ചക്കരക്കല്ല്: ചക്കരക്കല്ല് മേഖലയില്‍പ്പെട്ട ചെമ്പിലോട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളില്‍ സിപിഎം അക്രമിസംഘം സംഘപരിവാര്‍ പ്രവര്‍ത്തകരെ അക്രമിക്കുന്നതും അവരുടെ വീടുകളും സ്ഥാപനങ്ങളും തകര്‍ക്കുന്നതും പതിവാകുന്നു. ചെമ്പിലോട് പഞ്ചായത്തിലെ ശ്രീകോവില്‍ പ്രദേശത്ത് കഴിഞ്ഞ 3 ന് വൈകുന്നേരം ബോംബുകളും മറ്റായുധങ്ങളുമായി സഞ്ചരിക്കവേ നടന്ന സ്ഫോടനത്തില്‍ രണ്ട് സിപിഎമ്മുകാര്‍ക്ക് മാരകമായി പരിക്കേറ്റിരുന്നു. ഇത് ആര്‍എസ്എസ് അക്രമമാണെന്ന് പ്രചരിപ്പിച്ചാണ് വ്യാപരമായി അക്രമം നടത്തിയത്. കോവിലിലെ ആര്‍എസ്എസ് പ്രവര്ത്തകന് ശിശിരിന്റെ മയൂരം എന്ന വീട് അക്രമിക്കുകയും അമ്മയെ പിടിച്ചു തള്ളുകയും ചെയ്തു. വീടിന്റെ ജനല്‍ ഗ്ലാസുകളും ഫര്‍ണിച്ചറുകളും വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കും അക്രമിസംഘം തകര്‍ത്തു. സിപിഎമ്മുകാരായ തേജസ്സ്, ടി.വി.ഹരീന്ദ്രന്‍, മനോഹരന്, അമല്‍, ബാലകൃഷ്ണന്, ഷിബിന്‍, സന്ദീപ് തുടങ്ങിയവരുടെ നേതൃതത്വത്തിലാണ് അക്രമം അരങ്ങേറിയത്. ഈ വീടിന് തൊട്ടടുത്ത് തന്നെയുള്ള ആര്‍എസ്എസ് പ്രവര്ത്തകന് ഷിനോജിന്റെ വീടും പൂര്‍ണമായും തകര്‍ത്തു. ഷിനോജിന്റെ പ്രായമായ അച്ഛന് പൊടിവളപ്പില് കുഞ്ഞിരാമന്റെയും സഹോദരിയുടെയും മുന്നില്‍ വെച്ചാണ് ഈ വീട് പൂര്‍ണമായും അടിച്ചു തകര്‍ത്തത്. അക്രമിസംഘം ഈ വീടിന്റെ അടുക്കളയില്‍ കയറി ഗ്യാസ് സിലിണ്ടര്‍ തുറന്നു വെക്കുകയും കുടുംബത്തെ കൂട്ടത്തോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശിശിറിന്റെ വീടാക്രമിച്ച പ്രതികള്‍ തന്നെയാണ് ഈ വീടും അക്രമിച്ചത്. ഇതിനു ശേഷം ബിജെപി അഞ്ചരക്കണ്ടി പഞ്ചായത്ത് കമ്മറ്റിയംഗവും ബിഎംഎസ് പ്രവര്‍ത്തകനുമായ ബസ് ഡ്രൈവര്‍ ഉമേഷിനെ സിപിഎം അക്രമിസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. ദേഹമാസകലം വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. നാലാം തീയ്യതി രാത്രി 10 മണിക്ക് കോവില്‍ പ്രദേശത്തുള്ള ആര്‍എസ്എസ് അനുഭാവി ഷനിലിന്റെ ഫര്‍ണിച്ചര്‍ ഷോപ്പ് അഗ്നിക്കിരയാക്കുകയും ചെയ്തു. ചക്കരക്കല്ല് പോലീസും സിപിഎമ്മും തമ്മിലുള്ള നാടകം പോലെ ഇവിടെ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായി വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഈ പ്രദേശത്തു മാത്രമല്ല അഞ്ചരക്കണ്ടി, ബാവോട്ട്, പാനേരിച്ചാല്‍ പ്രദേശങ്ങളിലും സിപിഎം അക്രമിസംഘം വ്യാപകമായ അക്രമം നടത്തി. പുതുവര്ഷപ്പുലരിയില് പാനേരിച്ചാലിലെ യുവക് വായനശാല അടിച്ചുതകര്‍ത്തു. ഇതിന് തൊട്ടടുത്തുള്ള ക്ലബ്ബും സംഘം അടിച്ചു തകര്‍ത്തു. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ പേരില്‍ സ്ഥാപിച്ച ഫ്ളക്സ് നശിപ്പിച്ച സംഘം നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകരെ അക്രമിക്കുകയും ചെയ്തു.
ഇല്ലാത്ത കഥകള്‍ മെനഞ്ഞ് സിപിഎം ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുകയാണ്. സംഘര്‍ഷ സ്ഥലങ്ങള്‍ ബിജെപി സംസ്ഥാന സെക്രട്ടറി ബി.രാധാകൃഷ്ണമേനോന്, ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, ആര്‍എസ്എസ് കാര്യകാരി അംഗം കെ.ബി.പ്രജില്‍, ആര്.കെ.ഗിരിധരന്, പി.ആര്.രാജന്, ഹരീഷ് ബാബു, കെ.രാജു തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
രണ്ടുമാസം മുമ്പ് ബിജെപി ചെമ്പിലോട് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് രഞ്ചിത്ത്, ആര്.പി.മെട്ടയിലെ ബിജെപി പ്രവര്ത്തകന് ഷിബിന്‍ എന്നിവരെ സിപിഎം ക്രിമിനല്‍ സംഘം അക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ബിജെപി അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡണ്ട് മനോഹരനെയും സിപിഎം സംഘം അക്രമിച്ചിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ ആറുമാസത്തിനുളളില്‍ നിരവധി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെയാണ് സിപിഎം സംഘ്#ം അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. കൂടാതെ നിരവധി പ്രവര്‍ത്തകരുടെ വീടുകളും സ്ഥാപനങ്ങളും സിപിഎം ക്രിമിനല്‍ സംഘം തകര്‍ക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: