കൊട്ടാരക്കര: 13 ലക്ഷം രൂപ ചെലവില്‍ കൊട്ടാരക്കര ഗണപതിക്ഷേത്രക്കുളം വൃത്തിയാക്കും. ഇതിനുള്ള ടെന്‍ഡര്‍ ദേവസ്വംബോര്‍ഡ് നല്‍കി കഴിഞ്ഞു. കോടതിയുടെ അനുമതി ലഭിച്ചാലുടന്‍ വൃത്തിയാക്കല്‍ ജോലികള്‍ ആരംഭിക്കും.
അഞ്ചുമാസം മുമ്പ് മാലിന്യം മൂലം കുളത്തില്‍ വന്‍തോതില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് പ്രതിഷേധത്തിനും വിവാദത്തിനും കാരണമായിരുന്നു. കുളം വൃത്തിയാക്കണമൊവശ്യപ്പെട്ട് കിഴക്കേക്കര മംഗല്യയില്‍ രാജശേഖരന്‍ നായര്‍ ദേവസ്വംബോര്‍ഡിന് നിവേദനം നല്‍കിയിരുന്നു. ലാബ് പരിശോധനയില്‍ അനുവദനീയമായതിലും എണ്ണൂറിരട്ടി കോളിഫോം ബാക്ടീരിയകള്‍ കുളത്തിലെ ജലത്തിലുള്ളതായി കണ്ടെത്തി. ക്ഷേത്രക്കുളം ശുചീകരിക്കണമൊവശ്യപ്പെട്ട് വിവിധ ഹിന്ദുസംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. ഗണപതിക്ഷേത്രോപദേശക സമിതിയും ബോര്‍ഡിന് നിവേദനം നല്‍കി. ഈ ആവശ്യമുന്നയിച്ച് മംഗല്യയില്‍ രാജശേഖരന്‍നായര്‍ നിരാഹാരസമരവും പ്രഖ്യാപിച്ചു. ഇതോടെയാണ് ക്ഷേത്രക്കുളം നവീകരിക്കാന്‍ ദേവസ്വംബോര്‍ഡ് തീരുമാനിച്ചത്. കുളം പൂര്‍ണമായും വൃത്തിയാക്കാനുള്ള അടങ്കല്‍ തയ്യാറാക്കാന്‍ ഇവിടം സന്ദര്‍ശിച്ച ദേവസ്വംബോര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പത്മകുമാര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും നടപടികള്‍ വൈകുകയായിരുന്നു. താന്‍ വീണ്ടും നിരാഹാരം നടത്തുമെന്ന് രാജശേഖരന്‍ നായര്‍ ദേവസ്വംബോര്‍ഡിനെ അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ ഉണര്‍ന്നത്. കുളം പൂര്‍ണ്ണമായി വറ്റിച്ചും ചെളി നീക്കം ചെയ്തും വൃത്തിയാക്കാനാണ് പദ്ധതി. കൂടാതെ കുളത്തിലേക്കുള്ള നീരൊഴുക്കു പുനസ്ഥാപിക്കുകയും അടഞ്ഞുകിടക്കു ചീര്‍പ്പ് വൃത്തിയാക്കുകയും ചെയ്യും. കുളത്തിലെ മത്സ്യങ്ങളെ ഇവിട തന്നെയുള്ള ചെറുകുളത്തിലേക്കു മാറ്റിസംരക്ഷിക്കും. പത്ത് ലക്ഷത്തിനു മുകളില്‍ തുകയ്‌ക്കുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് കോടതിയുടെ അനുമതി വേണമെന്നതിനാലാണ് കുളം വൃത്തിയാക്കല്‍ ജോലികളുടെ അനുമതിക്കായി ദേവസ്വംബോര്‍ഡ് കോടതിയെ സമീപിച്ചിരിക്കുന്നത്.
















