ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ 2015ലെ മികച്ച താരത്തിനുള്ള ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ഓസ്ട്രേലിയന്‍ നായകന് സ്റ്റീവന്‍ സ്മിത്തിന്. മികച്ച ക്രിക്കറ്റര്‍ക്കുള്ള ഗാരിഫീല്‍ഡ് സോബേഴ്സ് ട്രോഫിക്കു പുറമെ മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്കാരവും സ്മിത്ത് സ്വന്തമാക്കി. ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കന്‍ നായകന് എ.ബി. ഡിവില്ലിയേഴ്സ് മികച്ച താരം. ദക്ഷിണാഫ്രിക്കയുടെ തന്നെ ഫാഫെ ഡ്യുപ്ലെസിസ് മികച്ച ട്വന്റി20 താരം. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് വിരമിക്കല്‍ പ്രഖ്യാപിച്ച ന്യൂസിലന്‍ഡ് നായകന് ബ്രണ്ടന്‍ മക്കല്ലത്തിന്. ഇന്ത്യന്‍ താരങ്ങള്‍ക്കൊന്നും പട്ടികയില്‍ ഇടം നേടാനായില്ല.
മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്ന പതിനൊന്നാമനും നാലാമത്തെ ഓസ്ട്രേലിയക്കാരനുമാണ് സ്റ്റീവന്‍ സ്മിത്ത്. റിക്കി പോണ്ടിങ് (2006, 2007), മിച്ചല്‍ ജോണ്സന് (2009, 2014), മൈക്കല്‍ ക്ലാര്‍ക്ക് (2013) എന്നിവര്‍ മുന്‍ഗാമികള്‍. രാഹുല്‍ ദ്രാവിഡ് (2004), ആന്‍ഡ്രൂ ഫഌന്റോഫ്, ജാക്ക് കാലിസ് (2005), ശിവ്നാരായണ്‍ ചന്ദര്‍പോള്‍ (2008), സച്ചിന് ടെണ്ടുല്‍ക്കര്‍ (2010), ജൊനാഥന് ട്രോട്ട് (2011), കുമാര്‍ സംഗക്കാര (2012) എന്നിവര്‍ പുരസ്കാരം നേടിയ മറ്റു രാജ്യക്കാര്‍. മികച്ച ക്രിക്കറ്ററും ടെസ്റ്റ് താരവുമായി തെരഞ്ഞെടുക്കപ്പെടുന്ന ഏഴാമത്തെ താരമാണ് സ്മിത്ത്. ദ്രാവിഡ്, കാലിസ്, പോണ്ടിങ്, സംഗക്കാര, ക്ലാര്‍ക്ക്, ജോണ്സന് എന്നിവര്‍ മുന്‍പ് ഈ നേട്ടം കൈവരിച്ചു.
അവാര്‍ഡിനായി പരിഗണിച്ച 2014 സെപ്റ്റംബര്‍ 18 മുതല്‍ 2015 സെപ്റ്റംബര്‍ 13 വരെയുള്ള കാലയളവില്‍ സ്മിത്ത് 13 ടെസ്റ്റുകളില്‍നിന്ന് 82.57 ശരാശരിയില്‍ 1,734 റണ്‍സ് നേടി. ഇതില്‍ ഏഴു സെഞ്ചുറികള്‍, ആറ് അര്‍ധസെഞ്ചുറികള്‍. ഏകദിനങ്ങളില്‍ 59.47 ശരാശരിയില്‍ 1,249 റണ്‍സും കണ്ടെത്തി. ഏകദിനത്തില്‍ 79.06 ശരാശരിയില്‍ 1,265 റണ്‍സ് ഡിവില്ലേഴ്സിന്റെ സമ്പാദ്യം.
വളര്‍ന്നുവരുന്ന യുവതാരമായി ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് തെരഞ്ഞെടുക്കപ്പെട്ടു. 2014 ഡിസംബറില്‍ അരങ്ങേറ്റം കുറിച്ച ഹേസല്‍വുഡ് പരിഗണനാ കാലയളവ് വരെ 40 വിക്കറ്റുകള്‍ സ്വന്തമാക്കി.
വനിതകളില്‍ ഏകദിനത്തില്‍ ഓസ്ട്രേലിയയുടെ നായിക മെഗ് ലാന്നിങ്ങും, ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസ് നായിക സ്റ്റെഫാനി ടെയ്ലറും മികച്ച താരങ്ങളായി. അസോസിയേറ്റ്/ അഫിലിയേറ്റ് രാജ്യങ്ങളിലെ മികച്ച താരം ഖുറാം ഖാന്. മികച്ച അംപയര്‍ക്കുള്ള ഡേവിഡ് ഷെപ്പേര്‍ഡ് ട്രോഫി റിച്ചാര് കെറ്റില്ബറോയ്ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: