Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അക്രമങ്ങള്‍ക്ക് അതിരില്ലാതെ കഴക്കൂട്ടം; ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 1453 കേസുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2015, 10:37 pm IST
in Thiruvananthapuram

കഴക്കൂട്ടം: ഗുണ്ടാ ആക്രമണം, മോഷണം, ബോംബേറ് എന്നിങ്ങനെ തുടര്‍ച്ചയായ സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളാല്‍ കഴക്കൂട്ടം അസ്വസ്ഥമാകുന്നു. നാട്ടുകാരുടെ സൈ്വര ജീവിതത്തിന് ഭീഷണിയായി ഗുണ്ടാസംഘങ്ങള്‍ ഐടി നഗരം കീഴടക്കുമ്പോള്‍ പോലീസ് സംവിധാനം നിഷ്‌ക്രിയമാകുന്നു. കൊലപാതകശ്രമങ്ങളും ബോംബേറും പിടിച്ചുപറിയുമടക്കം ഈവര്‍ഷം 1453 കേസുകളാണ് കഴക്കൂട്ടം സ്റ്റേഷന്‍ പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. റൂറല്‍ പരിധിയില്‍നിന്നു സിറ്റിയോട് ചേര്‍ത്തതിനുശേഷമാണ് അക്രമങ്ങള്‍ വര്‍ദ്ധിച്ചത്.

അരലക്ഷം ടെക്കികള്‍, പതിനായിരത്തോളംവരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍, ഇവര്‍ക്കുപുറമെ സ്ഥലവാസികളുംകൂടി ചേരുമ്പോള്‍ കഴക്കൂട്ടം ജനനിബിഡമാണ്. ഇത്തരത്തില്‍ ജനസാന്ദ്രതയേറിയ പ്രദേശത്താണ് മോഷ്ടാക്കളും ഗുണ്ടകളും അരങ്ങുവാഴുന്നത്. കഴിഞ്ഞമാസംതന്നെ നിരവധി അക്രമണസംഭവങ്ങളാണ് ഇവിടെ അരങ്ങേറിയത്. ഇരുപതോളം പോലീസുകാര്‍ തങ്ങുന്ന ഗെയിംസ് വില്ലേജിന് തൊട്ടടുത്താണ് പ്രഭാത സവാരിക്ക് ഇറങ്ങിയ വീട്ടമ്മയെ കത്തികാട്ടി മാല കവര്‍ന്നത്. തൊട്ടടുത്തദിവസം ഇതേ സ്ഥലത്ത് വെല്‍ഡിംഗ് തൊഴിലാളിയായ യുവാവിനെ ഗുണ്ടാസംഘം ആക്രമിച്ച് കുറ്റിക്കാട്ടില്‍ എറിഞ്ഞു. അവശനിലയിലായ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചതിന്റെപേരില്‍ സ്ഥലവാസികളുടെ വീടുകള്‍ക്ക് നേരെ ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടു.

കുളത്തൂര്‍ ചന്തയില്‍ ബോംബ് ശേഖരം കണ്ടെത്തിയ സംഭവത്തിലും പ്രതികളെ കുറിച്ച് പോലീസിന് സൂചന ഇല്ല. നൂറുകണക്കിന് ജനങ്ങള്‍ എത്തുന്ന മത്സ്യച്ചന്തയില്‍ ബോംബ് ശേഖരം കണ്ടെത്തിയതിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല. കഴക്കൂട്ടം സിഐയുടെ പരിധിയില്‍ പത്തോളം അക്രമസംഭവങ്ങളാണ് കഴിഞ്ഞമാസം നടന്നത്. ഇതില്‍ അരശുംമൂട്ടില്‍ യൂണിയന്‍ തൊഴിലാളികളെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ മാത്രമാണ് പ്രതികളെ കിട്ടിയത്. അതും രാഷ്‌ട്രീയനേതാവ് ഇടനിലനിന്ന് പ്രതികളെ ഹാജരാക്കുകയായിരുന്നു. രണ്ടുദിവസം മുമ്പാണ് കഴക്കൂട്ടം മാര്‍ക്കറ്റ് ജംഗ്ഷനിലെ വസ്ത്രശാല കുത്തിതുറന്ന് അന്‍പതിനായിരം രൂപയുടെ തുണിത്തരങ്ങള്‍ മോഷ്ടിച്ചത്. വൃദ്ധയെ അജ്ഞാതയുവാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവവും ഉണ്ടായി. രാസലായനി ഉപയോഗിച്ചായിരുന്നു കൊലപാതക ശ്രമം.

അക്രമസംഭവങ്ങളില്‍ പ്രതികളെ പിടികൂടാത്തതാണ് പലപ്പോഴും ഇവര്‍ക്ക് പ്രോത്സാഹനമാകുന്നത്. സെന്റ്ആന്‍ഡ്രൂസിലെ ബാങ്ക് കവര്‍ച്ചയും ആള്‍താമസമില്ലാത്ത വീട് കുത്തിതുറന്നുള്ള കവര്‍ച്ചയും നടന്നിട്ട് നാളേറെ ആയെങ്കിലും ഒരു തുമ്പും കിട്ടിയിട്ടില്ല. റൂറല്‍ പരിധി ആയിരുന്നപ്പോള്‍ രാത്രികാലങ്ങളിലായിരുന്നു ആക്രമണമെങ്കില്‍ സിറ്റിയുടെ ഭാഗമായപ്പോള്‍ ഗുണ്ടകള്‍ പട്ടാപ്പകല്‍ അരങ്ങുവാഴുകയാണ്. മണല്‍ക്വാറി മാഫിയകളും ലഹരിമരുന്ന് മാഫിയകളും ഇവിടെ സജീവമാണ്. ചില രാഷ്‌ട്രീയനേതാക്കളാണ് മാഫിയകളുടെ മേല്‍നോട്ടക്കാര്‍. ഗുണ്ടാസംഘങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്നതില്‍ പ്രധാന ഘടകം കഞ്ചാവ് വില്‍പ്പനയാണ്. വിദ്യാര്‍ത്ഥികളെ ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്ന വലിയൊരു ലഹരിമാഫിയസംഘം തന്നെ ഇവിടെയുണ്ട്.

അക്രമികള്‍ക്ക് ഒത്താശ ചെയ്യുകയും പണം വാങ്ങി കേസുകള്‍ ഒത്തുതീര്‍പ്പാക്കുകയും ചെയ്യുന്ന ഒരുസംഘം പോലീസുകാര്‍ സ്റ്റേഷനില്‍ ഉണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ മുതല്‍ സര്‍ട്ടിഫിക്കറ്റുവരെയുള്ള കാര്യങ്ങള്‍ക്ക് ആയിരങ്ങള്‍ കോഴ കൊടുക്കണമത്രേ. അടുത്തിടെയാണ് കൈക്കൂലി വാങ്ങിയതിന് എഎസ്‌ഐ ഇവിടെ സസ്‌പെന്‍ഷനിലായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

Kerala

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)
India

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

Kerala

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

India

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

കാലവര്‍ഷക്കെടുതിയില്‍ മരിച്ചത് 25 പേര്‍, 4 പേരെ കാണാതായി

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.