വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും ശക്തമായ രാജ്യം യുഎസ് തന്നെയാണെന്ന് പ്രസിഡന്റ് ബരാക് ഒബാമ. അങ്ങനെയുള്ള യുഎസിന്റെ ഭാവിയെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ ഒബാമ പറഞ്ഞു.
എന്ത് അന്താരാഷ്ടപ്രശ്നം ഉണ്ടായാലും അമേരിക്കയെയാണ് എല്ലാവരും വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ലോക പോലീസാകാന്‍ ശ്രമിക്കേണ്ടതില്ലെന്നും ഒബാമ പറഞ്ഞു. ഒബാമയുടെ അവസാന സ്റ്റേറ്റ് ഓഫ് ദ യൂണിയന് പ്രസംഗത്തിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം സൂചിപ്പിച്ചത്.
അമേരിക്കന്‍ ജനതയുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്ന് ഒബാമ പറഞ്ഞു. ഐഎസിനെ വേരോടെ പിഴുതുകളയണം. ഐഎസ് ലോകമെമ്പാടുമുള്ള മുസ്ലിം വിഭാഗത്തെ പ്രതിനിധീകരിക്കുന്ന സംഘടന അല്ലല്ലോയെന്നും ഒബാമ ചോദിച്ചു. തീവ്രവാദം, സമ്ബദ്ഘടനയിലെ മാറ്റം തുടങ്ങിയ കാര്യങ്ങളില്‍ അമെരിക്കക്കാര്‍ക്ക് ആശങ്കയുണ്ടെന്നും എന്നാല്‍ ഭാവിയെ ഓര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്നും ഒബാമ പറഞ്ഞു.
യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മല്‍സരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയംഗം ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളെ ശക്തമായി വിമര്‍ശിക്കാനും ഒബാമ മറന്നില്ല. രാഷ്ട്രീയക്കാര്‍ മുസ്ലീങ്ങളെ അവഹേളിക്കുന്നതും പള്ളികള്‍ നശിപ്പിക്കുന്നതും തെറ്റാണെന്നും ഒബാമ പറഞ്ഞു.
യുഎസിന്റെ ഏറ്റവും മികച്ച മുഖമാണ് ലോകത്തിനുമുമ്പില്‍ അവതരിപ്പിക്കേണ്ടതെന്ന് ഓര്‍മിപ്പിച്ചാണ് ഒബാമ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് യുഎസ് പാര്‍ലമെന്റില്‍ ജനുവരിയില്‍ നടത്താറുള്ള നയപ്രഖ്യാപന പ്രസംഗമാണ് സ്റ്റേറ്റ് ഓഫ് ദ യൂണിയന് സ്പീച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: