Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

വെങ്ങാട് ഗോകുലത്തിന്റെ ശോചനീയവസ്ഥ പരിഹരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2015, 01:59 pm IST
in Malappuram

മലപ്പുറം: ഗുരുവായൂര്‍ ദേവസ്വത്തിന് കീഴില്‍ വെങ്ങാട് പ്രവര്‍ത്തിക്കുന്ന ഗോകുലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തകരും ഹൈന്ദവ സംഘടനാ നേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഗോകുലം വെറുമൊരു ഫാം മാത്രമായാണ് സര്‍ക്കാര്‍ കാണുന്നത്. എന്നാല്‍ വിശ്വാസികളെ സംബന്ധിച്ച് ഭഗവാന്റെ സാന്നിദ്ധ്യമുള്ള ഇടവും ഗോമാതാവ് പവിത്രവുമാണ്. അതുകൊണ്ട് തന്നെ ഗോരക്ഷാ എന്നത് പവിത്രവും സംസ്‌കാരവുമാണ്. പക്ഷേ ഇന്ന് വെങ്ങാട് ഗോകുലത്തില്‍ വിശ്വാസ സംബന്ധമായ അന്തരീക്ഷം നിലനില്‍ക്കുന്നില്ലെന്നതാണ് സത്യം. ഇത് വിശ്വാസികളോട് കാണിക്കുന്ന അനീതിയാണ്.

1200 ഓളം പശുക്കള്‍ നിലവില്‍ ഗോകുലത്തിലുണ്ട്. 100 ഏക്കറോളം വരുന്ന ഭൂമിയുടെ ഭൂരിഭാഗവും കാടുമൂടിയ നിലയിലാണ്. ഇത്രയും വലിയ ജൈവസമ്പത്ത് വേലികെട്ടി സംരക്ഷിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഒരു കാവല്‍ക്കാരനെ പോലും ഇവിടെ നിയമിച്ചിട്ടില്ല. സമീപകാലത്ത് ഇവിടുത്തെ ധാരാളം ചന്ദനമരങ്ങള്‍ കളവ് പോയിരുന്നു. സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തത് വലിയ വെല്ലുവിളിയാകുന്നു. പ്രധാന ഓഫീസിന് സമീപത്തായി ചന്ദനമരം പകുതി മുറിച്ച് കാതല്‍ പരിശോധിച്ചിട്ടുണ്ട്. സാമൂഹ്യവിരുദ്ധരുടെയും മോഷ്ടാക്കളുടെയും കേന്ദ്രമായി ഗോകുലം മാറുകയാണ്. ഗോകുലത്തെ അവഗണിക്കുന്ന അധികൃതരുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ഹൈന്ദവ സംഘടനാ നേതാക്കള്‍ പറഞ്ഞു. പശുക്കളെ കെട്ടുന്നതിനായി സൗകര്യമുള്ള ഒരു തൊഴുത്തുപോലുമില്ല. മഴയും വെയിലുമേറ്റ് നില്‍ക്കുന്ന ഇവയുടെ ആരോഗ്യത്തെയും ഇത് ബാധിക്കുന്നു.

പരിശുദ്ധമായി സംരക്ഷിക്കേണ്ട ഗോകുലത്തില്‍ കാര്യക്ഷമമായി ഒരു വികസന പ്രവര്‍ത്തനങ്ങളും നടത്താന്‍ ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ തയ്യാറായിട്ടില്ല. ഇവിടുത്തെ ഭൂപ്രകൃതി കണക്കിലെടുക്കാതെയാണ് തൊഴുത്ത് നിര്‍മ്മിച്ചിരിക്കുന്നത്. മേല്‍ക്കൂര ആസ്ബറ്റോസ് ഷീറ്റ് ഉപയോഗിച്ച് മേഞ്ഞിരിക്കുന്നതിനാല്‍ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. ഓലപ്പുരകളുണ്ടെങ്കിലും മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള സൗകര്യമില്ല. തരംതിരിച്ച് പശുക്കളെ പാര്‍പ്പിക്കുവാന്‍ കഴിയുന്നില്ല. ജലസ്രോതസ്സായി മൂന്ന് കുഴല്‍ കിണറുകളാണുള്ളത്. ശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിച്ച മഴവെള്ള സംഭരണികളില്ല.

പശുക്കളുടെ ആരോഗ്യം നോക്കാനായി ആകെ മൂന്ന് വെറ്ററിനറി ഡോക്ടര്‍മാരാണുള്ളത്. ആശുപത്രിയോ മറ്റ് സൗകര്യമോ ഇല്ലാത്തതിനാല്‍ മരുന്നുകളും മറ്റും ശാസ്ത്രീയമായി സംരക്ഷിക്കാന്‍ സാധിക്കുന്നില്ല. ഏഴ് ഏക്കര്‍ സ്ഥലത്ത് മൂന്നുതരം തീറ്റപ്പുല്ല് കൃഷി ചെയ്യുന്നുണ്ട്. 1200 പശുക്കള്‍ക്ക് നല്‍കാന്‍ ചുരുങ്ങിയത് 25 ഏക്കറിലെങ്കിലും പുല്‍കൃഷി വേണം. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന പുല്ലാണ് പശുക്കള്‍ക്ക് നല്‍കുന്നത്. ആവശ്യത്തിന് ഉദ്യോഗസ്ഥരോ ജീവനക്കാരോ ഇല്ലാത്തതാണ് മറ്റൊരു പ്രശ്‌നം. കോടികളുടെ വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കുന്ന ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴിലെ ഗോകുലം ഇത്തരത്തില്‍ അവഗണിക്കുന്നത് ഖേദകരമാണ്. വാര്‍ത്താസമ്മേളനത്തില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ അഡ്വ.രാജേഷ്.വി.പട്ടാമ്പി, വിഎച്ച്പി ജില്ലാ സംഘടനാ സെക്രട്ടറി വി.പി.വാസു, ബിജെപി കുറ്റിപ്പുറം പഞ്ചായത്ത് കമ്മറ്റി വൈസ്പ്രസിഡന്റ് കെ.വി.സജിത്ത്കുമാര്‍, ഇ.ശശിധരന്‍, പി.ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

India

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.