കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നഗരത്തില്‍. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് നഗരത്തില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതുസ്ഥലങ്ങള്‍, ഹോട്ടലുകള്‍ എന്നിവയെല്ലാം പോലീസ് നിരീക്ഷണത്തിലാണ്. രാവിലെ 11 മണിയോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ ഇറങ്ങുന്ന മോദി അവിടെനിന്ന് വ്യോമസേനയുടെ തന്നെ ഹെലികോപ്റ്ററില്‍ വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ എത്തും. അവിടെനിന്ന് റോഡുമാര്‍ഗ്ഗം പരിപാടി നടക്കുന്ന സ്വപ്നനഗരിയില്‍ എത്തിച്ചേരും. ഏകദേശം ഒരു മണിക്കൂറാണ് പ്രധാനമന്ത്രി പരിപാടി നടക്കുന്ന വേദിയില്‍ ഉണ്ടാവുക. പരിപാടിക്ക് ശേഷം കാര്‍മാര്‍ഗ്ഗം വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ എത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററില്‍ കരിപ്പൂരിലെത്തും. അവിടെനിന്ന് വിമാനമാര്‍ഗ്ഗം കോയമ്പത്തൂരിലേക്ക് യാത്രയാകും. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റററിനെ മറ്റ് രണ്ട് ഹെലികോപ്റ്ററുകളും അനുഗമിക്കും.
പ്രത്യേക ക്ഷണിതാക്കള്‍ക്കും ആയുര്‍വേദ സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കും മാത്രമാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന വിഷന്‍ കോണ്‍ക്ലേവ് സമ്മേളനത്തിലേക്ക് പ്രവേശനമുള്ളത്. പൊതുജനങ്ങളെ സമ്മേളന നഗരിയിലേക്ക് കടത്തിവിടില്ല. റോഡില്‍ ബാരിക്കേഡും വടവും ഉപയോഗിച്ച് ജനങ്ങളെ നിയന്ത്രിക്കും. ഔദ്യോഗിക വാഹനങ്ങള്‍ അല്ലാത്തവയൊന്നും ഈ സമയം റോഡിലൂടെ കടത്തിവിടില്ല. മിനിബൈപ്പാസ് റോഡും വയനാട് റോഡില്‍ എരഞ്ഞിപ്പാലം വരെയുള്ള ഭാഗവുമാണ് ഉച്ചവരെ പൂര്‍ണമായും അടച്ചിടുക. കരിപ്പൂരില്‍ നിന്ന് ഹെലികോപ്റ്ററില്‍ കോഴിക്കോട്ടെത്താന്‍ എന്തെങ്കിലും തടസ്സമുണ്ടാകുകയാണെങ്കില്‍ റോഡുമാര്‍ഗ്ഗം എത്തുന്നതിനുള്ള റൂട്ടും പോലീസ് തയ്യാറാക്കിയിട്ടുണ്ട്.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ആയിരത്തി മുന്നൂറോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. കോഴിക്കോട് സിറ്റിക്കുപുറമെ കോഴിക്കോട് റൂറല്‍, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസുകാരും സുരക്ഷയ്ക്കായി എത്തിയിട്ടുണ്ട്. റെയ്ഞ്ച് ഐജി എം. ആര്. അജിത്കുമാറിനാണ് സുരക്ഷാചുമതല. സിറ്റിപോലീസ് കമ്മീഷണര്‍ ഉമബെഹ്റ, ഡിസിപി സി.സാലി എന്നിവരും സുരക്ഷാകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ആറ് എസ്പിമാരുടെ നേതൃത്വത്തിലാണ് വിവിധ കേന്ദ്രങ്ങളില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കെഎപി ഫോര്‍ കമാന്റന്റ് കെ.പി. ഫിലിപ്പിനാണ് ഹെലിപാഡിന്റെയും പരിസരത്തെയും സുരക്ഷാചുമതല. ആര്‍ആര്‍ആര്‍എഫ് കമാന്റന്റ് എ.വി. ജോര്‍ജ്ജിനാണ് പരിപാടി നടക്കുന്ന സ്വപ്നനഗരിയുടെ വേദിയുടെയും പരിസരത്തെയും ചുമതല. പ്രധാനന്ത്രി സഞ്ചരിക്കുന്ന വാഹനവ്യൂഹത്തിന്റെ സുരക്ഷയ്ക്ക് നേതൃത്വം നല്‍കുന്നത് ക്രൈംബ്രാഞ്ച് എസ്പി കെ.ബി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. തൃശൂര്‍ പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ തോംസണ്‍ജോസ്, ക്രൈംബ്രാഞ്ച് എസ്പി അബ്ദുള്‍കരീം എന്നിവര്‍ക്കാണ് സഞ്ചരിക്കുന്ന വഴിയുടെ സുരക്ഷാചുമതല. ട്രാഫിക് നോര്‍ത്ത് സോണ്‍ എസ്പി വിജയകുമാറിന് ഗസ്റ്റ്ഹൗസിന്റെ സുരക്ഷാചുമതലയും നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിക്ക് വിശ്രമിക്കുന്നതിനായി ഗസ്റ്റ്ഹൗസിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
പ്രധാനമന്ത്രി ആവശ്യപ്പെടുകയാണെങ്കില് മാത്രമാകും ഗസ്റ്റ്ഹൗസില്‍ എത്തുക. 20 ഡിവൈഎസ്പിമാര്‍, 60 സിഐമാര്‍, 100 എസ്ഐമാര്‍, 1150 പോലീസുകാര്‍ എന്നിവരാണ് എസ്പിജിക്കുപുറമെ സുരക്ഷാസംഘത്തിലുള്ളത്.
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നഗരത്തില്‍. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് നഗരത്തില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതുസ്ഥലങ്ങള്‍, ഹോട്ടലുകള്‍ എന്നിവയെല്ലാം പോലീസ് നിരീക്ഷണത്തിലാണ്. രാവിലെ 11 മണിയോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ ഇറങ്ങുന്ന മോദി അവിടെനിന്ന് വ്യോമസേനയുടെ തന്നെ ഹെലികോപ്റ്ററില്‍ വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ എത്തും. അവിടെനിന്ന് റോഡുമാര്‍ഗ്ഗം പരിപാടി നടക്കുന്ന സ്വപ്നനഗരിയില്‍ എത്തിച്ചേരും. ഏകദേശം ഒരു മണിക്കൂറാണ് പ്രധാനമന്ത്രി പരിപാടി നടക്കുന്ന വേദിയില്‍ ഉണ്ടാവുക. പരിപാടിക്ക് ശേഷം കാര്‍മാര്‍ഗ്ഗം വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ എത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററില്‍ കരിപ്പൂരിലെത്തും. അവിടെനിന്ന് വിമാനമാര്‍ഗ്ഗം കോയമ്പത്തൂരിലേക്ക് യാത്രയാകും. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റററിനെ മറ്റ് രണ്ട് ഹെലികോപ്റ്ററുകളും അനുഗമിക്കും.
പ്രത്യേക ക്ഷണിതാക്കള്‍ക്കും ആയുര്‍വേദ സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കും മാത്രമാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന വിഷന്‍ കോണ്‍ക്ലേവ് സമ്മേളനത്തിലേക്ക് പ്രവേശനമുള്ളത്. പൊതുജനങ്ങളെ സമ്മേളന നഗരിയിലേക്ക് കടത്തിവിടില്ല. റോഡില്‍ ബാരിക്കേഡും വടവും ഉപയോഗിച്ച് ജനങ്ങളെ നിയന്ത്രിക്കും. ഔദ്യോഗിക വാഹനങ്ങള്‍ അല്ലാത്തവയൊന്നും ഈ സമയം റോഡിലൂടെ കടത്തിവിടില്ല. മിനിബൈപ്പാസ് റോഡും വയനാട് റോഡില്‍ എരഞ്ഞിപ്പാലം വരെയുള്ള ഭാഗവുമാണ് ഉച്ചവരെ പൂര്‍ണമായും അടച്ചിടുക. കരിപ്പൂരില്‍ നിന്ന് ഹെലികോപ്റ്ററില്‍ കോഴിക്കോട്ടെത്താന്‍ എന്തെങ്കിലും തടസ്സമുണ്ടാകുകയാണെങ്കില്‍ റോഡുമാര്‍ഗ്ഗം എത്തുന്നതിനുള്ള റൂട്ടും പോലീസ് തയ്യാറാക്കിയിട്ടുണ്ട്.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ആയിരത്തി മുന്നൂറോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. കോഴിക്കോട് സിറ്റിക്കുപുറമെ കോഴിക്കോട് റൂറല്‍, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസുകാരും സുരക്ഷയ്ക്കായി എത്തിയിട്ടുണ്ട്. റെയ്ഞ്ച് ഐജി എം. ആര്. അജിത്കുമാറിനാണ് സുരക്ഷാചുമതല. സിറ്റിപോലീസ് കമ്മീഷണര്‍ ഉമബെഹ്റ, ഡിസിപി സി.സാലി എന്നിവരും സുരക്ഷാകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ആറ് എസ്പിമാരുടെ നേതൃത്വത്തിലാണ് വിവിധ കേന്ദ്രങ്ങളില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കെഎപി ഫോര്‍ കമാന്റന്റ് കെ.പി. ഫിലിപ്പിനാണ് ഹെലിപാഡിന്റെയും പരിസരത്തെയും സുരക്ഷാചുമതല. ആര്‍ആര്‍ആര്‍എഫ് കമാന്റന്റ് എ.വി. ജോര്‍ജ്ജിനാണ് പരിപാടി നടക്കുന്ന സ്വപ്നനഗരിയുടെ വേദിയുടെയും പരിസരത്തെയും ചുമതല. പ്രധാനന്ത്രി സഞ്ചരിക്കുന്ന വാഹനവ്യൂഹത്തിന്റെ സുരക്ഷയ്ക്ക് നേതൃത്വം നല്‍കുന്നത് ക്രൈംബ്രാഞ്ച് എസ്പി കെ.ബി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. തൃശൂര്‍ പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ തോംസണ്‍ജോസ്, ക്രൈംബ്രാഞ്ച് എസ്പി അബ്ദുള്‍കരീം എന്നിവര്‍ക്കാണ് സഞ്ചരിക്കുന്ന വഴിയുടെ സുരക്ഷാചുമതല. ട്രാഫിക് നോര്‍ത്ത് സോണ്‍ എസ്പി വിജയകുമാറിന് ഗസ്റ്റ്ഹൗസിന്റെ സുരക്ഷാചുമതലയും നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിക്ക് വിശ്രമിക്കുന്നതിനായി ഗസ്റ്റ്ഹൗസിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
പ്രധാനമന്ത്രി ആവശ്യപ്പെടുകയാണെങ്കില് മാത്രമാകും ഗസ്റ്റ്ഹൗസില്‍ എത്തുക. 20 ഡിവൈഎസ്പിമാര്‍, 60 സിഐമാര്‍, 100 എസ്ഐമാര്‍, 1150 പോലീസുകാര്‍ എന്നിവരാണ് എസ്പിജിക്കുപുറമെ സുരക്ഷാസംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: