Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2016, 09:01 pm IST
in Samskriti

 

സൗമ്യ, വ്യാസസ്യ ഭാര്യായാം കസ്യാം ജാത: സുത: ശുക:

കഥം വാ കീദൃശോ യേന പഠിതേയം സുസംഹിതാ

അയോനിജസ്ത്വയാ പ്രോക്ത: തഥാ ചാളരണിജ: ശുക:

സന്ദേഹോളസ്തി മഹാം സ്തത്ര കഥയാദ്യ മഹാമതേ

അപ്പോള്‍ ഋഷികള്‍ ചോദിച്ചു: അല്ലയോ സൗമ്യ, വ്യാസന്റെ ഏതു ഭാര്യയിലാണ് ശ്രീശുകന്റെ ജനനം? അരണി കടഞ്ഞുണ്ടായ അഗ്‌നിസ്ഫുലിംഗത്തില്‍ നിന്നുമാണ് അദ്ദേഹമുണ്ടായതെന്ന് അങ്ങ് പറഞ്ഞുവല്ലോ. ജനിച്ചയുടനെ അദ്ദേഹം യോഗിയായിരുന്നു എന്നും കേട്ടിട്ടുണ്ട്. എങ്ങിനെയാണ് അദ്ദേഹമീ പുരാണം പഠിച്ചത്?

സൂതന്‍ പറഞ്ഞു: പണ്ട് സരസ്വതി നദീതീരത്തിലെ ഒരു വൃക്ഷത്തില്‍ രണ്ടു കുരുവികളെ വ്യാസന്‍ കണ്ടു. ചിറകുമുളച്ചിട്ടില്ലാത്ത കുഞ്ഞുകിളികളുടെ ചുവന്ന ചോരിവായില്‍ തീറ്റകൊണ്ട്‌പോയി കൊടുക്കാന്‍ ശ്രമിച്ചു ക്ഷീണിതരായിരിക്കുന്നു രണ്ടു കിളികളും. എന്നാലും കിളിക്കുഞ്ഞിനോടുള്ള സ്‌നേഹവാത്സല്യം പ്രകടിപ്പിക്കുന്നതില്‍ ആ മാതാപിതാക്കളില്‍ യാതൊരു കുറവുമില്ല. ഇണക്കുരുവികള്‍ക്ക് തങ്ങളുടെ കുഞ്ഞിനോടുള്ള പ്രേമാതിരേകം കണ്ടു വ്യാസന്‍ ചിന്താധീനനായി. തിര്യക്കുകള്‍ക്ക് തങ്ങളുടെ മക്കളില്‍ ഇത്ര വാത്സല്യമാണെങ്കില്‍ മനുഷ്യരുടെ കാര്യം പറയാനുണ്ടോ? അവര്‍ കര്‍മ്മഫലകാംക്ഷികള്‍ കൂടിയാണല്ലോ! ഈ കുരുവിക്കുഞ്ഞ് വലുതായി വിവാഹം കഴിച്ചിട്ട് ആ വധുവിന്റെ മുഖം കണ്ടു സന്തോഷിക്കാനോ, ധര്‍മ്മിഷ്ഠനായ ഈ മകന്‍ തനിക്ക് ഉദകം ചെയ്യുമെന്നോ ഈ കുരുവികള്‍ ആഗ്രഹിക്കുന്നുണ്ടാവുമോ? അവര്‍ക്കുവേണ്ടി ഇവന്‍ ഗയയില്‍പോയി ശ്രാദ്ധം കഴിക്കുമോ?

ലോകജീവിതത്തില്‍ സുഖമെന്ന് പറയുന്നത് പരലോകപ്രാപ്തിക്ക് സഹായിക്കുന്ന പുത്രനെ ആലിംഗനം ചെയ്യുക എന്നതാണ്. പുത്രനുള്ളവനേ സ്വര്‍ഗ്ഗാധികാരമുള്ളു. പുത്രനുള്ളവന്‍ പാപമുക്തന്‍ എന്ന ചൊല്ല് തന്നെയുണ്ടല്ലോ. മൃത്യുകാലത്ത് പുത്രനില്ലാതെ ദുഖിക്കുന്നവന്‍ വീട്ടിലെ ധനവും മറ്റും ആരാണിനി നോക്കിനടത്തുക എന്ന് വ്യാകുലപ്പെടുകയും ചെയ്യും.

ഇങ്ങിനെയാലോചിച്ച് വ്യാസന്‍ മേരുപര്‍വ്വതത്തിലേയ്‌ക്ക് തപസ്സിനായി പുറപ്പെട്ടു. ഏതു ദേവനെ ഉപാസിച്ചാലാണ് അഭീഷ്ടം സാധിക്കുക എന്നദ്ദേഹം ചിന്താകുലനായി. വിഷ്ണുവിനെയോ രുദ്രനെയോ ബ്രഹ്മാവിനെയോ? അതോ ആദിത്യനെയോ, അഗ്‌നിയെയോ ഷണ്‍മുഖനെയോ വരുണനെയോ? ഇങ്ങിനെ ചിന്തയിലാണ്ടിരിക്കുമ്പോള്‍ നാരദന്‍ അവിടെയെത്തി. കുശലം കഴിഞ്ഞു മുനി ചോദിച്ചു: ‘എന്താണ് മുഖത്തൊരു വിഷാദഭാവം?’

വ്യാസന്‍ പറഞ്ഞു: ‘പുത്രനില്ലാത്തവന് ഗതിയില്ലല്ലോ, അതാണ് എന്റെ വിഷാദത്തിന് കാരണം. ഇതു ദേവനെ പ്രസാദിപ്പിച്ചാലാണ് എന്റെ ആഗ്രഹം സഫലമാവുക? അങ്ങ് സര്‍വ്വജ്ഞനാണല്ലോ, ദയവായി പറഞ്ഞു തന്നാലും.

സൂതന്‍ തുടര്‍ന്നു: ഇതുകേട്ട് മുനി വ്യാസനോടു പറഞ്ഞു, മഹാത്മാവേ, എന്റെയച്ഛന്‍ മഹാവിഷ്ണുവിനോട് ഇതേ ചോദ്യം ചോദിച്ചതാണ്. കൗസ്തുഭം മാറിനെ അലങ്കരിക്കുന്നവനും ദേവദേവനും ശംഖചക്രാദികള്‍ ധരിച്ചവനും സര്‍വ്വലോകത്തിനും കാരണവുമായ പീതാംബരധാരിയായ സാക്ഷാല്‍ മഹാവിഷ്ണു സ്വയം ഉഗ്രതപസ്സില്‍ ആണ്ടു മുഴുകിയിരിക്കുന്നത് കണ്ട് എന്റെ അച്ഛന്‍ അത്ഭുതപ്പെട്ടു.

ആപ്പോള്‍ ഋഷികള്‍ ചോദിച്ചു: അല്ലയോ സൗമ്യ, വ്യാസന്റെ ഏതു ഭാര്യയിലാണ് ശ്രീശുകന്റെ ജനനം? അരണി കടഞ്ഞുണ്ടായ അഗ്‌നിസ്ഫുലിംഗത്തില്‍ നിന്നുമാണ് അദ്ദേഹമുണ്ടായതെന്ന് അങ്ങ് പറഞ്ഞുവല്ലോ. ജനിച്ചയുടനെ അദ്ദേഹം യോഗിയായിരുന്നു എന്നും കേട്ടിട്ടുണ്ട്. എങ്ങിനെയാണ് അദ്ദേഹമീ പുരാണം പഠിച്ചത്?

സൂതന്‍ പറഞ്ഞു: പണ്ട് സരസ്വതി നദീതീരത്തിലെ ഒരു വൃക്ഷത്തില്‍ രണ്ടു കുരുവികളെ വ്യാസന്‍ കണ്ടു. ചിറകുമുളച്ചിട്ടില്ലാത്ത കുഞ്ഞുകിളികളുടെ ചുവന്ന ചോരിവായില്‍ തീറ്റകൊണ്ട്‌പോയി കൊടുക്കാന്‍ ശ്രമിച്ചു ക്ഷീണിതരായിരിക്കുന്നു രണ്ടു കിളികളും. എന്നാലും കിളിക്കുഞ്ഞിനോടുള്ള സ്‌നേഹവാത്സല്യം പ്രകടിപ്പിക്കുന്നതില്‍ ആ മാതാപിതാക്കളില്‍ യാതൊരു കുറവുമില്ല. ഇണക്കുരുവികള്‍ക്ക് തങ്ങളുടെ കുഞ്ഞിനോടുള്ള പ്രേമാതിരേകം കണ്ടു വ്യാസന്‍ ചിന്താധീനനായി. തിര്യക്കുകള്‍ക്ക് തങ്ങളുടെ മക്കളില്‍ ഇത്ര വാത്സല്യമാണെങ്കില്‍ മനുഷ്യരുടെ കാര്യം പറയാനുണ്ടോ? അവര്‍ കര്‍മ്മഫലകാംക്ഷികള്‍ കൂടിയാണല്ലോ! ഈ കുരുവിക്കുഞ്ഞ് വലുതായി വിവാഹം കഴിച്ചിട്ട് ആ വധുവിന്റെ മുഖം കണ്ടു സന്തോഷിക്കാനോ, ധര്‍മ്മിഷ്ഠനായ ഈ മകന്‍ തനിക്ക് ഉദകം ചെയ്യുമെന്നോ ഈ കുരുവികള്‍ ആഗ്രഹിക്കുന്നുണ്ടാവുമോ? അവര്‍ക്കുവേണ്ടി ഇവന്‍ ഗയയില്‍പോയി ശ്രാദ്ധം കഴിക്കുമോ?

ലോകജീവിതത്തില്‍ സുഖമെന്ന് പറയുന്നത് പരലോകപ്രാപ്തിക്ക് സഹായിക്കുന്ന പുത്രനെ ആലിംഗനം ചെയ്യുക എന്നതാണ്. പുത്രനുള്ളവനേ സ്വര്‍ഗ്ഗാധികാരമുള്ളു. പുത്രനുള്ളവന്‍ പാപമുക്തന്‍ എന്ന ചൊല്ല് തന്നെയുണ്ടല്ലോ. മൃത്യുകാലത്ത് പുത്രനില്ലാതെ ദുഖിക്കുന്നവന്‍ വീട്ടിലെ ധനവും മറ്റും ആരാണിനി നോക്കിനടത്തുക എന്ന് വ്യാകുലപ്പെടുകയും ചെയ്യും. ഇങ്ങിനെയാലോചിച്ച് വ്യാസന്‍ മേരുപര്‍വ്വതത്തിലേയ്‌ക്ക് തപസ്സിനായി പുറപ്പെട്ടു. ഏതു ദേവനെ ഉപാസിച്ചാലാണ് അഭീഷ്ടം സാധിക്കുക എന്നദ്ദേഹം ചിന്താകുലനായി. വിഷ്ണുവിനെയോ രുദ്രനെയോ ബ്രഹ്മാവിനെയോ? അതോ ആദിത്യനെയോ, അഗ്‌നിയെയോ ഷണ്‍മുഖനെയോ വരുണനെയോ? ഇങ്ങിനെ ചിന്തയിലാണ്ടിരിക്കുമ്പോള്‍ നാരദന്‍ അവിടെയെത്തി. കുശലം കഴിഞ്ഞു മുനി ചോദിച്ചു: ‘എന്താണ് മുഖത്തൊരു വിഷാദഭാവം?’

വ്യാസന്‍ പറഞ്ഞു: ‘പുത്രനില്ലാത്തവന് ഗതിയില്ലല്ലോ, അതാണ് എന്റെ വിഷാദത്തിന് കാരണം. ഇതു ദേവനെ പ്രസാദിപ്പിച്ചാലാണ് എന്റെ ആഗ്രഹം സഫലമാവുക? അങ്ങ് സര്‍വ്വജ്ഞനാണല്ലോ, ദയവായി പറഞ്ഞു തന്നാലും.

സൂതന്‍ തുടര്‍ന്നു: ഇതുകേട്ട് മുനി വ്യാസനോടു പറഞ്ഞു, മഹാത്മാവേ, എന്റെയച്ഛന്‍ മഹാവിഷ്ണുവിനോട് ഇതേ ചോദ്യം ചോദിച്ചതാണ്. കൗസ്തുഭം മാറിനെ അലങ്കരിക്കുന്നവനും ദേവദേവനും ശംഖചക്രാദികള്‍ ധരിച്ചവനും സര്‍വ്വലോകത്തിനും കാരണവുമായ പീതാംബരധാരിയായ സാക്ഷാല്‍ മഹാവിഷ്ണു സ്വയം ഉഗ്രതപസ്സില്‍ ആണ്ടു മുഴുകിയിരിക്കുന്നത് കണ്ട് എന്റെ അച്ഛന്‍ അത്ഭുതപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ്-ഇറാൻ ചർച്ച വീണ്ടും പ്രതിസന്ധിയിൽ; അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക്

India

കുടുംബവാഴ്ചയല്ല, വികസനമാണ് വലുത്; രാഹുൽ ഗാന്ധിയെ തള്ളി മോദിക്ക് മാർക്കിട്ട് ഗ്രോക്ക് എഐ

Samskriti

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

Kerala

ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണം 16 ആയി

Samskriti

ആയുരാരോഗ്യ സൗഖ്യത്തിന് ബ്രാഹ്മമുഹൂര്‍ത്തത്തിലെ മന്ത്രജപം

പുതിയ വാര്‍ത്തകള്‍

എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്: പരിരക്ഷാ വിപുലീകരണവും സാമൂഹിക സുരക്ഷയുടെ ശാക്തീകരണവും

ബംഗാള്‍ തെരഞ്ഞെടുപ്പ് കലാപം: കണക്കുകള്‍ പറയുന്ന കഠിന സത്യം

അവിശുദ്ധ രാഷ്‌ട്രീയത്തിന് അര്‍ഹിക്കുന്ന തിരിച്ചടി

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ മമത സര്‍ക്കാര്‍ പരാജയപ്പെട്ടു: മോദി

ചരിത്രം പകര്‍ത്തിയ കൈ നിശ്ചലമായി; രഘുനാഥ് റായ് ചൗധരി ഇനി ഓര്‍മ

തോല്‍വി ഭയം; ബംഗാളില്‍ തൃണമൂലിന്റെ വ്യാപക അക്രമം

ആണവശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

ബംഗാളിലെ നാദിയയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

പ്രധാനമന്ത്രി രാജ്യത്തെ ഭീകരവാദത്തില്‍ നിന്ന് മോചിപ്പിച്ചു: അമിത് ഷാ

സ്വാമി വിവേകാനന്ദനേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും സാമൂഹിക മാധ്യമത്തിലൂടെ വികലമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത രാജീവ് പള്ളിക്കോണത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു
പരിഷത്ത് നടത്തിയ മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ ഉദ്ഘാടനം ചെയ്യുന്നു

സ്വാമി വിവേകാനന്ദനേയും യോഗി ആദിത്യനാഥിനേയും അധിക്ഷേപിച്ച സംഭവം: വിഎച്ച്പി മാര്‍ച്ച് നടത്തി

ഇരിങ്ങാലക്കുട ശ്രൂകൂടല്‍മാണിക്യ ക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.