Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിഴിഞ്ഞം പദ്ധതി ഒരു നാഴികക്കല്ല്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2015, 09:39 pm IST
in Vicharam

കേരള-കേന്ദ്ര സര്‍ക്കാരുകള്‍ കാല്‍നൂറ്റാണ്ടായി  തട്ടിക്കളിച്ച വിഴിഞ്ഞം തുറമുഖത്തിന് ഇന്ന് തറക്കല്ലിടുകയാണ്. തിരുവനന്തപുരത്തിന്റെ സമഗ്രവികസനം എന്നതിലുപരി കേരളത്തിന്റെയും രാജ്യത്തിന്റെ തന്നെയും അഭിമാനസ്ഥാപനമായി ഈ തുറമുഖം മാറുമെന്നകാര്യത്തില്‍ സംശയമില്ല. കേരള വികസനത്തിന്റെ ഭാഗമായി ഉയരുന്ന തുറമുഖമാണിതെന്ന അവകാശത്തിന് അടിസ്ഥാനമില്ല.

തുറമുഖം വരുന്നതോടെയാണ് കേരളം വികസനത്തിന്റെ കൊടുമുടിയിലേക്ക് ഉയരാന്‍ പോകുന്നത്. ഈ പദ്ധതിയോടാണ് കേരളം ഭരിച്ചവരും ഇന്നലെവരെ കേന്ദ്രം ഭരിച്ചവരും അലംഭാവം കാട്ടിയത്. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവും ഒന്നുകൊണ്ടുമാത്രമാണ് ഇപ്പോഴെങ്കിലും വിഴിഞ്ഞം തുറമുഖത്തിന് തറക്കല്ലിടുന്ന സ്ഥിതിയിലെത്തിയത്. കേരളപ്പിറവി ദിനത്തില്‍ തറക്കല്ലിടാനാണ് അദാനി ഗ്രൂപ്പുമായി കരാറുണ്ടാക്കുമ്പോള്‍ പ്രഖ്യാപിച്ചത്. 1000 ദിവസംകൊണ്ട് തുറമുഖം   പ്രവര്‍ത്തസജ്ജമാകുമെന്നാണ് അദാനി അറിയിച്ചിരുന്നത്.

ലാന്റ് ലോഡ് പോര്‍ട്ട് മാതൃകയില്‍ വികസിപ്പിച്ചെടുക്കുന്ന വിഴിഞ്ഞം ഇന്റര്‍നാഷണല്‍ ഡീപ്പ് വാട്ടര്‍ മള്‍ട്ടി പര്‍പ്പസ് സീപോര്‍ട്ട് കേരളത്തിന്റെ പ്രമുഖ പദ്ധതിയാണ്. കേരള സര്‍ക്കാര്‍ രൂപീകരിച്ച ഗവണ്‍മെന്റ് കമ്പനിയായ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ ഡീപ്പ് വാട്ടര്‍ മള്‍ട്ടി പര്‍പ്പസ് സീ പോര്‍ട്ട് ലിമിറ്റഡ് (വിഐഎസ്എല്‍) ആണ് ഈ പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി.

വിഴിഞ്ഞം കിഴക്കുപടിഞ്ഞാറ് ഷിപ്പിംഗ് ആക്‌സിസിന്റെയും മുഖ്യ അന്താരാഷ്‌ട്ര കടല്‍പ്പാതയുടെയും 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയാണ്. പ്രകൃതിദത്ത തുറമുഖമായ വിഴിഞ്ഞം അന്തര്‍ദേശീയ കപ്പല്‍പാതയുടെ സമീപത്താണ്. അതിനാല്‍ സൂയസ് കനാല്‍ വഴി കടന്നുപോകുന്ന കപ്പലുകളുടെ 50 ശതമാനമെങ്കിലും (ഏതാണ്ട് 20000എണ്ണം) വിഴിഞ്ഞത്ത് അടുക്കും എന്ന് പ്രതീക്ഷിക്കുന്നു.

വിഴിഞ്ഞം പൂര്‍ത്തിയാക്കി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കൊളംബോ, സിംഗപ്പൂര്‍, ദുബായ് തുറമുഖങ്ങള്‍ക്ക് ഭാരതത്തില്‍നിന്ന് കടുത്ത മത്സരത്തെ നേരിടേണ്ടിവരും. ഇത് കേരളത്തില്‍ മാത്രമല്ല ഭാരതം ഒട്ടാകെ തന്നെ കച്ചവട-വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കും. ഇതുവഴി ഭാരതത്തിന് പ്രതിവര്‍ഷം പത്തുകോടി യുഎസ് ഡോളറിലധികം വിദേശനാണ്യമായി സംരക്ഷിച്ചു വെയ്‌ക്കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. തുറമുഖത്തിന് ഒരു നോട്ടിക്കല്‍ മൈല്‍ അടുത്തുവരെ 20 മീറ്ററിലേറെ ആഴമുണ്ട്. വളരെ കുറച്ചു മാത്രമേ ഡ്രഡ്ജിംഗും അറ്റകുറ്റപ്പണികളും ആവശ്യമായി വരുകയുള്ളു. റെയില്‍പാത 10 കി.മീറ്റര്‍ അടുത്തുണ്ട്. റോഡ് -നെറ്റ്‌വര്‍ക്കുകളിലേക്കുള്ള ദൂരം മൂന്ന് കിലോമീറ്റര്‍ മാത്രം. വിമാനത്താവളവും അടുത്താണ്.

ഈ തുറമുഖ നിര്‍മ്മാണത്തിന് ഭൂമി ഒഴിപ്പിച്ചെടുക്കേണ്ട ആവശ്യമില്ല. പരിസ്ഥിതി വനം മന്ത്രാലയം പരിസ്ഥിതി സംബന്ധമായതും തീരദേശമേഖല സംബന്ധമായതുമായ അംഗീകാരം നല്‍കിയിട്ടുണ്ട്. പരമാവധി വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ലഭ്യമാക്കിക്കൊണ്ട് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് അദാനി ഗ്രൂപ്പ് പദ്ധതിയില്‍ മുഖ്യപങ്കാളിയായത്.  വിഴിഞ്ഞം പദ്ധതിയുടെ ആകെ പ്രോജക്ട് തുക ഏകദേശം 7000 കോടി രൂപയോളം വരും. പി.പി.പി. ടെണ്ടറില്‍ ഫണ്ട് നല്‍കുന്ന ജോലികളായ ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണം, ഇതുമായി ബന്ധപ്പെട്ട ഡ്രഡ്ജിംഗ്, ബ്രേക്ക് ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ എന്നിവയ്‌ക്ക് അത്യാവശ്യമായി വരുന്ന മറ്റ് ജോലികള്‍ എന്നിവയില്‍ എഞ്ചിനീയറിംഗ് പ്രോക്യുര്‍മെന്റ് കോണ്‍ട്രാക്ട് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ഡ്രഡ്ജിംഗ് വീണ്ടെടുക്കല്‍, കണ്ടെയ്‌നര്‍ ആന്റ് ക്രൂയിസ് ബര്‍ത്ത്, ഉപരിഘടനാപരമായ ഉപകരണങ്ങള്‍ മുതലായ അവശേഷിക്കുന്ന തുറമുഖ പശ്ചാത്തല വികസന ജോലികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ലഭ്യമാക്കി. പ്രൈവറ്റ് ഡവലപ്പര്‍ കം ഓപ്പറേറ്ററെ (കണ്‍സെഷനര്‍) 40 വര്‍ഷത്തെ കണ്‍സെഷന്‍ സമയത്തേക്ക് ആഗോള ലേലം വഴി കണ്ടെത്തി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കണ്‍സഷന്‍ സമയം 40 വര്‍ഷം എന്നുള്ളത് 20 വര്‍ഷത്തേക്കുകൂടി നീട്ടാന്‍ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. ഈ പ്രോജക്ടിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട റോഡ് ബന്ധങ്ങള്‍, ബായ്‌ക്കപ്പ്, ട്രക്ക് ടെര്‍മിനല്‍ എന്നിവ പൂര്‍ത്തിയാക്കി. വെയര്‍ഹൗസ് പൂര്‍ത്തിയായി വരുന്നു. റെയില്‍ കണക്ടിവിറ്റി ആരംഭിക്കേണ്ടതുണ്ട്.

വൈദ്യുതിയുമായി ബന്ധപ്പെട്ട ജോലികള്‍ പുരോഗമിക്കുന്നു. ജലവിതരണ ജോലികളില്‍ ഈ പ്രോജക്ടിലേക്കുള്ള മൂന്ന് എംഎല്‍ഡി ജലവിതരണ സംവിധാനം പൂര്‍ത്തിയായി. ഇതിനാവശ്യമായ 15 എംഎല്‍ഡി ജലം തദ്ദേശവാസികള്‍ക്കായി വിതരണം ചെയ്യുന്നു. ദ്രുതഗതിയില്‍ ഇപ്പോള്‍തന്നെ അദാനി ഗ്രൂപ്പ് പ്രവര്‍ത്തിച്ചുതുടങ്ങി. പദ്ധതികള്‍ തുടങ്ങിയാലും പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ച കാലം നീട്ടികൊടുക്കുക എന്നതാണ് നമ്മുടെ പതിവ്. ഇക്കാര്യത്തില്‍ അതുണ്ടാകില്ല എന്ന് ഉറപ്പിക്കാം. അതുകൊണ്ടുതന്നെ കേരളത്തിന്റെ മുന്നേറ്റത്തിന് വിഴിഞ്ഞം ഇടയാക്കുമെന്ന് തീര്‍ച്ച.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

India

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

News

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

Kerala

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

India

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.