Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2016, 09:01 pm IST
in Samskriti

 

സൗമ്യ, വ്യാസസ്യ ഭാര്യായാം കസ്യാം ജാത: സുത: ശുക:

കഥം വാ കീദൃശോ യേന പഠിതേയം സുസംഹിതാ

അയോനിജസ്ത്വയാ പ്രോക്ത: തഥാ ചാളരണിജ: ശുക:

സന്ദേഹോളസ്തി മഹാം സ്തത്ര കഥയാദ്യ മഹാമതേ

അപ്പോള്‍ ഋഷികള്‍ ചോദിച്ചു: അല്ലയോ സൗമ്യ, വ്യാസന്റെ ഏതു ഭാര്യയിലാണ് ശ്രീശുകന്റെ ജനനം? അരണി കടഞ്ഞുണ്ടായ അഗ്‌നിസ്ഫുലിംഗത്തില്‍ നിന്നുമാണ് അദ്ദേഹമുണ്ടായതെന്ന് അങ്ങ് പറഞ്ഞുവല്ലോ. ജനിച്ചയുടനെ അദ്ദേഹം യോഗിയായിരുന്നു എന്നും കേട്ടിട്ടുണ്ട്. എങ്ങിനെയാണ് അദ്ദേഹമീ പുരാണം പഠിച്ചത്?

സൂതന്‍ പറഞ്ഞു: പണ്ട് സരസ്വതി നദീതീരത്തിലെ ഒരു വൃക്ഷത്തില്‍ രണ്ടു കുരുവികളെ വ്യാസന്‍ കണ്ടു. ചിറകുമുളച്ചിട്ടില്ലാത്ത കുഞ്ഞുകിളികളുടെ ചുവന്ന ചോരിവായില്‍ തീറ്റകൊണ്ട്‌പോയി കൊടുക്കാന്‍ ശ്രമിച്ചു ക്ഷീണിതരായിരിക്കുന്നു രണ്ടു കിളികളും. എന്നാലും കിളിക്കുഞ്ഞിനോടുള്ള സ്‌നേഹവാത്സല്യം പ്രകടിപ്പിക്കുന്നതില്‍ ആ മാതാപിതാക്കളില്‍ യാതൊരു കുറവുമില്ല. ഇണക്കുരുവികള്‍ക്ക് തങ്ങളുടെ കുഞ്ഞിനോടുള്ള പ്രേമാതിരേകം കണ്ടു വ്യാസന്‍ ചിന്താധീനനായി. തിര്യക്കുകള്‍ക്ക് തങ്ങളുടെ മക്കളില്‍ ഇത്ര വാത്സല്യമാണെങ്കില്‍ മനുഷ്യരുടെ കാര്യം പറയാനുണ്ടോ? അവര്‍ കര്‍മ്മഫലകാംക്ഷികള്‍ കൂടിയാണല്ലോ! ഈ കുരുവിക്കുഞ്ഞ് വലുതായി വിവാഹം കഴിച്ചിട്ട് ആ വധുവിന്റെ മുഖം കണ്ടു സന്തോഷിക്കാനോ, ധര്‍മ്മിഷ്ഠനായ ഈ മകന്‍ തനിക്ക് ഉദകം ചെയ്യുമെന്നോ ഈ കുരുവികള്‍ ആഗ്രഹിക്കുന്നുണ്ടാവുമോ? അവര്‍ക്കുവേണ്ടി ഇവന്‍ ഗയയില്‍പോയി ശ്രാദ്ധം കഴിക്കുമോ?

ലോകജീവിതത്തില്‍ സുഖമെന്ന് പറയുന്നത് പരലോകപ്രാപ്തിക്ക് സഹായിക്കുന്ന പുത്രനെ ആലിംഗനം ചെയ്യുക എന്നതാണ്. പുത്രനുള്ളവനേ സ്വര്‍ഗ്ഗാധികാരമുള്ളു. പുത്രനുള്ളവന്‍ പാപമുക്തന്‍ എന്ന ചൊല്ല് തന്നെയുണ്ടല്ലോ. മൃത്യുകാലത്ത് പുത്രനില്ലാതെ ദുഖിക്കുന്നവന്‍ വീട്ടിലെ ധനവും മറ്റും ആരാണിനി നോക്കിനടത്തുക എന്ന് വ്യാകുലപ്പെടുകയും ചെയ്യും.

ഇങ്ങിനെയാലോചിച്ച് വ്യാസന്‍ മേരുപര്‍വ്വതത്തിലേയ്‌ക്ക് തപസ്സിനായി പുറപ്പെട്ടു. ഏതു ദേവനെ ഉപാസിച്ചാലാണ് അഭീഷ്ടം സാധിക്കുക എന്നദ്ദേഹം ചിന്താകുലനായി. വിഷ്ണുവിനെയോ രുദ്രനെയോ ബ്രഹ്മാവിനെയോ? അതോ ആദിത്യനെയോ, അഗ്‌നിയെയോ ഷണ്‍മുഖനെയോ വരുണനെയോ? ഇങ്ങിനെ ചിന്തയിലാണ്ടിരിക്കുമ്പോള്‍ നാരദന്‍ അവിടെയെത്തി. കുശലം കഴിഞ്ഞു മുനി ചോദിച്ചു: ‘എന്താണ് മുഖത്തൊരു വിഷാദഭാവം?’

വ്യാസന്‍ പറഞ്ഞു: ‘പുത്രനില്ലാത്തവന് ഗതിയില്ലല്ലോ, അതാണ് എന്റെ വിഷാദത്തിന് കാരണം. ഇതു ദേവനെ പ്രസാദിപ്പിച്ചാലാണ് എന്റെ ആഗ്രഹം സഫലമാവുക? അങ്ങ് സര്‍വ്വജ്ഞനാണല്ലോ, ദയവായി പറഞ്ഞു തന്നാലും.

സൂതന്‍ തുടര്‍ന്നു: ഇതുകേട്ട് മുനി വ്യാസനോടു പറഞ്ഞു, മഹാത്മാവേ, എന്റെയച്ഛന്‍ മഹാവിഷ്ണുവിനോട് ഇതേ ചോദ്യം ചോദിച്ചതാണ്. കൗസ്തുഭം മാറിനെ അലങ്കരിക്കുന്നവനും ദേവദേവനും ശംഖചക്രാദികള്‍ ധരിച്ചവനും സര്‍വ്വലോകത്തിനും കാരണവുമായ പീതാംബരധാരിയായ സാക്ഷാല്‍ മഹാവിഷ്ണു സ്വയം ഉഗ്രതപസ്സില്‍ ആണ്ടു മുഴുകിയിരിക്കുന്നത് കണ്ട് എന്റെ അച്ഛന്‍ അത്ഭുതപ്പെട്ടു.

ആപ്പോള്‍ ഋഷികള്‍ ചോദിച്ചു: അല്ലയോ സൗമ്യ, വ്യാസന്റെ ഏതു ഭാര്യയിലാണ് ശ്രീശുകന്റെ ജനനം? അരണി കടഞ്ഞുണ്ടായ അഗ്‌നിസ്ഫുലിംഗത്തില്‍ നിന്നുമാണ് അദ്ദേഹമുണ്ടായതെന്ന് അങ്ങ് പറഞ്ഞുവല്ലോ. ജനിച്ചയുടനെ അദ്ദേഹം യോഗിയായിരുന്നു എന്നും കേട്ടിട്ടുണ്ട്. എങ്ങിനെയാണ് അദ്ദേഹമീ പുരാണം പഠിച്ചത്?

സൂതന്‍ പറഞ്ഞു: പണ്ട് സരസ്വതി നദീതീരത്തിലെ ഒരു വൃക്ഷത്തില്‍ രണ്ടു കുരുവികളെ വ്യാസന്‍ കണ്ടു. ചിറകുമുളച്ചിട്ടില്ലാത്ത കുഞ്ഞുകിളികളുടെ ചുവന്ന ചോരിവായില്‍ തീറ്റകൊണ്ട്‌പോയി കൊടുക്കാന്‍ ശ്രമിച്ചു ക്ഷീണിതരായിരിക്കുന്നു രണ്ടു കിളികളും. എന്നാലും കിളിക്കുഞ്ഞിനോടുള്ള സ്‌നേഹവാത്സല്യം പ്രകടിപ്പിക്കുന്നതില്‍ ആ മാതാപിതാക്കളില്‍ യാതൊരു കുറവുമില്ല. ഇണക്കുരുവികള്‍ക്ക് തങ്ങളുടെ കുഞ്ഞിനോടുള്ള പ്രേമാതിരേകം കണ്ടു വ്യാസന്‍ ചിന്താധീനനായി. തിര്യക്കുകള്‍ക്ക് തങ്ങളുടെ മക്കളില്‍ ഇത്ര വാത്സല്യമാണെങ്കില്‍ മനുഷ്യരുടെ കാര്യം പറയാനുണ്ടോ? അവര്‍ കര്‍മ്മഫലകാംക്ഷികള്‍ കൂടിയാണല്ലോ! ഈ കുരുവിക്കുഞ്ഞ് വലുതായി വിവാഹം കഴിച്ചിട്ട് ആ വധുവിന്റെ മുഖം കണ്ടു സന്തോഷിക്കാനോ, ധര്‍മ്മിഷ്ഠനായ ഈ മകന്‍ തനിക്ക് ഉദകം ചെയ്യുമെന്നോ ഈ കുരുവികള്‍ ആഗ്രഹിക്കുന്നുണ്ടാവുമോ? അവര്‍ക്കുവേണ്ടി ഇവന്‍ ഗയയില്‍പോയി ശ്രാദ്ധം കഴിക്കുമോ?

ലോകജീവിതത്തില്‍ സുഖമെന്ന് പറയുന്നത് പരലോകപ്രാപ്തിക്ക് സഹായിക്കുന്ന പുത്രനെ ആലിംഗനം ചെയ്യുക എന്നതാണ്. പുത്രനുള്ളവനേ സ്വര്‍ഗ്ഗാധികാരമുള്ളു. പുത്രനുള്ളവന്‍ പാപമുക്തന്‍ എന്ന ചൊല്ല് തന്നെയുണ്ടല്ലോ. മൃത്യുകാലത്ത് പുത്രനില്ലാതെ ദുഖിക്കുന്നവന്‍ വീട്ടിലെ ധനവും മറ്റും ആരാണിനി നോക്കിനടത്തുക എന്ന് വ്യാകുലപ്പെടുകയും ചെയ്യും. ഇങ്ങിനെയാലോചിച്ച് വ്യാസന്‍ മേരുപര്‍വ്വതത്തിലേയ്‌ക്ക് തപസ്സിനായി പുറപ്പെട്ടു. ഏതു ദേവനെ ഉപാസിച്ചാലാണ് അഭീഷ്ടം സാധിക്കുക എന്നദ്ദേഹം ചിന്താകുലനായി. വിഷ്ണുവിനെയോ രുദ്രനെയോ ബ്രഹ്മാവിനെയോ? അതോ ആദിത്യനെയോ, അഗ്‌നിയെയോ ഷണ്‍മുഖനെയോ വരുണനെയോ? ഇങ്ങിനെ ചിന്തയിലാണ്ടിരിക്കുമ്പോള്‍ നാരദന്‍ അവിടെയെത്തി. കുശലം കഴിഞ്ഞു മുനി ചോദിച്ചു: ‘എന്താണ് മുഖത്തൊരു വിഷാദഭാവം?’

വ്യാസന്‍ പറഞ്ഞു: ‘പുത്രനില്ലാത്തവന് ഗതിയില്ലല്ലോ, അതാണ് എന്റെ വിഷാദത്തിന് കാരണം. ഇതു ദേവനെ പ്രസാദിപ്പിച്ചാലാണ് എന്റെ ആഗ്രഹം സഫലമാവുക? അങ്ങ് സര്‍വ്വജ്ഞനാണല്ലോ, ദയവായി പറഞ്ഞു തന്നാലും.

സൂതന്‍ തുടര്‍ന്നു: ഇതുകേട്ട് മുനി വ്യാസനോടു പറഞ്ഞു, മഹാത്മാവേ, എന്റെയച്ഛന്‍ മഹാവിഷ്ണുവിനോട് ഇതേ ചോദ്യം ചോദിച്ചതാണ്. കൗസ്തുഭം മാറിനെ അലങ്കരിക്കുന്നവനും ദേവദേവനും ശംഖചക്രാദികള്‍ ധരിച്ചവനും സര്‍വ്വലോകത്തിനും കാരണവുമായ പീതാംബരധാരിയായ സാക്ഷാല്‍ മഹാവിഷ്ണു സ്വയം ഉഗ്രതപസ്സില്‍ ആണ്ടു മുഴുകിയിരിക്കുന്നത് കണ്ട് എന്റെ അച്ഛന്‍ അത്ഭുതപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

India

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പുതിയ വാര്‍ത്തകള്‍

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.