Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആഗോള ഭീകര വിപത്തിനെ ഒറ്റക്കെട്ടായി നേരിടണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2015, 10:26 pm IST
in Vicharam

ഭീകരത ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്താണ്. ഫ്രാന്‍സിലെ ഭീകരാക്രമണത്തിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഒബാമയെയും ഫ്രഞ്ച് പ്രസിഡന്റിനെയും വധിക്കുമെന്നും അമേരിക്കയില്‍ ഭീകരാക്രമണം നടത്തി വൈറ്റ്ഹൗസ് തകര്‍ക്കുമെന്നും ഭീകരവാദികള്‍ ഭീഷണി മുഴക്കിയിരിക്കുകയാണ്. പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയിലെ ഒരു ഹോട്ടലില്‍ 150 ഓളം പേരെ ഭീകരര്‍ ബന്ദികളാക്കിയിരിക്കുന്നുവെന്നതാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത.

ഈ സാഹചര്യത്തില്‍ ഭീകരര്‍ക്ക് പണം നല്‍കുകയും നിയമവിരുദ്ധമായി പണം തിരിമറി നടത്തുകയും ചെയ്തവരുടെ 2.12 കോടി ആസ്തി ഇപ്പോള്‍ ഭാരതം മരവിപ്പിച്ചിരിക്കുകയാണ്. ഫൈനാന്‍ഷ്യല്‍ ആക്ഷന്‍ ടാക്‌സ് ഫോഴ്‌സ് (എഫ്എടിഎഫ്) എന്ന സംഘടന ജി-20 ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. ഭീകരസംഘടനയായ ഐഎസിനോട് അനുഭാവമുള്ള അന്‍പതോളം യുവാക്കള്‍ രാജ്യത്ത് സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. കേരളത്തില്‍നിന്നുള്ള ഒരു പത്രത്തിന്റെ പാലക്കാട് ലേഖകനും ഐഎസില്‍ ചേര്‍ന്നിട്ടുണ്ടത്രെ.

ഇവരില്‍ കൂടുതല്‍ പേരും ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണ്. ഐഎസിന്റെ പ്രവര്‍ത്തനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഇവരില്‍ പലരും സംഘടനയുടെ സജീവപ്രവര്‍ത്തകരുമാണ്. ഇവരുമായി സംഘടന ബന്ധം പുലര്‍ത്തുന്നത് ഓണ്‍ലൈന്‍ വഴിയാണ്. ഇതുവരെ 23 ഭാരതീയര്‍ ഇറാഖിലും സിറിയയിലുമുള്ള ഐഎസ് കേന്ദ്രങ്ങളില്‍ ചേര്‍ന്ന് ഭീകരപ്രവര്‍ത്തനം നടത്തുന്നുണ്ട്. പാക് സംഘടനകളാണ് ഭീകരപ്രവര്‍ത്തനത്തിനുവേണ്ടി പണം ശേഖരിക്കുന്നത്. ഇപ്പോള്‍ ആഗോളതലത്തില്‍ ഭീകരര്‍ക്കെതിരെ രാജ്യങ്ങള്‍ സംഘടിക്കുന്നുണ്ടെങ്കിലും സൗദി അറേബ്യ, തുര്‍ക്കി, അള്‍ജീരിയ മുതലായ രാജ്യങ്ങളില്‍നിന്നും അമേരിക്കയില്‍നിന്നുപോലും ഭീകരപ്രവര്‍ത്തനത്തിനുവേണ്ടി ഫണ്ട് ശേഖരിക്കപ്പെടുന്നു. ഇതിന്റെ എല്ലാം സംഘാടനം പാക്കിസ്ഥാനില്‍നിന്നുമാണ്.

ഇസ്ലാമിക ഭീകരര്‍ ഭാരതത്തെയും ആക്രമിക്കുമെന്ന് കരസേനയുടെ കമാന്‍ഡര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഭാരതത്തെ തകര്‍ക്കാന്‍ പാക് ഭീകരസംഘടനയായ ഹിസ്ബുള്ളക്ക് ലഭിച്ചത് 80 കോടി രൂപയാണ്. എട്ടുവര്‍ഷംകൊണ്ടാണത്രെ ഈ തുക വിവിധ കേന്ദ്രങ്ങളില്‍നിന്നും സംഭരിച്ചത്. ഇത് അവരുടെ വരുമാനത്തിന്റെ ഒരുവഴി മാത്രമാണ്. മറ്റ് രാജ്യങ്ങളില്‍നിന്നുള്ള വരുമാനം വേറെയും. ഐഎസ് പ്രവര്‍ത്തനങ്ങള്‍ അതീവശ്രദ്ധയോടെ പിന്‍തുടരുകയും ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തുവന്ന നൂറ്റമ്പതോളം ഭാരതീയര്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ വലയിലാണ്. ഇവരില്‍ അധികവും കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. മുംബൈയിലും ഭീകരാക്രമണ ഭീഷണിയുള്ള സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

ഇതിനിടെ ചൈന, നോര്‍വീജിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ബന്ദികളെ വധിച്ചതായി ഐഎസ് വെളിപ്പെടുത്തിയിരിക്കുന്നു. ഐഎസിന്റെ ഇംഗ്ലീഷിലുള്ള മാസികയില്‍ മൃതദേഹങ്ങളുടെ ചിത്രങ്ങളും നല്‍കിയിരിക്കുന്നു. കുവൈത്തില്‍ ഐഎസ് ഭീകരവാദികള്‍ക്ക് ആയുധങ്ങളും ധനസഹായവും നല്‍കുന്നവ രെ പിടിക്കുകയുണ്ടായി. കുവൈത്ത്, ലബനന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍നിന്ന് ഓരോരുത്തരും രണ്ട് ആസ്‌ത്രേലിയക്കാരുമാണ് പിടിയിലായത്. ഹിസ്ബുള്‍ മുജാഹിദ്ദീനും ഫണ്ട് ലഭിക്കുന്നത് പാക്കിസ്ഥാനില്‍നിന്നാണ്. ബാങ്കുകള്‍ വഴിയാണത്രേ ഹിസ്ബുളിന് പണം വിവിധ അക്കൗണ്ടുകളില്‍ എത്തിക്കുന്നത്. പാക്കിസ്ഥാന്റെ സഹായത്തോടെ കശ്മീരില്‍ നിരന്തരം ആക്രമണം നടത്തുന്ന സംഘടനയാണ് ഹിസ്ബുള്‍.

ഹിസ്ബുളിന് ഭാരതത്തില്‍ മാത്രമല്ല, അമേരിക്കയിലും യൂറോപ്യന്‍ യൂണിയനും വിലക്കുണ്ട്. ഈ ഈ ഭീകര സംഘടനയുടെ ശക്തി പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയാണ്. ലഷ്‌ക്കര്‍, ജെയ്‌ഷെ മുഹമ്മദ്, ഹര്‍ക്കത്ത് ഉള്‍ ജിഹാദി ഇസ്ലാം, സിമി തുടങ്ങിയവയും ഹിസ്ബുളിനെ സഹായിക്കുന്നു. ഭാരതത്തെ ആക്രമണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ സംഘടനയ്‌ക്ക് ഇവിടെനിന്നും സഹായം ലഭിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍ അതീവ ജാഗ്രതയിലാണ്.

വിവരം ലഭിച്ചാല്‍ കുടുംബാംഗങ്ങള്‍ക്കും യുവാക്കള്‍ക്കും കൗണ്‍സിലിങ് നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികളെടുക്കാനും തീരുമാനമായിട്ടുണ്ട്. ഭീകരത ഇന്ന് ആഗോളതലത്തില്‍ പടരുന്ന ഒരു വൈറസ് ആണ്. ഇതിനെതിരെ ആഗോളതലത്തില്‍ സംഘടിത ശ്രമം അത്യാവശ്യമാണ്. ഇത്തരമൊരാവശ്യം വര്‍ഷങ്ങളായി ഉയരുന്നതാണെങ്കിലും ഫലപ്രദമായി നടപ്പാക്കാനാവുന്നില്ല എന്നതാണ് അനുഭവം. ഭീകരരെ ആഗോളതലത്തില്‍ നേരിടുന്നതില്‍ രാഷ്‌ട്രീയ പരിഗണനപാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ നടന്ന ജി20 ഉച്ചകോടിയില്‍ പ്രഖ്യാപിച്ചത് ലോകരാജ്യങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

Career

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

പുതിയ വാര്‍ത്തകള്‍

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.