Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജനമനസ്സുകള്‍ കീഴടക്കി ജനനായകന്റെ തേരോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2016, 11:19 pm IST
in Kannur

ഗണേഷ് മോഹന്‍

കണ്ണൂര്‍: ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചും സാധാരണക്കാരന്റെ ദുരിതങ്ങള്‍ക്ക് കാരണക്കാരായ ഇടത്-വലത് മുന്നണികളുടെ കൊള്ളരുതായ്‌മകള്‍ തുറന്നുകാട്ടിയും ജനമനസ്സുകളെ കീഴടക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ . നിരവധി ചിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച, രാഷ്‌ട്രത്തിനും ദേശീയതയ്‌ക്കും വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ജീവന്‍ബലികൊടുക്കേണ്ടിവന്ന നിരവധി ബലിദാനികളുടെ വീരസ്മരണകള്‍ ഉറങ്ങിക്കിടക്കുന്ന കണ്ണൂരിലെത്തിയ കുമ്മനം നയിക്കുന്ന വിമോചന യാത്രയ്‌ക്ക് ഇന്നലെ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. കണ്ണൂരിന്റെ മണ്ണില്‍ മാറ്റത്തിന്റെ അലയൊലി വ്യക്തമാക്കുന്നതായിരുന്നു കുമ്മനത്തിന്റെ യാത്രയ്‌ക്ക് ഇന്നലെ ലഭിച്ച സ്വീകരണ പരിപാടികളിലെ ജനപങ്കാളിത്തം. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളെന്നവകാശപ്പെടുന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വന്‍ സ്വീകാകര്യതയാണ് യാത്രയ്‌ക്ക് ഇന്നലെ ലഭിച്ചത്.

ബുധനാഴ്ച ഉപ്പളയിലെ സപ്തഭാഷാ ഭൂമിയില്‍ നിന്നും ആരംഭിച്ച യാത്രയുടെ രണ്ടാം ദിവസമായ ഇന്നലെ രാവിലെ പയ്യന്നൂര്‍ അന്നൂരിലെ സ്വാമി ആനന്ദതീര്‍ത്ഥയുടെ സമാധി മണ്ഡപത്തില്‍ നേതാക്കളോടൊപ്പം പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കുമ്മനം യാത്ര ആരംഭിച്ചത്. രാവിലെ 11 മണിക്ക് കല്ല്യാശ്ശേരി മണ്ഡലത്തിലെ പിലാത്തറയിലെത്തിയ ജാഥാനായകനെ നൂറുകണക്കിന് ബൈക്കുകളുടെയും വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും കരിമരുന്നു പ്രയോഗത്തിന്റെയും അകമ്പടിയോടെ വന്‍ ജനാവലി സ്വീകരണ വേദിയായ പിലാത്തറ ബസ്സ്റ്റാന്റിലേക്കാനയിച്ചു. തുടര്‍ന്ന് ജനനായകന്‍ കുമ്മനത്തിന്റെ പ്രസംഗം. കേരളത്തിലെവിടെ ചെന്നാലും ഇന്നു കേള്‍ക്കുന്നത് തൊഴിലില്ലാ, വെള്ളമില്ലാ തുടങ്ങിയ പരാതികളും ദുരിതങ്ങളും മാത്രം. ഈ അവസ്ഥ മാറണ്ടേ? വാണിജ്യ വ്യവസായ രംഗത്തെ മുരടിപ്പ് മാറിക്കിട്ടണ്ടേ? കുമ്മനം ചോദിച്ചു. ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് ബിജെപിയെ കേരളത്തിന്റെ അധികാരത്തിലെത്തിക്കേണ്ട ആവശ്യകതയും ജനങ്ങളുമായി അദ്ദേഹം പങ്കുവെച്ചു.

കാര്‍ഷിക മേഖലയെ തകര്‍ത്തതിന് ഉത്തരവാദികളായ ഇടതരും വലതരും ഇപ്പോള്‍ കണ്ണീര്‍ പൊഴിക്കുന്നതിലെ പൊള്ളത്തരം തുറന്നുകാട്ടിയ കുമ്മനം കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗാട്ട് കരാറില്‍ ഒപ്പിട്ടതിന്റെ ദുരന്ത ഫലമാണ് കര്‍ഷകരിന്ന് അനുഭവിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. കര്‍ഷകര്‍ക്കുവേണ്ടി ഒന്നും ചെയ്യാതെ കര്‍ഷരുടെ ഇന്നത്തെ ദുഃഖത്തിനും ദുരിതത്തിനും ഉത്തരവാദികള്‍ നാളിതുവരെ കേരളം മാറമാറി ഭരിച്ച ഇടതരും വലതരുമാണ്. ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിലാത്തറയിലെ ആവേശ്വോജ്ജ്വല സ്വീകരണത്തിന് ശേഷം അവശരും ആലംബഹീനരുമായ 74ഓളം അന്തേവാസികള്‍ കഴിയുന്ന പിലാത്തറയിലെ ഹോപ്പ് റിഹാബിലിറ്റേഷന്‍ കേന്ദ്രത്തിലെത്തിയ കുമ്മനം അന്തേവാസികളുമായി അവരുടെ വേദനകള്‍പങ്കുവെച്ചു. എല്ലാവര്‍ക്കും മധുരം നല്‍കിയും ബിജെപി മണ്ഡലം കമ്മറ്റിയുടെ വക അന്തേവാസികള്‍ക്കായി നല്‍കുന്ന പുതപ്പിന്റെ വിതരണവും നടത്തി. കൂടാതെ അന്തേവാസികളുടെ രണ്ടു ദിവസത്തെ ഭക്ഷണ ചെലവ് പൂര്‍ണ്ണമായും നല്‍കുകയും ചെയ്തു.

പിലാത്തറയില്‍ നിന്നും ഇരിക്കൂര്‍ മണ്ഡലത്തിലെ നടുവിലിലേക്ക് പുറപ്പെട്ട യാത്ര ദര്‍ശിക്കാന്‍ വഴി നീളെ നൂറുകണക്കിനാളുകള്‍ ജനനായകനെ കാണാനും ആശിര്‍വ്വദിക്കാനും നിലയുറപ്പിച്ചു. തളിപ്പറമ്പ് വഴി ഒടുവള്ളിയിലെത്തിയ യാത്രയെ 400ഓളം ബൈക്കുകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടുവില്‍ ടൗണിലൂടെ സ്വീകരണ വേദിയിലേക്കാനയിച്ചു. കര്‍ഷക ജനവിഭാഗം ഏറ്റവും കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്ന മലയോര ജനത ഒന്നാകെ സ്വീകരണ പരിപാടിയിലേക്കൊഴുകിയെത്തി. നടുവില്‍ ടൗണ്‍ അക്ഷരാര്‍ത്ഥത്തില്‍ ജനസഞ്ചയംകൊണ്ട് വീര്‍പ്പുമുട്ടി. മലയോരം ഇന്നോളം ദര്‍ശിക്കാത്ത പരിപാടിയായി സ്വീകരണ പരിപാടി മാറി. എല്ലാവര്‍ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്നീ മദ്രാവാക്യങ്ങള്‍ ഉയര്‍ത്തി താന്‍ നടത്തുന്ന യാത്രയുടെ ലക്ഷ്യങ്ങള്‍ സൗമ്യമായ ഭാഷയില്‍ ലാളിത്യത്തോടെ പറഞ്ഞുതുടങ്ങിയ കുമ്മനത്തിന്റെ ഓര വാക്കുകളും നിര്‍നിമേഷരായി കേട്ടുനിന്ന് ജനങ്ങള്‍ ഹര്‍ഷാരവം മുഴക്കി ജനനായകനുള്ള തങ്ങളുടെ പന്തുണ അറിയിച്ചു.

30 വര്‍ഷക്കാലത്തോളം സിപിഎം അംഗമായ അബ്രഹാം, ബ്രാഞ്ച് സെക്രട്ടറി വി.കെ.ഹരിദാസ് എന്നിവരെ കുമ്മനം ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. 2014 ഡിസംബര്‍ 1ന് സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ ആലക്കോട് ചീക്കാട്ടെ കെ.കെ.രാജന്റെ വീരപത്‌നി രജിത രാജന്‍ നിറകണ്ണുകളോടെ വേദിയിലെത്തി യാത്രാനായകനെ കണ്ടുവണങ്ങി.

മലയോരത്തെ ആവേശോജ്ജ്വല സ്വീകരണത്തിനുശേഷം തളിപ്പറമ്പ് മണ്ഡലത്തിലെ മയ്യിലേക്ക് യാത്രയായ വിമോചന യാത്രയെ കമ്മ്യൂണിസ്റ്റ് കോട്ടയെന്ന് അറിയപ്പെടുന്ന മലപ്പട്ടം സെന്ററില്‍വെച്ച് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ മയ്യിലിലെ സ്വീകരണ വേദിയിലേക്കാനയിച്ചു. യാത്രാനായകനെ കാണാനും കാല്‍തൊട്ട് വന്ദിക്കാനും സെല്‍ഫിയെടുക്കാനും നൂറുകണക്കിന് യുവാക്കള്‍ കുമ്മനത്തിന് ചുറ്റും സ്വീകരണത്തിന് മുമ്പും ശേഷവും തടിച്ചുകൂടിയത് കുമ്മനത്തിന്റെ സ്വീകാര്യത വിളിച്ചോതുന്നതായി.

മയ്യിലിലെ പരിപാടിക്കുശേഷം അഴീക്കോട് മണ്ഡലത്തിലെ പുതിയ തെരുവിലും കണ്ണൂര്‍ മണ്ഡലത്തിലെ കണ്ണൂര്‍ നഗരത്തിലും ധര്‍മ്മടം മണ്ഡലത്തിലെ മമ്പറത്തും നടന്ന സ്വീകരണ പരിപാടിക്ക് ശേഷം രാത്രി വൈകി തലശ്ശേരിയില്‍ സമാപിച്ചു. കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രമെന്നവകാശപ്പെടുകയും സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ വ്യാപകമായ കുപ്രചരണം നടത്തുകയും ചെയ്യുന്ന കണ്ണൂരിലെ സിപിഎം നേതൃത്വത്തിന് ശക്തമായ താക്കീതും മറുപടികൂടിയായി മാറി ജില്ലയില്‍ യാത്രയ്‌ക്ക് ലഭിച്ച സ്വീകരണ പരിപാടികള്‍. യാത്രക്ക് ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങളില്‍ ലഭിച്ച വര്‍ദ്ധിച്ച ജനപിന്തുണ, കുപ്രചരണങ്ങള്‍ നടത്തിയും കബളിപ്പിച്ചും ഇനിയും ജനങ്ങളെ കൂടെ നിര്‍ത്താമെന്നും സംഘപരിവാര്‍ സംഘടനകളെ ഇല്ലാതാക്കാമെന്നുമുള്ള കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് വ്യാമോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ കേരള സമൂഹം ഉണര്‍ന്നുകഴിഞ്ഞു എന്നു തെളിയിക്കുന്നതായി.

വിവിധ സ്ഥലങ്ങളില്‍ യാത്രയ്‌ക്ക് ലഭിച്ച സ്വീകരണ പരിപാടികളില്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗങ്ങളായ പി.കെ.കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്, കെ.സുരന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, പി.കെ.വേലായുധന്‍, അഡ്വ.ബി.ഗോപാലകൃഷ്ണന്‍, രാധാകൃഷ്ണ മേനോന്‍, വി.കെ.സജീവന്‍, വി.വി.രാജന്‍, അഡ്വ.പി.സുധീര്‍ തുടങ്ങിയ നേതാക്കളും ജില്ലാ നേതാക്കളായ കെ.രഞ്ജിത്ത്, പി.സത്യപ്രകാശന്‍ മാസ്റ്റര്‍, കെ.കെ.വിനോദ്കുമാര്‍, ആനിയമ്മ രാജേന്ദ്രന്‍, വി.വി.ചന്ദ്രന്‍, വിജയന്‍ വട്ടിപ്രം, പി.സംഗീത, കെ.രാധാകൃഷ്ണന്‍, ബിജു ഏളക്കുഴി, കെ.പി.അരുണ്‍കുമാര്‍, ടി.ബിജു എന്നിവര്‍ സംബന്ധിച്ചു.

പിലാത്തറയില്‍ നടന്ന സ്വീകരണ പരിപാടിയില്‍ ബിജെപി കല്ല്യാശ്ശേരി മണ്ഡലം പ്രസിഡണ്ട് മാങ്ങാട് വിജയന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ ശങ്കരന്‍ കൈതപ്രം സ്വാഗതവും ടി.ശശിധരന്‍ നന്ദി പറഞ്ഞു.

നടുവിലില്‍ നടന്ന പരിപാടിയില്‍ മണ്ഡലം പ്രസിഡണ്ട് കെ.ജെ.മാത്യു അധ്യക്ഷത വഹിച്ചു. പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി കെ.സി.മുരളീധരന്‍, പി.എസ്.ഗോപാലന്‍, കെ.കെ.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ബിജെപി പ്രവര്‍ത്തകര്‍ നടുവില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് നല്‍കുന്ന കസേരകള്‍ ചടങ്ങില്‍ കുമ്മനം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശിവദാസിന് കൈമാറി.

മയ്യിലില്‍ നടന്ന സ്വീകരണ പരിപാടിയില്‍ മണ്ഡലം പ്രസിഡണ്ട് എന്‍.രാഘവന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ ബേബിസുനാഗര്‍ സ്വാഗതവും പി.ഗംഗാധരന്‍ നന്ദിയും പറഞ്ഞു. ശ്രീധരന്‍ കാരാട്ട്, എ.പി.ഗംഗാധരന്‍ എന്നിവര്‍ സംബന്ധിച്ചു.

പുതിയ തെരുവില്‍ അഴീക്കല്‍ മണ്ഡലം പ്രസിഡണ്ട് അനീഷും കണ്ണൂരില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് ടി.സി.മനോജും അധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്) ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഫാള്‍ട്ടയിലെ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ താമരചിഹ്നം ടേപ്പൊട്ടിച്ച് മറച്ചിരിക്കുന്നു. (ഇടത്ത്)
India

തൃണമൂല്‍ ഗുണ്ട ജഹാംഗീര്‍ഖാന്റെ ചിറകരിഞ്ഞ് ബിജെപി, ഫാല്‍ട്ടയില്‍ മിണ്ടാതെ ഉരിയാടാതെ ജഹാംഗീര്‍ഖാന്‍

സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും പണ്ട് (ഇടത്ത്) സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും ഇപ്പോള്‍ (വലത്ത്)
Kerala

അത്ഭുത സാന്നിധ്യമായി മകള്‍ ശിവാംഗി…ബിന്നികൃഷ്ണകുമാറിനും കൃഷ്ണകുമാറിനും മകള്‍ ദിവ്യാനുഗ്രഹം പോലെ…

India

അമ്മയുടെ നാടായ ഇറ്റലിയില്‍ മോദി ഷൈന്‍ ചെയ്യുന്നതില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അസൂയയോ? മെലോണി-മോദി വീഡിയോയെ രാഹുല്‍ അധിക്ഷേപിച്ചതെന്തിന്?

India

ഇസ്ലാമാബാദും, കറാച്ചിയും, ഷാങ്ഹായും, ബെയ്ജിംഗും തകർക്കാൻ ശേഷി ; അഗ്നി 5 നോട് ഏറ്റുമുട്ടാൻ ചൈനയ്‌ക്കും, പാകിസ്ഥാനും മിസൈലുകൾ ഉണ്ടോ ?

India

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഒരു ചാരന്‍ സമീപിച്ചു, പക്ഷെ നായിഡു ഉടനെ മോദി ടീമിനെ വിവരമറിയിച്ചു

പുതിയ വാര്‍ത്തകള്‍

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

എന്തുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് ഇത്രയും കടിപിടി കൂടിയത്?

വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 7 വയസുകാരി മരിച്ചു

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്തെത്തിച്ച് പീഡനം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.