Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബംഗളൂരു എഞ്ചിനിയറിംഗ് കോളേജിലെ റാഗിംഗ്: വിദ്യാര്‍ത്ഥി പഠനം നിര്‍ത്തി നിയമ നടപ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2015, 10:50 pm IST
in Kannur

ടിക്ക്

തലശ്ശേരി: ബംഗളൂരു വിജയ വിറ്റാല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഒന്നാം വര്‍ഷ മെക്കാരിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയെ ക്രൂരമായി റാഗിംഗ് ചെയ്തതിനെ തുടര്‍ന്ന് പഠനം നിര്‍ത്തി നിയമ നടപടിക്ക് ഒരുങ്ങുന്നതായി വിദ്യാര്‍ത്ഥിയുടെ പിതാവ് പത്രസമ്മേളനത്തില്‍ പറഞ്ഞു. വടകര മേപ്പയില്‍ ജനതാ റോഡിലെ തെക്കേപറമ്പത്ത് ശ്രീകൃപയില്‍ അശ്വിന്‍ പ്രണവ് (19) ആണ് റാഗിംഗിന്റെ പേരില്‍ ഭീകരമായ ശാരീരിക പീഡനത്തിന് ഇരയായത്. മലയാളികളായ മൂന്നു സീനിയര്‍ വിദ്യാര്‍ത്ഥികളാണ് റാഗിംഗ് നടത്തിയത്. അശ്വിന്‍ പ്രണവിനെ കൂടാതെ മറ്റ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും റാഗിംഗിന് വിധേയമായിട്ടുണ്ട്. അഞ്ചരക്കണ്ടിയിലെ അതുല്‍, ആലപ്പുഴ സ്വദേശി ജെറിന്‍ ജോയ്, പത്തനംതിട്ട സ്വദേശി യദുദാസ് എന്നിവരുടെ നേതൃത്വത്തിലാണ് റാഗിം അരങ്ങേറിയത്. ഇവരെ പിന്നീട് കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി കോളേജ് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇവരുടെ സാന്നിധ്യം ഇപ്പോഴും കോളേജിലുണ്ടത്രേ.

കഴിഞ്ഞ സപ്തംബര്‍ 5ന് അര്‍ദ്ധ രാത്രി 12 മണിക്ക് ഹോസ്റ്റല്‍ മുറിയിലെത്തിയ മൂന്നുപേരും അശ്വിന്‍ പ്രണവിന്റെ മൊബൈല്‍ ഫോണ്‍ കൈവശപ്പെടുത്തുകയും പീഢന രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി തിരിച്ചേല്‍പ്പിക്കുകയുമായിരുന്നു. ഈ വിവരം പുറത്ത് പറഞ്ഞാല്‍ നിന്നെയും പിതാവിനെയും കാറിടിച്ച് കൊലപ്പെടുത്തുമെന്നും ഈ മൂവര്‍ സംഘത്തിലെ ധനാഢ്യ കുടുംബത്തിലെ വിദ്യാര്‍ത്ഥി ഭീഷണിപ്പെടുത്തിയിരുന്നത്രേ. ഈ ഭീഷണി കാരണം റാഗിംഗ് വിവിരം അശ്വിന്‍ പുറത്തുപറഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീടുണ്ടായ മാനസിക പിരിമുറുക്കം കാരണം പഠിപ്പ് നിര്‍ത്തി വീട്ടിലെത്തിയ വിദ്യാര്‍ത്ഥിയെ അച്ഛന്‍ പ്രമോദ് കൗണ്‍സിലിംഗിന് വിധേയനാക്കിയപ്പോഴാണ് വീട്ടുകാര്‍ വിവരം അറിയുന്നത്.

തുടര്‍ന്ന് കോളേജ് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അടച്ച പണവും സര്‍ട്ടിഫിക്കറ്റുകളും മടക്കിത്തരാമെന്നും കോളേജിന്റെ പേരില്‍ പരാതി നല്‍കരുതെന്നുമാണ് കോളേജ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ തന്റെ ഏക മകന്റെ ഭാവി തകര്‍ത്തവരെ മാതൃകാപരമായി ശിക്ഷിക്കുന്നത് വരെ തന്റെ ചോരയും കിഡ്‌നിയും വില്‍ക്കേണ്ടി വന്നാല്‍ പോലും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അശ്വിന്‍ പ്രണവിന്റെ അച്ഛന്‍ പ്രമോദ് പറഞ്ഞു. ഇനി ഒരുകുട്ടിക്കും ഇതുപോലൊരു അനുഭവം ഉണ്ടാകരുതെന്നും ഒരച്ഛനും എന്നെ പോലെ ദുഃഖിക്കേണ്ടി വരരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റാഗിംഗ് നടക്കാത്ത നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കോളേജാണ് വിജയ വിറ്റാല ഇന്‍സ്റ്റിറ്റിയൂട്ട് എന്ന് പറഞ്ഞ് കൂത്തുപറമ്പ് മൂര്യാട്ടെ ഏജന്റ് വഴിയാണ് മകനെ ഈ കോളേജില്‍ ചേര്‍ത്തതെന്നും ഇയാളുടെ ഓഫീസ് കൂത്തുപറമ്പ് എരുമത്തെരുവിലാണെന്നും വടകരയിലെ ബാങ്കില്‍ നിന്നും നാല് ലക്ഷം രൂപ ലോണെടുത്തിട്ടാണ് കോളേജില്‍ നല്‍കിയതെന്നും പ്രമോദ് പറഞ്ഞു.

ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി, ബംഗളൂരുവിലെയും കേരളത്തിലെയും പോലീസ് മേധാവികള്‍ക്കും പരാതി നല്‍കിയിട്ടുണ്ട് പത്രസമ്മേളനത്തില്‍ റോബര്‍ട്ട് കോട്ടായിയും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

പുതിയ വാര്‍ത്തകള്‍

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.