ലഖ്നൗ: കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ മാത്രമേ ഒരു വിഭാഗത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് കഠിനമായ വെറുപ്പുള്ളൂ. ഉത്തര്‍പ്രദേശില്‍ മുസ്ലിംജനവിഭാഗത്തിന് അത്രമേല്‍ ഇഷ്ടമാണ് യോഗി ആദിത്യനാഥിനോട്. കാരണം അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്, യുപിയെ ജാതിയോ മതമോ നോക്കാതെ വികസിപ്പിക്കാനുള്ള ത്വര…അങ്ങിനെ നിരത്താന്‍ ഒരു പാട് കാരണങ്ങളുണ്ട്.
ഡോ. ഹിറ റാഷിദ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വികസനപ്രവര്‍ത്തനങ്ങളെ പുകഴ്‌ത്തുന്ന വീഡിയോ:
കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് വേദിയില്‍ ഇരിക്കുന്ന ഒരു യോഗത്തില്‍ ഡോക്ടറായ ഹിറ റാഷിദ് യോഗിയെ പ്രശംസിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായാണ് പ്രചരിക്കുന്നത്. യോഗി യുപിയില്‍ നടപ്പാക്കുന്ന പ്രാദേശികവികസനത്തെ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെയാണ് ഡോ. ഹിറ റാഷിദ് പുകഴ്‌ത്തിയത്. “സ്വകാര്യ കോച്ചിംഗ് സെന്‍ററില്‍ പോകാതെ നീറ്റ് പരീക്ഷയില്‍ തനിക്ക് വിജയിക്കാനായാത്.യോഗി സ്ഥാപിച്ച പ്രാദേശിക കോച്ചിംഗ് സെന്‍ററില്‍ പോകാന്‍ കഴിഞ്ഞതിനാലാണ്.” – ഡോ. ഹിറ റാഷിദ് പറഞ്ഞു.
ജെവാര്‍ വിമാനത്താവളം പണിയാന്‍ ഭൂമി വിട്ടുനല്‍കിയ പ്രാദേശിക കര്‍ഷക കുടുംബത്തിലെ അംഗങ്ങളെ യോഗി ആദിത്യനാഥ് ലഖ്നോയിലേക്ക് ക്ഷണിച്ചിരുന്നു. നോയിഡയിലെ ജെവാര്‍ വിമാനത്താവളത്തില്‍ നിന്നും ആദ്യം പറന്നുയര്‍ന്ന വിമാനത്തിലാണ് ഈ കര്‍ഷക കുടുംബാംഗങ്ങളെ മുഴുവന്‍ മുഖ്യമന്ത്രിയെ കാണാന്‍ യോഗി ക്ഷണിച്ചത്. അക്കൂട്ടത്തില്‍ ഡോ. ഹിറ റാഷിദും ഉണ്ടായിരുന്നു. “ഹലോ മുഖ്യമന്ത്രി. എന്റെ പേര് ഡോ. ഹിറ റാഷിദ്. എന്റെ പിതാവ് ഒരിക്കൽ കൃഷി ചെയ്തിരുന്ന അതേ നാട്ടിൽ നിന്നാണ് ഇന്ന് നിങ്ങളെ കാണാൻ ഞാൻ പറന്നു വന്നതെന്ന് പറയാൻ എനിക്ക് വളരെ അഭിമാനമുണ്ട്. മുമ്പ്, ജെവാറിൽ ഞങ്ങൾക്ക് ഇന്‍റർനെറ്റ് സൗകര്യം ഉണ്ടായിരുന്നില്ല. വിമാനത്താവള നിർമ്മാണം ആരംഭിച്ചതിന് ശേഷമാണ് വികസനം ആരംഭിച്ചത്. 2021 ൽ, ഒരു പരിശീലനവുമില്ലാതെ ഞാൻ നീറ്റ് പരീക്ഷ പാസായി. ഇതിനെല്ലാം ഞാൻ നന്ദിയുള്ളവളാണ്. .” ജെവാർ മേഖലയിൽ നിന്ന് ലഖ്‌നൗവിലെത്തിയ ഡോ. ഹിറ റാഷിദ് സംസാരിച്ചപ്പോൾ ഓഡിറ്റോറിയം മുഴുവൻ കരഘോഷത്താൽ പ്രതിധ്വനിച്ചു. ഹിര റാഷിദിനെപ്പോലെ, മറ്റ് 170 കർഷകരും തങ്ങളുടെ പ്രദേശത്തെ വികസനത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നന്ദി പറഞ്ഞു.” ഡോ. ഹിറ റാഷിദ് പറയുന്നു.
താങ്കളെ ഭാവിയില്‍ പ്രധാനമന്ത്രിയായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഡോ. ഹിറ റാഷിദ് തന്റെ സംഭാഷണം അവസാനിപ്പിച്ചത്. ഇതെല്ലാം കേട്ട് പ്രത്യേകിച്ച് ആനന്ദമൊന്നും പ്രകടിപ്പിക്കാതെ സ്വതസിദ്ധമായ ചെറുപുഞ്ചിരിയോടെ യോഗി ആദിത്യനാഥ് വേദിയില്‍ ഇരിക്കുന്നുണ്ടായിരുന്നു.
ഡോ. ഹിറ റാഷിദ് 2021ല്‍ ആണ് നീറ്റ് പരീക്ഷ പാസായത്. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ ജവഹര്‍ലാല്‍ നെഹ്രു മെഡിക്കല്‍ കോളെജിലാണ് ഡോ. ഹിറ റാഷിദ് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയത്.
















