Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഭാരതത്തിന്റെ ആദ്യ വിഭജനത്തിന്റെ വക്താക്കളും പ്രയോക്താക്കളും കമ്മ്യൂണിസ്റ്റുകള്‍: അച്ചുതാനന്ദന്റെ ആരോപണം ശുദ്ധ അസംബന്ധം: പി.കെ.കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2015, 11:14 pm IST
in Kannur

കണ്ണൂര്‍: രാഷ്‌ട്രത്തെ വെട്ടിമുറിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്റെ ആരോപണം ശുദ്ധ അസംബന്ധമാണെന്നും എല്ലാകാലത്തും വിഭജനത്തെ അനുകൂലിച്ച ചരിത്രമാണ് ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകള്‍ക്കുള്ളതെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഭാരതത്തിന്റെ ആദ്യ വിഭജനത്തിന്റെ വക്താക്കളും പ്രയോക്താക്കളും കമ്മ്യൂണിസ്റ്റുകളാണെന്ന് ചരിത്ര രേഖകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ആര്‍എസ്എസ് ഒരിക്കലും വിഭജനത്തെ അംഗീകരിച്ചിരുന്നില്ല. 1940ല്‍ ദ്വിരാഷ്‌ട്രവാദമെന്ന ലീഗിന്റെ ആവശ്യത്തിന് സൈദ്ധാന്തിക പരിവേഷം നല്‍കി അംഗീകരിച്ചതും ന്യായീകരിച്ചും അനുകൂലിച്ചതും കമ്മ്യൂണിസ്റ്റുകളാണ്. ലീഗും ജിന്നയും ഭാരതത്തെ രണ്ടാക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ ഇന്ത്യയെ പതിനാറ് രാഷ്‌ട്രമാക്കി മാറ്റണമെന്ന് ഔദ്യോഗിക പ്രമേയം പാസാക്കിയ പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.

1942ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ കമ്മ്യൂണിസ്റ്റ് പീപ്പിള്‍സ് വാറില്‍ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി.സി.ജോഷി പേരുവെച്ചെഴുതിയ ലേഖനത്തില്‍ മുസ്ലീം സമൂഹത്തിന് രാഷ്‌ട്രം വേണമെന്ന് ആവശ്യം ന്യായമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ദ്വിരാഷ്‌ട്ര വാദത്തെയും പാക്കിസ്ഥാന്‍ വാദത്തെയും സ്വന്തം ജിഹ്വയിലൂടെ അംഗീകരിച്ച ഏക പാര്‍ട്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. മാത്രമല്ല, 1943ല്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ പാക്കിസ്ഥാന്‍ വാദതത്തെ പ്രമേയത്തിലൂടെ കമ്മ്യൂണിസ്റ്റുകള്‍ അംഗീകരിക്കുകയും ബ്രിട്ടീഷുകാരോട് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

മാത്രമല്ല, 1946ല്‍ കേബിനറ്റ് മിഷന്‍ ഇന്ത്യയിലേക്ക് വന്നപ്പോള്‍ ഭാരത്തെ 16 രാഷ്‌ട്രമാക്കി വെട്ടിമുറിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെടുകയുമുണ്ടായി. മുസ്ലീം തീവ്രവാദത്തോടൊപ്പവും രാജ്യദ്രോഹികളോടൊപ്പവും എല്ലാ കാലത്തും നിലയുറപ്പിച്ചിട്ടുള്ള പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റുകള്‍ക്കുള്ളത്. ഔദ്യോഗികമായി ഇക്കാര്യങ്ങളെയൊന്നും തള്ളിപ്പറയാത്തതിനാല്‍ ഇവയെല്ലാം ചരിത്രരേഖകളായി നിലനില്‍ക്കുകയാണ്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ രാജ്യത്ത് അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ പതിനാറ് രാഷ്‌ട്രമാക്കി വിഭജിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്‌ട്ര വിഭജനത്തിനെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകവും 1946ല്‍ രചിക്കുകയുണ്ടായി.

1952വരെ ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയതായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിഅംഗീകരിച്ചിരുന്നില്ല. 53ല്‍മാത്രമാണ്സ്റ്റാലിന്റെ നിര്‍ദ്ദേശ പ്രകാരം സ്വാതന്ത്ര്യത്തെ അഗീകരിച്ചത്. മതതീവ്രവാദികളോടൊപ്പം നിന്ന് രാജ്യത്തെ ഒറ്റിക്കൊടുക്കകയും ദേശീയ നേതാക്കളെ അപമാനിക്കുകയുമായിരുന്നു കമ്മ്യൂണിസ്റ്റുകള്‍. രാജ്യദ്രോഹത്തിനും രാഷ്‌ട്രവിജനത്തിനും കൂട്ടുനിന്ന പാരമ്പര്യമാണ് ഇവര്‍ക്കുള്ളത്.

മൂന്ന് ‘ജ’മാരാണ് ആദ്യ രാഷ്‌ട്രവിഭനത്തിന് ഉത്തരവാദികള്‍. ജിന്ന, കമ്മ്യണിസ്റ്റായ ജോഷി, ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരാണ് രാഷ്‌ട്രത്തെ വെട്ടിമുറിക്കാന്‍ നേതൃത്വം നല്‍കിയത്. ഇന്ത്യ, ചൈന യുദ്ധസമയത്ത് ഇന്ത്യാവിരുദ്ധ ചേരിയില്‍ ചൈനയോടൊപ്പം നിന്ന ചരിത്രമാണ് കമ്മ്യൂണസ്റ്റുകള്‍ക്കുള്ളത്. ഇതിന്റെ പേരില്‍ നിരവധി കമ്മ്യൂണിസ്റ്റുകള്‍ക്ക് ജയിലില്‍കിടക്കേണ്ടിവന്നിട്ടുണ്ട്. അതേ സമയം രാഷ്‌ട്രസേവനം നടത്തിയതിന്റെ പേരില്‍ 1963ല്‍ റിപ്പബ്ലിക് ദിന പരേഡില്‍ സൈന്യത്തോടൊപ്പം പങ്കെടുക്കാന്‍ ഭരണ കൂടം തന്നെ ക്ഷണിച്ച ചരിത്രമാണ് ആര്‍എസ്എസ്സിന് ഉള്ളത്.

ദേശവിരുദ്ധ സമീപനമാണ് ഇപ്പോഴും കമ്മ്യൂണിസ്റ്റുകള്‍ പിന്തുടരുന്നത്. മത ഭീകരതയോടൊപ്പവും തീവ്രവാദത്തോടൊപ്പവുമാണ് ഇവരുടെസഹവാസം. ന്യൂനപക്ഷങ്ങളില്‍ ഹിന്ദുവിരുദ്ധമനോഭാവമുണ്ടാക്കി മനസ്സിന്റെ ഉള്ളില്‍വിഭജനമുണ്ടാക്കാനുള്ള ശ്രമമാണ് സിപിഎം അടക്കമുള്ള കമ്മ്യൂണിസ്റ്റുകള്‍നടത്തിക്കൊണ്ടിരിക്കുന്നത്. മുസ്ലീം രാഷ്‌ട്രവാദത്തെ അനുകൂലിച്ചുകൊണ്ട് ഹിന്ദുക്കളോടൊപ്പം ജീവിക്കാന്‍ മുസ്ലീംകള്‍ക്ക് സാധ്യമല്ല എന്ന മാനസികാവസ്ഥ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കുകയായിരുന്നു വിഭജനകാലത്ത് കമ്മ്യൂണിസ്റ്റുകള്‍. അതേ തന്ത്രമാണ്, മനസ്സിന്റെ വിഭജനമാണ് സിപിഎം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇത് പഴയ കാലഘട്ടത്തിലേതുപോലെ മണ്ണിന്റെ വാദത്തിലേക്ക് ഉയര്‍ന്നാല്‍ അത്ഭുദപ്പെടാനില്ല. നാല് വോട്ടിനും രണ്ട്‌സീറ്റിനും വേണ്ടി മനസ്സില്‍ വഭജനമുണ്ടാക്കുകയാണ്. ഇത് മണ്ണിന്റെ വിഭജന വാദത്തിലെത്തിയാല്‍ സമൂഹത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താനും വലിയ പ്രത്യാഘാതങ്ങള്‍ക്കും വഴിവെക്കും. സിപിഎം ഭീകരതയോടൊപ്പം നിലകൊള്ളുന്നു എന്നതിന് വ്യക്തമായ ഉദാഹരണമാണ് അഫ്‌സല്‍ഗുരുവിനെയും മറ്റും തൂക്കിലേറ്റിയപ്പോള്‍ അവരുടെ പക്ഷം നിന്ന കമ്മ്യൂണിസ്റ്റുകളുടെ നടപടി.

കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പാക്കിസ്ഥാനില്‍ ചെന്ന് ഇന്ത്യാവിരുദ്ധ പ്രസംഗം നടത്തിയതോടെ രാഷ്‌ട്രദ്രോഹ പ്രവര്‍ത്തനമാണ് നടത്തിയിരിക്കുന്നത്. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ ദേശീയസമിതി അംഗം പി.കെ.വേലായുധന്‍, ജില്ലാ പ്രസിഡണ്ട്‌കെ.രഞ്ചിത്ത് എന്നിവരുംസംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉറുമി…ഭാരതത്തിലെ എഞ്ചിനീയറിംഗ് അത്ഭുതം

Kerala

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

Kerala

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമന ഉത്തരവ് ഇറങ്ങി, റോയ് മാത്യു മീഡിയ സെക്രട്ടറി

Kerala

മലയിടംതുരുത്തില്‍ ശനിയാഴ്ച കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ഉണ്ടാകില്ല, സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും

World

ഹോണ്ടുറാസിൽ വ്യത്യസ്ത ആക്രമണങ്ങളിലായി ആറ് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ലഭിക്കാന്‍ 4 വര്‍ഷ സര്‍വീസ് നിര്‍ബന്ധമാക്കും ?

ആര്‍സിസി കോച്ചിംഗ് സെന്‍റര്‍ ഉടമ

നീറ്റ് പേപ്പർ ചോർച്ച: പ്രധാന പ്രതി ആർസിസി കോച്ചിംഗ് ക്ലാസ് ഉടമ ശിവരാജ് മോട്ടെഗാവ്കറിന്റെ സ്വത്തുക്കൾ ബുൾഡോസര്‍ പൊളിക്കും

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് 112 കോടി നഷ്ടം

ബംഗാളില്‍ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് പ്രശ്‌നങ്ങൾ വർദ്ധിക്കുന്നു

മമതയെ താഴെയിറക്കിയ ഝാൽമുരി ; നരേന്ദ്ര മോദിക്ക് ഝാൽമുരി നൽകിയ പ്രാദേശിക കടയുടമയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് വധഭീഷണി

വാഹനങ്ങള്‍ പരിശോധിക്കാതെ രജിസ്‌ട്രേഷന്‍ പുതുക്കി: വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്പന്‍ഡ് ചെയ്തു

മുട്ടില്‍ മരം മുറി: മരങ്ങളുടെ പൂര്‍ണ കണക്ക് സമര്‍പ്പിക്കണമെന്ന് ബത്തേരി കോടതി

കോക്റോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍?, നീറ്റ് പരീക്ഷയുടെ പേരില്‍ ജെന്‍സീ കലാപത്തിന് കെജ്രിവാള്‍ ആഹ്വാനം ചെയ്തിരുന്നു

റഷ്യയുമായുള്ള എണ്ണവ്യാപാരം തുടർന്ന് ഇന്ത്യ ; ആവശ്യമുള്ളത്ര ഇന്ധനം ഞങ്ങൾ തരാമെന്ന് യുഎസ് ; ഇന്ത്യയെ ഒപ്പം നിർത്താനുള്ള പുതിയ തന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.