പാട്ന: ആര്‍ജെഡി നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ഇളയമകന്റെ വയസ്സ് 26. അതിലും മൂത്തമകന്റെ വയസ്സ് 25. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മൂത്ത മകന് തേജ് പ്രതാപിന്റെ വയസ്സ് നാമനിര്‍ദ്ദേശ പത്രികയില്‍ എഴുതിയിരിക്കുന്നത് 25 എന്നാണ്.
വോട്ടേഴ്സ് ലിസ്റ്റ് പ്രകാരമാണ് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് ലാലുവിന്റെ ഇളയമകനെക്കാള് പ്രായക്കുറവാണ് തേജ് പ്രതാപിന്. അതേസമയം ഇതൊരു ചെറിയ സാങ്കേതിക പിഴവ് മാത്രമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വൃത്തങ്ങള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ മധ്യത്തില്‍ ഇത്തരത്തിലുള്ള തിരുത്തലുകള്‍ നടത്താനാവില്ലെന്നും സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അജയ് നായിക് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലഘട്ടത്തിലെങ്കിലും തേജ് പ്രതാപായിരിക്കും ഇളയമകന്.
മഹുവ നിയമസഭാ മണ്ഡലത്തിലേക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചശേഷം തേജ്പ്രതാപ് പൊതുജനത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. തന്റെ പരിചയമില്ലായ്മ വ്യക്തമാക്കുന്നതായിരുന്നു ഇത്. ഇളയയാള്‍ തേജസ്വിയും ഇത്തവണ സ്ഥാനാര്‍ത്ഥിയാണ്. ഇദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ പ്രായം 26 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടുപേരും ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: