്ഞി മറുപടി നല്‍കി.

രാജാവിനു സംശയം പിന്നേയും വര്‍ധിക്കുകയായിരുന്നു. അന്നേദിവസം  രാജസഭയില്‍ ചര്‍ച്ചയായി. പലരുടെയും അഭിപ്രായങ്ങള്‍ പലവിധം. ഉടന്‍തന്നെ രാജാവ് ഒരു വിളംബരം ചെയ്യാന്‍ ഉത്തരവിട്ടു. വിളംബരം കേട്ട് ധര്‍മിഎന്ന ഒരു പാവം കവി വിളംബര തുക കേട്ടു ഞെട്ടി. 1000 സ്വര്‍ണനാണയം. അതു ലഭിച്ചാല്‍ എന്റെ ദാരിദ്ര്യം തീരും. മനസുചുട്ടു ഭഗവാന്‍ പരമേശ്വരനെ പ്രാര്‍ത്ഥിച്ചു. ആ സമയം സാക്ഷാല്‍ പരമശിവന്‍ ഒരു കവിയുടെ വേഷത്തില്‍ ധര്‍മി എന്ന കവിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.  സംഗതി എല്ലാം ചോദിച്ചു. ധര്‍മിയുടെ സങ്കടം രാജാവിന്റെ സംശയം തീര്‍ന്ന് സ്വര്‍ണനാണയം സമ്പാദിക്കണം വീട്ടിലെ ദാരിദ്ര്യം അകറ്റണം എന്നുമാത്രമായിരുന്നു. നല്ല ശിവഭക്തനുമായിരുന്നു കവി. കവിയുടെ വേഷത്തില്‍ വന്ന പരമശിവന്‍ ധര്‍മിക്കുവേണ്ടി രാജാവിന്റെ സംശയം തീര്‍ക്കാനുള്ള കവിത എഴുതികൊടുത്തു. അതുകൊണ്ട് രാജ്യസഭയില്‍ എത്തിയതും കവിത ചൊല്ലി രാജാവിനെ ബോധ്യപ്പെടുത്തി.

രാജാവിന് അളവില്ലാത്ത സന്തോഷം തോന്നി ആയിരം സ്വര്‍ണനാണയം സമ്മാനമായി കൊടുക്കുന്ന സമയം രാജ്യസഭയിലെ പ്രഗത്ഭനായ കവി നക്കീരന്‍ ഇടപെട്ടു. ഈ പാട്ടിന് കുറവുണ്ട് എന്നുശക്തമായി വാദിച്ചു.അങ്ങനെ സമ്മാനം തടയപ്പെടുകയായിരുന്നു. പാവം ധര്‍മ സങ്കടത്തോടെ വീണ്ടും കവിയെ  കണ്ടുമുട്ടിയ ആ ക്ഷേത്രനടയിലേയ്‌ക്കു തന്നെ നടന്നു. അമ്പലത്തില്‍ എത്തിച്ചേര്‍ന്ന് തനിക്കു കവിത തന്നെ കവിയെ നന്നായി ശകാരിച്ചു. ആ സമയം വീണ്ടും കവി. ധര്‍മിയുടെ മുന്നില്‍ വന്നുനിന്നു. കാര്യങ്ങള്‍ തിരക്കി.

താങ്കള്‍ എഴുതിയ കവിതയില്‍ കുറവുണ്ട് എന്നുപറഞ്ഞു. സമ്മാനം കിട്ടിയില്ലെന്നതുതന്നെയല്ല അപമാനിച്ചുവിടുകയുംചെയ്തു. ഇതുകേട്ട കവി കോപത്തോടെ ധര്‍മ്മിയേയുംകൂട്ടി പാണ്ഡ്യ മഹാരാജാവിന്റെ രാജ്യ സഭയിലെത്തി. ഈ കവിതയില്‍ കുറവുകണ്ടുപിടിച്ചതാരാണ്. എന്ന് അല്‍പ്പം ദേഷ്യത്തോടെ ചോദിച്ചു. അവിടെ ആസ്ഥാനകവി നക്കീരന്‍ പറഞ്ഞു . അതേ ഞാനാണ് കുറവുണ്ടെന്നത് പറഞ്ഞത് എന്നായി. എന്താണതില്‍ കുറ്റം എന്നു കവിചോദിച്ചു.  ഈ കവിതയില്‍ സ്ത്രീകളുടെ മുടിയില്‍ പ്രകൃത്യാതന്നെ സുഗന്ധമുണ്ടെന്ന് എഴുതിയിരിക്കുന്നു അത് തീര്‍ത്തും തെറ്റുതന്നെ. വാസന ദ്രവ്യങ്ങള്‍ ഉപയോഗിക്കുന്നതിനാലും പൂക്കള്‍ ചൂടുന്നതിനാലുമാണ്  സുഗന്ധം. രാജഗുരുവും കവിയുമായ നക്കീരന്‍ അതിനെ എതിര്‍ത്തു. പിന്നീട് രാജസഭയില്‍ ഭയങ്കര വാക്കുതര്‍ക്കം നാമ്പിടുകയായിരുന്നു.  ഒടുവില്‍ നക്കീരന്‍ തീര്‍ത്തു പറഞ്ഞു. ദേവലോകത്തുള്ള സ്ത്രീകള്‍ക്കും, എന്റ ഉപാസനാമൂര്‍ത്തി ശ്രീപരമേശ്വരന്റെ  പ്രിയപത്‌നി ശ്രീപാര്‍വതിയുടെ മുടിയിലും  ജന്മനാ മണം ഉണ്ടാവില്ല.അതുകൊണ്ടാണ് ഞാന്‍ ഇതിനെ എതിര്‍ത്തത്. ഉടനെ കവി വേഷം മാറ്റി പരമശിവനായത്തീര്‍ന്നു.

സര്‍വ്വേശ്വരനായ എന്റെ കണ്ണുനോക്കി പറയുക, ഞാന്‍ എഴുതിയ കവിതയില്‍ തെറ്റുണ്ടോ എന്ന്. അതിനുനക്കീരന്‍ പറയുന്നു എന്റെ മുന്നിലുള്ളത് സാക്ഷാല്‍ പരമശിവനാണെന്നും  തന്റെ മൂന്നാം തൃക്കണ്ണ് തെളിഞ്ഞുകാണുന്നുണ്ടെങ്കിലും തെറ്റ് തെറ്റുതന്നെ അതില്‍ ഒരുസംശയവുമില്ല. അതീവകോപത്തിനാല്‍ തന്റെ തൃക്കണ്ണു തുറന്ന് നക്കീരനെ ദഹിപ്പിച്ചു.  അതോടെ മഹാരാജാവിന് വലിയ ദുഃഖമുണ്ടായി. താമസിയാതെ തന്നെ നക്കീരന് ജീവന്‍ തിരിച്ചു നല്‍കി. നിങ്ങള്‍ രണ്ടുപേരുടേയും ഒപ്പം തമിഴില്‍ അല്‍പ്പം രസിക്കുവാന്‍ തന്നെയാണ് ഞാന്‍ വന്നതെന്ന് ഭഗവാന്‍ പറഞ്ഞു. പിന്നെ മഹാരാജന്റെ ഉത്തരവുപ്രകാരം കവിതയുമായിവന്ന ശിവഭക്തനായ ധര്‍മ്മിക്കുതന്നെ സമ്മാനമായി ആയിരം സ്വര്‍ണ്ണനാണയം നല്‍കുവാന്‍ രാജാവ് കല്‍പ്പിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

India

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പുതിയ വാര്‍ത്തകള്‍

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.