Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

എന്നും നിലനല്‍ക്കണം ജൈവസമൃദ്ധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2015, 05:23 pm IST
inVaradyam

ഭക്ഷണത്തെ പോഷകാഹാരമായി കരുതിയുള്ള വിധികളുമുണ്ട്. അമൂല്യമായ നമ്മുടെ നാട്ടറിവില്‍. ഇതാ ഉദാഹരണങ്ങള്‍. നെല്ലിക്കാപ്പൊടി പാലില്‍ കാച്ചി ദിവസവും ഉപയോഗിച്ചാല്‍ വണ്ണം വയ്‌ക്കുമത്രെ. മഞ്ഞള്‍ ചതച്ച് വെള്ളത്തിലിട്ടുവച്ച ശേഷം പിറ്റേന്ന് കുടിച്ചാല്‍ മൂത്രമൊഴിച്ച് ശമിക്കും. പക്ഷേ, ഇത് നിത്യവും ചെയ്യണമെന്നു മാത്രം. ചുക്ക് പൊടിച്ച് ചൂടുവെള്ളത്തിലിട്ട് നെയ്യൊഴിച്ച് കുടിച്ചാല്‍ ദഹനക്കേടിന് ശമനമുണ്ടാകുമെന്നും മുത്തശ്ശിമാരുടെ വായ്‌ത്താരി പറയുന്നു.

തഴുതാമ എന്ന കാട്ടുചെടിയെക്കുറിച്ച് കേട്ടിട്ടില്ലെ?. പുതിയ തഴുതാമ വേര് ആറ് കഴഞ്ചുവീതം അരച്ചു പാലില്‍കലക്കി ഒരുമാസം സേവിച്ചാല്‍ യുവത്വവും ഊര്‍ജ്ജസ്വലതയും നിലനിര്‍ത്താമത്രെ. തീപ്പൊള്ളലേറ്റ ഭാഗത്ത് കോഴിമുട്ടയുടെ വെള്ളപുരട്ടിയാല്‍ പൊള്ളല്‍ കുമിളയ്‌ക്കുകയോ കരിഞ്ഞപാടുണ്ടാവുകയോ ഇല്ലെന്നും വീട്ടുശാസ്ത്രം പറയുന്നു.

മൂക്കില്‍ നിന്ന് വെള്ളമൊലിക്കുമ്പോള്‍ ഉള്ളിമൂപ്പിച്ച് മണപ്പിച്ചാല്‍ ഒരു ഇന്‍ഹേലറിന് തുല്യമായ ആശ്വാസം ലഭിക്കും. നീരൊഴുക്ക് കുറയും. പക്ഷേ കണ്ണില്‍ നിന്നും നീരൊഴുക്ക് തുടങ്ങുമെന്നൊരു കുഴപ്പമുണ്ട്.

വണ്ണം കുറയ്‌ക്കാനുമുണ്ടൊരു മാര്‍ഗം- അതിരാവിലെ എന്നും പച്ചവെള്ളത്തില്‍ തേനൊഴിച്ച് കുടിച്ചാല്‍ മതി. കരിക്കിന്‍ നീരില്‍ പച്ചപ്പാലൊഴിച്ച് പലവട്ടം കുറേശ്ശെ നല്‍കിയാല്‍ ചുമയ്‌ക്ക് ആശ്വാസമുറപ്പ്. നാരങ്ങാ നീരില്‍ പഞ്ചസാര ചേര്‍ത്ത് പലവട്ടം കഴിച്ചാല്‍ ഛര്‍ദ്ദി നിലയ്‌ക്കും. കോലാടിന്റെ പാല്‍ ദിവസവും രാവിലെ കുടിച്ചാല്‍ രക്താര്‍ശ്ശസ് സുഖപ്പെടുകയും ചെയ്യും. പക്ഷേ, ഇതൊക്കെ പറയുമ്പോഴും നാം ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രൂപപ്പെട്ടതാണീ ഒറ്റമൂലികള്‍. രോഗങ്ങളും രോഗാണുക്കളും മാത്രമല്ല, സസ്യലതാദികളുടെ സ്വഭാവവും ഇന്ന് ഏറെ മാറിപ്പോയിരിക്കുന്നു.

ജീവിതചര്യയുടെ കാര്യത്തിലും കാലാവസ്ഥാ കാര്യത്തിലുമുണ്ട് ഈ മാറ്റം. കര്‍ക്കിടകത്തില്‍ ശരീരമാസകലം എണ്ണ തേച്ചുകുളി നിര്‍ബന്ധം. വേഗത്തില്‍ ദഹിക്കുന്ന ഭക്ഷണം വേണം കര്‍ക്കിടകത്തില്‍ കഴിക്കാന്‍. ലഘുവായ വ്യായാമം മാത്രമേ ആകാവൂ, പകലുറങ്ങരുത്. രാത്രിയില്‍ ഉറക്കമിളയ്‌ക്കരുത്. കര്‍ക്കിടകത്തില്‍ വെയില്‍ കൊള്ളരുത്. പക്ഷേ കര്‍ക്കിടകത്തിന്റെ സ്വഭാവം തന്നെ മാറിയിരിക്കുന്നു.

മഴയുടെ മുന്നറിയിപ്പുകളും നൂറുകണക്കിന് വര്‍ഷങ്ങളിലെ അനുഭവ ജ്ഞാനത്തിന്റെ ബലത്തില്‍ രൂപപ്പെട്ടതാണ്. ഉദാഹരണത്തിന് തവള കരഞ്ഞാല്‍ മഴ വരും. കറുത്ത ഈയല്‍ വന്നാല്‍ മഴയുടെ സൂചനയാണ്. തുമ്പികള്‍ കൂട്ടമായി പറന്നാല്‍ മഴ ഉറപ്പ്. വേഴാമ്പല്‍ കരയുന്നത് മഴയുടെ മുന്നറിയിപ്പാണ്. ഉറുമ്പ് മുട്ടയുമായി കൂട്ടത്തോടെ നീങ്ങുന്നത് വരാനിരിക്കുന്ന മഴയുടെ മുന്നോടിയാണ്. പാടത്ത് വെള്ളക്കൊക്ക് കൂട്ടത്തോടെ പറന്നിറങ്ങുന്നതും കുളക്കോഴിയുടെ കരച്ചിലുമൊക്കെ മഴയുടെ വരവായാണ് നമ്മുടെ പൂര്‍വികര്‍ കണ്ടത്. പക്ഷേ തവളയും കറുത്ത ഈയലും തുമ്പികളും വേഴാമ്പലുമൊക്കെ എവിടെയെന്നറിയാന്‍ ജിപിഎസ് ഉപയോഗിക്കേണ്ട കാലത്താണ് നാം ജീവിക്കുന്നത്.

ഞാറ്റുവേല അറിവുകളുടെ അവസ്ഥയും മറിച്ചല്ല. തിരുവാതിരയില്‍ തിരിമുറിയാതെ മഴയെന്നതാണ് നാട്ടറിവ്. പുണര്‍തത്തില്‍ പുഴവെള്ളം കയറുമത്രെ. മകീരത്തില്‍ വിതച്ചാല്‍ മദിക്കുമത്രെ. പൂയത്തിലെ മഴയില്‍ പുല്ലും നെല്ലായി മാറും. ചോതി വര്‍ഷിച്ചാല്‍ ചോറിന് പഞ്ഞമില്ലെന്നും പറയും.

അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ട മാങ്ങയും കേടുവരില്ലത്രെ. ചോതി പെയ്താല്‍ ചോറുറച്ചു എന്നത് മറ്റൊരു വിശ്വാസം. പക്ഷേ കാലാവസ്ഥയുടെ താളം തെറ്റുമ്പോള്‍ ഞാറ്റുവേല ചൊല്ലുകളുടെ പ്രസക്തി കുറയുന്നു. ഇതേ പ്രശ്‌നം തന്നെ സസ്യലതാദികള്‍ക്കും ഫലമൂലാങ്ങള്‍ക്കുമുണ്ടെന്നാണ് പഴമക്കാരുടെ പക്ഷം. കാലാവസ്ഥയില്‍ വന്ന മാറ്റവും മണ്ണിലുണ്ടായ പോഷകക്ഷയവും രാസ-കീടവളങ്ങളുടെ അതിപ്രസരവും പല ഔഷധസസ്യങ്ങളുടേയും വീര്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഔഷധികളായ പല സസ്യങ്ങളും നശിച്ചുപോയതും ജൈവവൈവിധ്യത്തിനു ക്ഷയം ഭവിച്ചതും നാട്ടറിവുകളുടെ ആചരണത്തിന് തടസ്സം നില്‍ക്കുന്നു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

India

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

Kerala

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

India

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

India

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ ഉണര്‍വ്; കുനോയില്‍ ജനിച്ച പെണ്‍ ചീറ്റക്ക് നാല് കുഞ്ഞുങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.