വാഷിങ്ടണ്‍: കാലിഫോര്‍ണിയയില്‍ 14 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ അന്വേഷണം പാക്കിസ്ഥാനിലേക്ക്. എഫ്ബിഐ ആരംഭിച്ച അന്വേഷണത്തിന്റെ പരിധിയില്‍ പല രാജ്യങ്ങളുമുണ്ടെങ്കിലും പാക്കിസ്ഥാനാണ് മുഖ്യമെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ ലൊറേറ്റ ലിഞ്ച്.
അന്വേഷണം പുരോഗമിക്കുന്നുവെങ്കിലും സങ്കീര്‍ണമെന്നും ലിഞ്ച് പറഞ്ഞു. കാലിഫോര്‍ണിയയിലെ സാമൂഹ്യസേവന കേന്ദ്രത്തിലേക്ക് ഇരച്ചു കയറി വെടിവെപ്പു നടത്തിയത് പാക്കിസ്ഥാനിയായ തഷ്ഫീന്‍ മാലിക്കും ഭര്‍ത്താവ് സയിദ് റിസ്വാന് ഫറൂഖുമാണ്.
ഗൂഢാലോചനയുടെ വേരുകള്‍ തേടിയാണ് അന്വേഷണ സംഘത്തിന്റെ യാത്ര.
ഭീകര വിരുദ്ധ അന്വേഷണമാണ് എഫ്ബിഐ നടത്തുന്നത്. ഇതുവരെ 300 പേരെ ചോദ്യം ചെയ്തു. നിരവധി സ്ഥലങ്ങളില്‍ പരിശോധന നടത്തി. നിരവധി വിവരങ്ങള്‍ ശേഖരിച്ചു. അതു ക്രോഡീകരിക്കുന്നു. കൊലയാളികളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നു. അവര്‍ ജനിച്ചു ജീവിച്ച രാജ്യങ്ങളിലേക്കും അന്വേഷണം നീളും. മറ്റു രാജ്യങ്ങളുമായി എഫ്ബിഐ ഉദ്യോഗസ്ഥര്‍ നിരന്തരം സമ്പര്ത്തക്കിലെന്നും ലിഞ്ച് പറഞ്ഞു.
പാക്കിസ്ഥാനിയെങ്കിലും തഷ്ഫീന്‍ വളര്‍ന്നത് സൗദി അറേബ്യയില്‍. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മാത്രമാണ് അവര്‍ പാക്കിസ്ഥാനിലെത്തിയത്. മാട്രിമണി സൈറ്റിലൂടെയാണ് ഫറൂഖിനെ പരിചയപ്പെടുന്നതും വിവാഹം ചെയ്യുന്നതും. തുടര്‍ന്ന് ഫറൂഖിനൊപ്പം യുഎസിലേക്കു പോയി. പാക്കിസ്ഥാനില്‍ വേരുകളുള്ള യുഎസ് പൗരനാണ് ഫറൂഖെന്നും ലിഞ്ച് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: