Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഗെയില്‍ പൈപ്പ് ലൈന്‍: സര്‍വ്വേ നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2016, 10:45 pm IST
in Kannur

കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഗെയില്‍ ഇന്ത്യ ലിമിറ്റഡിന്റെ കേരളത്തിലെ പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ സര്‍വ്വേ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. പദ്ധതിയുടെ ആദ്യഘട്ടം നേരത്തെ എറണാകുളം ജില്ലയില്‍ കമ്മീഷന്‍ ചെയ്യുകയും 50 കിലോമീറ്ററോളം നീളത്തില്‍ പൈപ്പ്‌ലൈന്‍ ഇടുകയും 13 ഉപയോക്താക്കള്‍ക്ക് വാതക വിതരണം നടത്തുകയും ചെയ്ത്‌വരുന്നു. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഭൂവുപയോഗ അവകാശത്തിനുള്ള പ്രവര്‍ത്തികള്‍ ഉള്‍പ്പെടെയുള്ള രണ്ടാംഘട്ട നടപടികളാണ് പുരോഗമിക്കുന്നത്. മുമ്പത്തെ അപേക്ഷിച്ച് കൂടുതല്‍ ജനപിന്തുണയോടെയാണ് രണ്ടാംഘട്ട നടപടികള്‍ പുരോഗമിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ സര്‍വ്വേ നടപടികള്‍ ആരംഭിച്ചു. മലപ്പുറത്ത് ചിലയിടങ്ങളില്‍ നേരത്തെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. കണ്ണൂരിലെ സര്‍വ്വെ നടപടികള്‍ അവസാനഘട്ടത്തിലാണ്.

അവശേഷിക്കുന്ന സ്ഥലങ്ങളില്‍ വൈകാതെ പ്രവൃത്തി ആരംഭിക്കും. സര്‍വ്വേ പൂര്‍ത്തിയാക്കിയ സ്ഥലങ്ങളില്‍ പൈപ്പ്‌ലൈന്‍ ഇടുന്നതിനായുള്ള ജോലികളും ഉടന്‍ തുടങ്ങും.

നാളെയുടെ ഇന്ധനമായ പ്രകൃതി വാതകത്തിന്റെ ലഭ്യതയും സാന്നിദ്ധ്യവും ഉറപ്പുവരുത്തുന്ന ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്ക് ഇപ്പോള്‍ വര്‍ദ്ധിച്ച പൊതുജന സ്വീകാര്യതയാണ് ലഭിക്കുന്നത്. ഏതാനും ചിലരുടെ എതിര്‍പ്പുകളെ തുടര്‍ന്ന് ഇടക്കാലത്ത് നിര്‍ത്തിവെച്ച പദ്ധതി ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. കൂടുതല്‍ ജനപിന്തുണയോടെയാണ് പ്രകൃതിവാതകം മുന്നോട്ടുവെക്കുന്ന സാധ്യതകളും ഇവയുടെ സുരക്ഷയെ സംബന്ധിച്ച അവബോധവുമാണ് ഇപ്പോള്‍ ഈ പദ്ധതിക്ക് പുത്തന്‍ ഉണര്‍വേകാന്‍ കാരണം. കോഴിക്കോടെയും മലപ്പുറത്തെയും പൊതുജനങ്ങളുടെ സഹകരണത്തോടെ കൃത്യസമയത്ത് തന്നെ പദ്ധതി കേരളത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

വിദേശത്തുനിന്ന് കപ്പല്‍ മാര്‍ഗംകൊച്ചി എല്‍എന്‍ജി ടെര്‍മിനലില്‍ എത്തുന്ന പ്രകൃതി വാതകം ദേശീയ വാതക ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗെയില്‍ ഇന്ത്യാ ലിമിറ്റഡിനെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. 37000 കോടിയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തുക. ഇതിന്റെ അടിസ്ഥാനത്തില്‍ 2012ല്‍ ഗെയില്‍ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചെങ്കിലും പ്രാദേശികമായ എതിര്‍പ്പുകള്‍ കാരണം 2013ല്‍ നിര്‍ത്തിവെച്ചു. 2015ല്‍ പദ്ധതി പുനരാരംഭിക്കുമ്പോള്‍ മുമ്പത്തെ അപേക്ഷിച്ച് പൊതുജനങ്ങളുടെ സമീപനത്തില്‍ വലിയ മാറ്റമാണ് ദൃശ്യമാകുന്നത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയും ജില്ലാ ഭരണകൂടങ്ങളുടെയും പിന്തുണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്നു. കൊച്ചിയില്‍ നിന്ന് കൂറ്റനാട് എത്തി കോയമ്പത്തൂര്‍ വഴി ബംഗലുരുവിലേക്കും കോഴിക്കോട് വഴി മംഗലാപുരത്തേക്കും നീളുന്ന പൈപ്പ് ലൈനിന്റെ 505 കിലോമീറ്ററാണ് സംസ്ഥാനത്തിന്റെ പരിധിയില്‍ വരിക. ഇതില്‍ എറണാകുളത്തും തൃശൂരും സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. കാസര്‍കോടും പാലക്കാടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ നടപടികള്‍ അവസാനഘട്ടത്തിലാണ്. പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ ചെറിയ എതര്‍പ്പുകള്‍ നേരിട്ട കോഴിക്കോട് മലപ്പുറം ജില്ലകളിലും ഉടന്‍ തന്നെ മുന്നൊരുക്കുങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

കൊച്ചി കൂറ്റനാട്-മംഗലൂരു-ബാംഗലൂരു പൈപ്പ്‌ലൈനിന്റെ (കെകെഎംപിബിഎല്‍) ആദ്യഘട്ടം രണ്ടുവര്‍ഷം മുന്‍പുതന്നെ എറണാകുളത്ത് പൂര്‍ത്തിയായിരുന്നു. 50 കിലോ മീറ്ററോളം ഭാരമുള്ള ഈ പൈപ്പ്‌ലൈന്‍ വഴി ഇപ്പോള്‍ 11 കമ്പനികള്‍ക്ക് ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി പ്രകൃതി വാതകം ലഭിക്കുന്നുണ്ട്. ഈ മാസംതന്നെ പുതിയ രണ്ടു കമ്പനികള്‍ക്കു കൂടി ഈ സേവനം ലഭിക്കും.

മലിനീകരണമുണ്ടാക്കാത്ത ഇന്ധനശ്രോതസ് എന്ന നിലയില്‍ ലോകം മുഴുവന്‍ പ്രകൃതിവാതകത്തെ അംഗീകരിക്കുന്നുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി ദൈനംദിന ഇടപെടലുകള്‍ നടത്തുന്ന ഒട്ടുമിക്ക മേഖലകളിലും പ്രകൃതി വാതകം ഉപയോഗിക്കാന്‍ സാധിക്കും.

പൈപ്പ് ലൈനിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഉപയോഗാവകാശം മാത്രമാണ് ഗെയിലിന് ഉണ്ടാവുക. ഉടമസ്ഥാവകാശം സ്ഥലമുടമയ്‌ക്കുതന്നെ ആയിരിക്കും. അതേ സമയം എറ്റെടുക്കുന്ന സ്ഥലത്തിന് രണ്ടു തരത്തിലുള്ളനഷ്ടപരിപാരം ഗെയില്‍ നല്‍കും. സ്ഥലത്തിന്റെ ന്യായവിലയുടെ പകുതിയാണ് ഒന്ന്. സ്ഥലത്ത് നിലവിലുള്ള കൃഷിയുടെയും മരങ്ങളുടെയും നഷ്ടപരിഹാരമാണ് മറ്റൊന്ന്. അതതു ജില്ലകളിലെ ഡെപ്യൂട്ടി കലക്ടര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥരായിരിക്കും സ്ഥലമുടമകളുമായി ചര്‍ച്ച ചെയ്ത് നഷ്ടപരിഹാര തുക നിശ്ചയിക്കുക. പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുവാനുള്ള ഗെയിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കണമെന്ന് ഗെയില്‍ ഇന്ത്യ ലിമിറ്റഡ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ചീഫ് മാനേജര്‍ ജ്യോതികുമാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്) ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഫാള്‍ട്ടയിലെ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ താമരചിഹ്നം ടേപ്പൊട്ടിച്ച് മറച്ചിരിക്കുന്നു. (ഇടത്ത്)
India

തൃണമൂല്‍ ഗുണ്ട ജഹാംഗീര്‍ഖാന്റെ ചിറകരിഞ്ഞ് ബിജെപി, ഫാല്‍ട്ടയില്‍ മിണ്ടാതെ ഉരിയാടാതെ ജഹാംഗീര്‍ഖാന്‍

സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും പണ്ട് (ഇടത്ത്) സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും ഇപ്പോള്‍ (വലത്ത്)
Kerala

അത്ഭുത സാന്നിധ്യമായി മകള്‍ ശിവാംഗി…ബിന്നികൃഷ്ണകുമാറിനും കൃഷ്ണകുമാറിനും മകള്‍ ദിവ്യാനുഗ്രഹം പോലെ…

India

അമ്മയുടെ നാടായ ഇറ്റലിയില്‍ മോദി ഷൈന്‍ ചെയ്യുന്നതില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അസൂയയോ? മെലോണി-മോദി വീഡിയോയെ രാഹുല്‍ അധിക്ഷേപിച്ചതെന്തിന്?

India

ഇസ്ലാമാബാദും, കറാച്ചിയും, ഷാങ്ഹായും, ബെയ്ജിംഗും തകർക്കാൻ ശേഷി ; അഗ്നി 5 നോട് ഏറ്റുമുട്ടാൻ ചൈനയ്‌ക്കും, പാകിസ്ഥാനും മിസൈലുകൾ ഉണ്ടോ ?

India

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഒരു ചാരന്‍ സമീപിച്ചു, പക്ഷെ നായിഡു ഉടനെ മോദി ടീമിനെ വിവരമറിയിച്ചു

പുതിയ വാര്‍ത്തകള്‍

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

എന്തുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് ഇത്രയും കടിപിടി കൂടിയത്?

വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 7 വയസുകാരി മരിച്ചു

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്തെത്തിച്ച് പീഡനം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.