Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സവര്‍ണ സിപിഎമ്മിനെ തുറന്നുകാട്ടിയ ലേഖന പരമ്പര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2015, 10:14 pm IST
in Vicharam

”ശ്രീനാരായണഗുരുദേവനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും” എന്ന ശീര്‍ഷകത്തില്‍ നാല് ലക്കങ്ങളിലായി വന്ന ജയപ്രസാദിന്റെ ലേഖനപരമ്പര ഹിന്ദുക്കളുടെ ആത്മവിശ്വാസം ഉണര്‍ത്താനുതകുന്നതാണ്. കമ്മ്യൂണിസ്റ്റ് താത്വികാചാര്യനായിരുന്ന ഇഎംഎസ് പണ്ടുമുതലേ ശ്രീനാരായണ പ്രസ്ഥാനത്തിന് എതിരായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു ലേഖനത്തില്‍ വന്ന കാര്യങ്ങളെല്ലാം. ഗുരുദേവനെ മാത്രമല്ല കുമാരനാശാനെയും ഡോ.പല്‍പ്പുവിനേയും പിന്നോക്കക്കാരായ സാമൂഹ്യപരിഷ്‌കര്‍ത്താക്കളെയെല്ലാം അവമതിക്കുന്ന തരത്തിലുള്ളതായിരുന്നു ഇഎംഎസിന്റെ ലേഖനങ്ങളും പ്രസംഗങ്ങളും എന്ന് എല്ലാവര്‍ക്കും മനസ്സിലാക്കിക്കൊടുക്കുന്നതായിരുന്നു പരമ്പര.

കുമാരനാശാന്റെ ‘ദുരവസ്ഥ’ യില്‍ 1921 ലെ മാപ്പിളലഹളയിലൂടെ ഹിന്ദുക്കള്‍ അനുഭവിക്കേണ്ടിവന്ന ദുരവസ്ഥ വളരെ വ്യക്തമായി പറഞ്ഞതിനാലാവണം ന്യൂനപക്ഷവോട്ടിനുവേണ്ടി ആശാനെ വിമര്‍ശിക്കുകയും മുസ്ലിം ക്രൂരതയ്‌ക്ക് ആനുകൂല്യങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്യുന്നത്. ”അമ്മമാരില്ലേ സഹോദരിമാരില്ലേ, ഇമ്മൂര്‍ഖര്‍ക്കീശ്വര ചിന്തയില്ലേ” എന്ന് വ്യക്തമായി മഹാകവി  കുമാരനാശാന്‍ പറഞ്ഞിട്ടുണ്ടല്ലോ.

കുമാരനാശാന്‍ തന്നെ എഴുതിയിട്ടുള്ള

”മാറ്റുവിന്‍ ചട്ടങ്ങളെ സ്വയം

അല്ലെങ്കില്‍ മാറ്റുമതികളി നിങ്ങളെത്താന്‍”

എന്ന വരികള്‍ ഇന്ന് യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വയം മാറാന്‍ തയ്യാറാകാത്തതിനാല്‍ അവരെ ഈ രാജ്യത്തിന്റെ രണ്ടറ്റത്തേക്കുമായി മാറ്റി ഒടുവില്‍ ഈ ഭൂമി മലയാളത്തില്‍നിന്നു തന്നെ മാറ്റിയെടുക്കുവാന്‍ ശ്രീനാരായണീയ പ്രസ്ഥാനം ഒന്നടങ്കം ആര്‍എസ്എസ്, ബിജെപി കക്ഷികളിലൂടെ പ്രവര്‍ത്തിച്ചു മുന്നേറണം.

അരവിന്ദന്‍ പി.ആര്‍, ചേര്‍ത്തല.

പച്ചചെമ്പന്‍ താലിബാന്‍

ഇസ്ലാമിക ഭീകരവാദികളുടെ ഊര്‍ജസ്രോതസ്സും മതഭ്രാന്തരായ ‘പെന്തക്കോസ്ത് മതംമാറ്റ ലോബി’യുടെ നേതാവായ തങ്കു പാസ്റ്ററുടെ മസ്തിഷ്‌കപ്രക്ഷാളനത്തിന് ഇരയായിക്കൊണ്ടിരിക്കുന്നവരുമായ ഇന്നത്തെ കേരള ‘മാര്‍ക്‌സിസ്റ്റ്’ലോബിയെ താലിബാനുകളായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉപമിച്ചത് പത്തരത്തരം ശരി!

ഹിന്ദുക്കള്‍ക്കെതിരെ കണ്ണൂരും പ്രാന്തപ്രദേശങ്ങളിലും സിപിഎം താലിബാനിസ്റ്റുകളായിത്തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. താലിബാനിസ്റ്റുകള്‍ക്ക് വേണ്ടി ക്വട്ടേഷന്‍ പണി നടത്തിവന്നിരുന്നത് ഇടതുപക്ഷ പ്രത്യയശാസ്ത്രമായി വ്യാഖ്യാനിച്ചിരുന്ന സിപിഎം എന്ന ചൈനയുടെ വാലാട്ടി സംഘടന ഇവിടുത്തെ തൊഴിലാളികളേയും കര്‍ഷകരേയും വഞ്ചിച്ചിട്ടായിരുന്നുവെന്ന ദുഃഖസത്യം മനസ്സിലാക്കുവാന്‍ ശ്രീനാരായണീയര്‍ ഗുരുദേവനെ ‘തൂക്കി’ലേറ്റുാന്നതും അല്ലെങ്കില്‍ ‘കുരിശി’ലേറ്റുന്നതും ഗുരുദേവ പ്രതിമകള്‍ തകര്‍ക്കുന്നതുംവരെ കാക്കണമായിരുന്നുവോ?

സിപിഎം ചൈനയുടെ പാക്കിസ്ഥാന്‍ ബന്ധത്തിലുള്ള ക്വട്ടേഷന്‍ സംഘമായി അധഃപതിച്ചത് ഇടതുചിന്തകരോ സല്‍മാന്‍ റുഷ്ദിയോ കണ്ടില്ലെന്നു നടിക്കുന്നത് എത്ര മ്ലേച്ഛത്തരം! നല്ലപിള്ള ചമയുന്ന സിപിഐ എന്ന റഷ്യന്‍ അവതാരം പേമെന്റ് സീറ്റുകളുണ്ടാക്കി പെന്തക്കോസ്തും കോണ്‍ഗ്രസുമായി മതേതരത്വത്തേയും ജനാധിപത്യത്തേയും വ്യഭിചരിക്കുന്നു. വെള്ളാപ്പള്ളി ഇടതനെപ്പോലെ വലതനേയും കരുതിയിരിക്കണം.

വി.സനല്‍കുമാര്‍, ആലപ്പുഴ

കലാലയം കൊലാലയമോ?

അദ്ധ്യാപകര്‍ക്ക് പഠനമുറികള്‍ വിദ്യാര്‍ത്ഥികളെ തങ്ങളുടെ രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ പറഞ്ഞുപഠിപ്പിച്ചു പരീക്ഷിക്കാനുള്ള പരീക്ഷണശാലയല്ല. ഒരു വ്യക്തിയിലെ രാഷ്‌ട്രീയ താല്‍പര്യങ്ങളും ആദര്‍ശബോധവും സ്വയം രൂപപ്പെട്ടുവരേണ്ടവയാണ്. അതിന് വിവിധങ്ങളായ അറിവുകളെ വിശദമാക്കിക്കൊടുക്കുന്ന ധര്‍മ്മം സസൂക്ഷ്മതയോടെ നിര്‍വ്വഹിക്കുമ്പോഴാണ്, അവിടെ നിര്‍മ്മമത കാത്തുസൂക്ഷിക്കുമ്പോഴാണ് ഒരാള്‍ യഥാര്‍ഥത്തില്‍ നല്ല അദ്ധ്യാപകന്‍/പിക ആകുന്നത്. സിലബസിലുള്ള വിഷയങ്ങള്‍ മാത്രം പഠിപ്പിക്കുകയെന്നതല്ല. വൈയക്തികമായ വാസനകളെ സന്നിവേശിപ്പിച്ചുകൊണ്ട് തന്റെ കാഴ്ചപ്പാടുകളെയും താല്‍പര്യത്തെയും പിന്തുടരാന്‍ മനഃപൂര്‍വ്വമായി പ്രേരിപ്പിക്കുകയും, അവരെ വെറും ഉപകരണങ്ങളാക്കുകയും ചെയ്യുന്നത് അത്യന്തം കളങ്കമാണ്. ഇവിടെയാണ് ഒരു അദ്ധ്യാപിക തെറ്റുകാരിയാകുന്നത്.

ടീച്ചറിന്റെ കമ്യൂണിസം ക്ലാസ്‌റൂമില്‍ കുട്ടികളില്‍ കുത്തിവയ്‌ക്കാനുള്ളതല്ല. ഒരേ വിദ്യാര്‍ത്ഥി സമൂഹത്തില്‍ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ ശാരീരികമായി കയ്യേറ്റം ചെയ്യുകയും വൈകാരികമായി വൃണപ്പെടുത്തുകയും ചെയ്യുമ്പോള്‍ സത്യസന്ധയായ ഒരു അദ്ധ്യാപികയ്‌ക്ക് എങ്ങനെ ഒരു പക്ഷം ചേരാന്‍ സാധിക്കും? അഥവാ ചേരുന്നെങ്കില്‍ അത് മര്‍ദ്ദിതന്റെ പക്ഷമാകുന്നതല്ലേ യഥാര്‍ഥ ധര്‍മ്മം? അതുപോലും നിഷ്പക്ഷത തീര്‍ച്ചയായുമുണ്ടായിരിക്കേണ്ട അദ്ധ്യാപകനെ സംബന്ധിച്ച് ധര്‍മ്മമാകുന്നില്ല. അവിടെ ആവശ്യം സന്ധിയുടെയോ, സമവായത്തിന്റെയോ, സത്യത്തിന്റെയോ മുഖമാണ്. സ്വന്തം വിദ്യാര്‍ത്ഥികളില്‍ അവസരം നോക്കിയിരുന്ന് തന്നിലെ ആദര്‍ശങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഒരാളെ എങ്ങനെ മാതൃകാ അദ്ധ്യാപികയെന്നൊക്കെ വിളിക്കാന്‍ കഴിയും?

കലാലയം ആരാധനാലയവും, ക്ഷേത്രവുമൊന്നുമല്ലെന്ന് ആണയിടുന്ന ടീച്ചര്‍ എന്തുകൊണ്ടാണ് അതേ കലാലയം അറവുശാലയുമല്ലെന്ന തിരിച്ചറിവില്‍ എത്താഞ്ഞത്? അതേ കലാലയം ഭക്ഷ്യമേള നടത്താനുള്ള ഇടവുമല്ലെന്നും ചിന്തിക്കാഞ്ഞതെന്ത്? അനുഗ്രഹീതമായ രചനാശൈലിയോ, ഭാഷാസമ്പത്തോ വരുംതലമുറകളില്‍ വിഷവാപം ചെയ്യാനുള്ള അധികയോഗ്യതയും അതിനുള്ള ന്യായീകരണവും ആകുന്നില്ല. അവിടെ അറിഞ്ഞുകൊണ്ടു തെറ്റു ചെയ്യുകയാണ് അദ്ധ്യാപിക. ആ തെറ്റിനെ അറിഞ്ഞുകൊണ്ടു പിന്തുണയ്‌ക്കുന്നു ചില കപടബുദ്ധിജീവികള്‍. ഈ പ്രവൃത്തികളെ നിക്ഷിപ്തമായ രാഷ്‌ട്രീയ ലാഭം ലക്ഷ്യംവച്ച് വിവിധങ്ങളായ രാഷ്‌ട്രീയപ്പാര്‍ട്ടികളില്‍ ചിലര്‍ സ്വാഗതം ചെയ്യുമ്പോള്‍ നിലവിലെ രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ ഗൂഢലക്ഷ്യങ്ങള്‍ എത്രമാത്രം മലീമസമാണെന്നും വിനാശകാരിയാണെന്നും നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

കാവാലം ജയകൃഷ്ണന്‍

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

Kerala

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

Main Article

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

Article

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

പുതിയ വാര്‍ത്തകള്‍

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.