മുഗളന്മാര്,പോര്‍ച്ചുഗീസ്,ബ്രിട്ടീഷ് എന്നുവേണ്ട എല്ലാ അധിനിവേശങ്ങള്‍ക്കും കാരണം ഹിന്ദുവിന്റെ ഭിന്നിപ്പ് തന്നെ. സ്വതന്ത്ര്യത്തിനുശേഷവും അത് തുടര്‍ന്നു കൊണ്ടിരിക്കുന്നു! ജാതിസംഘനകളുടെ പേരിലെന്നു മാത്രം. ഹിന്ദു ഒന്നുണര്‍ന്നു.
ഫലം നമുക്ക് നേരിട്ടറിയാവുന്നതല്ലേ. ആര്‍ഷഭാരത സംസ്ക്കാരത്തിനേയും സനാതനധര്‍മ്മത്തേയും അതിന്റെ സര്വ്വചരാചരസമത്വ ഭാവനകളേയും ലോകം അത്ഭുതത്തോടെ വീക്ഷിക്കുകയും നമ്മുടെ പൗരാണിക അറിവുകളെ അവിടുത്തെ വരുംതലമുറകള്‍ക്കായി പകര്ന്നുനല്കാന് സംസ്കൃതസര്വ്വകലാശാലകളും യോഗാപഠനശാലകളും സ്ഥാപിക്കുവാന്‍ പരസ്പരം മത്സരിക്കുമ്പോള്‍ ഇവിടെ നാം നമ്മെ നമ്മളാക്കുന്ന നമ്മുടെ പൈതൃകത്തെ തളളിപ്പറയാന്‍ മത്സരിക്കുകയാണെന്നുളളത്
വേദനാജനകമായൊരു കാഴ്ചയണ്. അതും കാലഹരണപ്പെട്ട ലോകത്ത് തുടച്ചുനീക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഉന്മൂലന സിദ്ധാന്തങ്ങളെ പുല്കിക്കൊണ്ടെന്നുളളത് നമ്മെ കൂടുതല്‍ അപഹാസ്യരാക്കുകയുളളൂ. ശ്രീശങ്കരനിലൂടെ പുനരുദ്ധാരണം നടന്ന് വിവേകാനന്ദനിലൂടെ ഭാരതം പമ്പാട്ടികളുടേയും മന്ത്രവാദികളുടേയും നാടാണെന്ന ബാഹ്യലോകത്തിന്റെ തെറ്റിധാരണ മാറ്റപ്പെട്ടപ്പോഴും, ലോകം ആദരത്തോടെ മാത്രം നമ്മെ കാണുമ്പോഴും നമ്മള് ജാതിമതചിന്തകളിലൂടെ സ്വയം താഴ്ത്തിക്കെട്ടിക്കൊണ്ടിരിക്കുകയാണ്.
സ്വന്തം പൈതൃകംകൊണ്ടും അറിവുകൊണ്ടും എണ്ണംകൊണ്ടും
ശക്തരാണെന്നറിയുക.സംഘടിക്കുക. നമുക്ക് വന്നുചേരാനുളളതിനായി ഭിക്ഷയാചിക്കാതെ പ്രയത്നിക്കുക. ജനാധിപത്യം ഭൂരിപക്ഷത്തിലൂന്നിയുളളതാണ്. ശക്തനെ മതസഹിഷ്ണുതയെപ്പറ്റി പറയാന്‍ അവകാശമുളളൂ. അശക്തന്റെ സഹിഷ്ണുതാഹ്വാനം വെറും ജല്പനങ്ങളായെ മറ്റുളളവര്‍ കാണൂ.
കെ. രാജേഷ് മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: