Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കര്‍ഷകരെ പിടിച്ചുനിര്‍ത്താന്‍ പാലിന് വിലവര്‍ദ്ധിപ്പിച്ചേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2015, 11:41 am IST
in Business

കണ്ണൂര്‍: നഷ്ടക്കച്ചവടത്തില്‍ മനംമടുത്ത് ക്ഷീരകര്‍ഷകര്‍ രംഗം വിടാനൊരുങ്ങുമ്പോള്‍ കര്‍ഷകരുടെ പേരില്‍ മില്‍മ പാല്‍വില വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. ക്ഷീരകര്‍ഷകരെ പിടിച്ചുനിര്‍ത്തുകയാണത്രേ ലക്ഷ്യം. ലിറ്ററിന് അഞ്ചുരൂപയോളം വര്‍ദ്ധിപ്പിക്കാനാണ് മില്‍മയുടെ തീരുമാനം. അടുത്ത ബോര്‍ഡ് മീറ്റിംഗില്‍ തീരുമാനമുണ്ടാകും.

ഉത്പാദന ചെലവും വരുമാനക്കുറവുമാണ് കര്‍ഷകരെ ക്ഷീരമേഖല വിടാന്‍ പ്രേരിപ്പിക്കുന്നത്. നഷ്ടത്തിലായതിനാല്‍ നിരവധി കര്‍ഷകര്‍ പശുവളര്‍ത്തല്‍ ഉപേക്ഷിച്ചുകഴിഞ്ഞു. കാലിത്തീറ്റക്ക് മൂന്നു മാസത്തിനിടെ 125 രൂപയോളമാണ് വില വര്‍ദ്ധിച്ചത്. 50 കിലോചാക്കിന് 960 രൂപയാണ് വില. ദിവസം 10 ലിറ്റര്‍ പാല്‍ നല്‍കുന്ന പശുവിന് കുറഞ്ഞത് 5 കിലോ കാലിത്തീറ്റ നല്‍കണം. പിണ്ണാക്കും പച്ചപ്പുല്ലും വേറെയും. 200ഓളം രൂപയുടെ തീറ്റ. ഇതിനുമുറമേയാണ് കര്‍ഷകരുടെ അദ്ധ്വാനം. കര്‍ഷകന് ലഭിക്കുന്നതാകട്ടെ 250 രൂപ വരെ. ഒരുലിറ്റര്‍ പാലിന് ക്ഷീരസംഘങ്ങളില്‍ നിന്നും ലഭിക്കുന്നത് 25 രൂപയാണ്. മില്‍മയും പാല്‍ ശേഖരണ സംഘങ്ങളും ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത് ലിറ്ററിന് 36 രൂപയും. ക്ഷീരസംഘങ്ങള്‍ക്ക് മില്‍മ നല്‍കുന്ന തുക ലിറ്ററിന് 31 രൂപയാണ്. കര്‍ഷകര്‍ക്ക് ക്ഷീരസംഘങ്ങള്‍ നല്‍കുന്നത് ഗുണനിലവാരം അനുസരിച്ച് 30 രൂപയില്‍ താഴെമാത്രം.

മില്‍മ പാലിന് അവസാനമായി വിലവര്‍ദ്ധിപ്പിച്ചത് 2014 ജൂലൈ 14ന് ആണ്. 3 രൂപയായിരുന്നു അന്ന് വര്‍ദ്ധിപ്പിച്ചത്. ഇതില്‍ 2.40 രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് മില്‍മ പറഞ്ഞത്. പാല്‍ ലിറ്ററിന് 2.40 രൂപ വീതം കര്‍ഷകര്‍ക്ക് നല്‍കാനായി മില്‍മ ക്ഷീരസംഘങ്ങള്‍ക്ക് നല്‍കുന്നുണ്ടെങ്കിലും ആനുപാതികമായി ക്ഷീരസംഘങ്ങള്‍ കര്‍ഷകര്‍ക്ക് വര്‍ദ്ധിച്ച വില നല്‍കുന്നില്ല. ഒരു രൂപയോളമാണ് കര്‍ഷകര്‍ക്ക് വര്‍ദ്ധന ഉണ്ടായതെന്ന് കര്‍ഷകര്‍ പറയുന്നു. ഓരോ ക്ഷീരസംഘങ്ങളിലും പാല്‍ അളക്കുന്ന ഒന്നോ രണ്ടോ പേര്‍ക്ക് പേരിന്മാത്രം വര്‍ദ്ധിച്ച വില നല്‍കുകയും മറ്റുള്ളവര്‍ക്ക് പാലിന് ഗുണനിലവാരം കുറവാണെന്ന് കാണിച്ച് വിലകുറക്കുകയുമാണ്.

ഗുണനിലവാരമില്ലെന്ന് പറഞ്ഞ് വിലകുറക്കുന്ന പാലിനും 31 രൂപതന്നെ. ഇങ്ങനെ ക്ഷീരസംഘങ്ങള്‍ ക്ഷീരകര്‍ഷകരെ പറ്റിച്ച് തടിച്ചുകൊഴുക്കുമ്പോള്‍ മില്‍മ തടിച്ചുകൊഴുക്കുന്നത് കര്‍ഷകര്‍ക്കൊപ്പം ഉപഭോക്താക്കളെ കൂടി പറ്റിച്ചുകൊണ്ടാണ്. ഒരു ലിറ്റര്‍ പാലിന് 5 രൂപയാണ് മില്‍മക്ക് ലഭിക്കുന്നത്. പാല്‍ സര്‍വ്വ ഗുണങ്ങളും ഉറ്റിയെടുത്ത ശേഷമാണ് പായ്‌ക്കറ്റുകളില്‍ വിപണിയില്‍ എത്തിക്കുന്നത്. പാലില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന വസ്തുക്കള്‍ വിവിധ ഉല്‍പ്പന്നങ്ങളാക്കി മില്‍മ വിപണിയില്‍ എത്തിക്കുമ്പോള്‍ കിട്ടുന്ന ലാഭം വേറെ. ഈ രീതിയില്‍ കിട്ടുന്ന ലാഭത്തിന്റെ തുച്ഛമായ ശതമാനം വേനല്‍ക്കാല ബോണസായും കാലിത്തീറ്റ സബ്‌സിഡിയായും നല്‍കി കര്‍ഷകരെ വരുതിയിലാക്കുകയാണ് മില്‍മയും. 2014 ജൂലൈയില്‍ വിലവര്‍ദ്ധിപ്പിച്ചപ്പോള്‍ 17.50 രൂപയായിരുന്ന ജേഴ്‌സി മില്‍ക്കിന്റെ അരലിറ്റര്‍ പായ്‌ക്കറ്റിന് 19 രൂപയാക്കി. റിച്ച്മില്‍ക്ക് എന്ന പേരില്‍ 20 രൂപക്ക് വിപണിയില്‍ ലഭിച്ചിരുന്ന പാലിന് 21.50ഉം ആക്കി ഉയര്‍ത്തി. ഇതിനും മുന്‍പ് മില്‍മ പാലിന് വില ഉയര്‍ത്തിയത് 2012 ഒക്‌ടോബറിലായിരുന്നു.

2013-14ല്‍ ദിവസം 9.42 ലക്ഷം ലിറ്റര്‍ പാല്‍ ഉത്പാദിപ്പിച്ചിരുന്നത് 2014-15ല്‍ 9.96 ലക്ഷം ലിറ്ററായി. നിലവില്‍ ഇത് 10.80 ലക്ഷം ലിറ്ററാണ്. ഒരു ദിവസത്തെ സംസ്ഥാനത്തെ പാല്‍ വില്‍പ്പന 12.29 ലക്ഷം ലിറ്ററാണ്. നിലവില്‍ 5 രൂപ വില വര്‍ദ്ധിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ടെങ്കിലും എത്രശതമാനം കര്‍ഷകര്‍ക്ക് കിട്ടുമെന്ന് കണ്ടറിയേണ്ടതുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

പുതിയ വാര്‍ത്തകള്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.