പാട്ന: എല്‍ജെപി, എച്ച്എഎം എന്നിവ പോലുള്ള ചെറു കക്ഷികളായിരുന്നു ബിജെപിയുടെ സഖ്യകക്ഷികള്‍. സ്വന്തമായി വലിയ അടിത്തറയൊന്നുമില്ലാത്ത കൊച്ചു കക്ഷികള്‍. സഖ്യമെന്ന് പറയുന്നതിനേക്കാള്‍ ഭേദം മഹാസഖ്യത്തെ ബിജെപി ഒറ്റയ്ക്ക് നേരിട്ടുവെന്ന് പറയുന്നതാണ്.
അതേ സമയം മറുവശത്ത് മൂന്നു വലിയ കക്ഷികളാണ് ഉണ്ടായിരുന്നത്. സംസ്ഥാനം ഭരിച്ചിരുന്ന നിതീഷിന്റെ നേതൃത്വത്തിലുള്ള ജനദാദള്‍ (യു). ബീഹാറിലെ മറ്റൊരു വലിയ പാര്‍ട്ടിയായ ഒരിക്കല്‍ കാലങ്ങളോളം ഭരണം കൈയാളിയിരുന്ന ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാ ദള്‍, പിന്നെ കോണ്‍ഗ്രസ് എന്നിവയും ഏതാനും ചെറുകക്ഷികളും ഉള്‍പ്പെട്ട മഹാസഖ്യമാണ് ബിജെപിയെ നേരിട്ടത്.
ഒരു പാര്‍ട്ടിയെ രണ്ടു വലിയ പാര്‍ട്ടികള്‍ ഒന്നിച്ച് നേരിട്ടുവെന്ന് പറയുന്നതാകും ശരി.
ബീഹാര്‍ നേരത്തെ ബിജെപിയും നിതീഷും ചേര്‍ന്ന് ഭരിച്ചപ്പോഴും ബിജെപി സര്‍ക്കാരിലെ രണ്ടാമത്തെ കക്ഷി മാത്രമായിരുന്നു. 2010ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരു കക്ഷികളും ചേര്‍ന്നായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: