മനോഹരമായ ജടാഭാരം, ജ്ഞാനമുദ്ര, യോഗപട്ടം, അഭയഹസ്തം, എന്നിവ ശൈവകലകളാണ്. മകുടം പത്രകുണ്ഡം തുടങ്ങിയ ആഭരണങ്ങളും വരമുദ്രയും വൈഷ്ണവ കലകളാണ്. മലമുകളില്‍ കാടു വെട്ടിത്തെളിച്ച് സാധനയും ആരാധനയും തുടങ്ങി ഇതേസമയം തന്നെ ഋഷീശ്വരന്മാര് ശ്രീ ധര്‍മ്മശാസ്താവിനെ നേരേകിഴക്ക് ദിക്കില്‍ – പൊന്നമ്പലമേട്ടില്‍ പ്രതിഷ്ഠിച്ച് ആരാധന നടത്തി. തപസ്സു ചെയ്യുന്ന ദേവഭാവമായതിന്നാല് സംക്രമ പൂജയും, ബ്രഹ്മചര്യവും വ്രതാനുഷ്ഠാനങ്ങളോടെ ക്ഷേത്രദര്‍ശനത്തിന് ആചാരങ്ങളായി ഏര്‍പ്പെടുത്തി.
ഭഗവാന് ധ്യാനത്തില്‍ നിന്ന് ഉണര്‍ന്നിരിയ്ക്കുന്ന സമയത്ത് മാത്രം പൂജകളും ദര്‍ശനവും നിശ്ചയിച്ചു. അതിന്നാല്‍ പ്രതിമാസം സംക്രമം മുതല്‍ അഞ്ചുദിവസവും, മണ്ഡലകാലത്തും മകരവിളക്കിനും മാത്രം നടതുറക്കുയും മറ്റ്സമയങ്ങളില് ധ്യാനനിരതനായതുകൊണ്ട് നട അടച്ചിടുന്ന രീതിയും നടപ്പിലാക്കി.
ആദ്ധ്യാത്മിക യത്നത്തിലൂടെ ജീവിതത്തിന് ആന്തരികശക്തിയും താളൈക്യവും കൈവരുത്താന്‍ ഉദ്ദേശിച്ചുള്ള മൂല്യാധിഷ്ഠിതമായ പരിശീലനമാണ് മണ്ഡലകാല വ്രതത്തില്‍ കൈക്കൊള്ളേണ്ടത്. കടുത്ത ബ്രഹ്മചര്യമാണ് ഏറെ പ്രധാനം വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ ചിന്തകൊണ്ടോ ഒരു ജീവിയേയും ഉപദ്രവിക്കാതിരിയ്ക്കുക സേവന തല്പരനാവുക പ്രകൃതി പ്രതിഭാസങ്ങളും സഹജീവികളും എല്ലാം അയ്യപ്പന്റെ ആവിഷ്ക്കാരങ്ങളാണെന്നബോധം വികസിപ്പിയ്ക്കുക, മനസ്സിനെ അഹങ്കാരത്തില്‍ നിന്ന് വിമുക്തമാക്കുക, ആഡംബരം ഉപേക്ഷിയ്ക്കുക, സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുള്ള മത്സരങ്ങങ്ങളില്നിന്ന് ഒഴിഞ്ഞു നില്ക്കുക, കര്‍മ്മങ്ങളില്‍ സത്യ സന്ധതപാലിയ്ക്കുക കോപം, അസൂയ, വെറുപ്പ്, എന്നീവികാരങ്ങളെ നിയന്ത്രിയ്ക്കുക അയ്യപ്പന്റെ രൂപഭാവങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പരമയാഥാര്‍ത്ഥ്യത്തെ കുറിച്ച് എപ്പോഴുമുള്ള സ്മരണ നിലനിര്‍ത്തുക തുടങ്ങിയ മുല്യാത്മക പരിശീലനത്തിലൂടെ മനസ്സിനും ശരീരത്തിനും ആരോഗ്യ പ്രദമായ ഒരു ഉന്നത നിലവാരം കൈവരുത്താനുള്ള സാംസ്ക്കാരിക യത്നമാണ് ശബരിമല തീര്‍ത്ഥാടനം നമുക്ക് തരുന്നത്.
ചില ആധുനിക മനഃശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില്‍ ഇരുപത്തൊന്ന് ദിവസമെങ്കിലും മാനസികമോ ശാരീരികമോ ആയ ഒരു പ്രവര്‍ത്തനം ആവര്‍ത്തിയ്ക്കുകയാണെങ്കില്‍ അതൊരു ശീലമായി മാറുന്നു. കൂടുതല്‍ ദിവസങ്ങളിലെ പരിശീലനമാകട്ടേ ഒരാളുടെ സ്വഭാവത്തെത്തന്നെ അടിസ്ഥാനമായി സ്വാധീനിയ്ക്കുന്നു. ആയുര്‍ വേദത്തിലും മറ്റും നിലവിലുള്ള 41 ദിവസത്തെ ചികിത്സാമുറകളും ഇവിടെ സ്മരണീയമാണ്. ഇക്കാര്യം നമ്മുടെ ആചാര്യന്മാര്ക്ക് വ്യക്തമായിരുന്നതിനാലാണ് അവര്‍ 41 ദിവസത്തെ വ്രതാനുഷ്ഠാനം മണ്ഡലകാലത്ത് ഏര്‍പ്പെടുത്തിയത്.
ശരിയായ നിഷ്ഠയോടുകൂടിയ പരിശീലനം ജീവിതത്തിന് നവചൈതന്യവും ആത്മശക്തിയും പകര്‍ന്നു നല്കുന്നു. ഇതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെങ്കിലും വ്രതനിഷ്ഠയില്‍ ഏര്‍പ്പെടുന്ന ഒരാള്‍ക്ക് പ്രായേണ പ്രയോജനം ലഭിയ്ക്കാതിരിയ്ക്കില്ല.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: