Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിഎസിന്റെ വിരട്ട് വിലപ്പോവില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2015, 09:42 pm IST
in Vicharam

എന്‍ഡിപി യോഗം ബിജെപിയോട് അടുക്കുകയാണെന്നുള്ള ധാരണ സിപിഎമ്മില്‍ രൂഢമൂലമായതോടെ ഈ നീക്കം ഏതുവിധേനയും തടയാന്‍ വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. സിപിഎം-എസ്എന്‍ഡിപി അകല്‍ച്ചയ്‌ക്ക് തുടക്കം ഇക്കഴിഞ്ഞ ഓണാഘോഷത്തിനിടയില്‍ ഡിവൈഎഫ്‌ഐ നടത്തിയ ജാഥയില്‍ ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റുന്ന നിശ്ചലദൃശ്യം പ്രദര്‍ശിപ്പിച്ചതോടെയാണ്.

ഗുരുവിനെ കയറില്‍ കെട്ടിവലിക്കുന്ന ഈ ദൃശ്യം ഘോഷയാത്രയുടെ ഭാഗമാക്കിയതിനെതിരെ കടുത്ത പ്രതിഷേധവുമായി എസ്എന്‍ഡിപി യോഗ നേതൃത്വം രംഗത്തുവന്നു. എസ്എന്‍ഡിപിയെ സംബന്ധിച്ചിടത്തോളം ശ്രീനാരായണ ഗുരുദേവന്‍ ദൈവതുല്യനാണ്. ഈ പശ്ചാത്തലത്തിലാണ് എസ്എന്‍ഡിപി ബിജെപിയോട് അടുക്കുകയാണെന്ന ആശങ്ക സിപിഎമ്മില്‍ ഉണ്ടായത്. അതിനിടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൊല്ലം സന്ദര്‍ശിച്ചതും സിപിഎമ്മിനെ പ്രകോപിപ്പിച്ചു.

സിപിഎം അണികളില്‍ ഭൂരിഭാഗവും ഈഴവ സമുദായക്കാരാണ്. എസ്എന്‍ഡിപി-ബിജെപി സഖ്യം ഉടലെടുത്താല്‍ അണികള്‍ കൂടുതല്‍ കൊഴിഞ്ഞുപോക്കുണ്ടാകും എന്ന ഭയവും സിപിഎമ്മിനെ അലട്ടുന്നു. അതുകൊണ്ടുതന്നെ സിപിഎം അണികളോട് എസ്എന്‍ഡിപിയുമായി കൂടുതല്‍ അടുപ്പം സ്ഥാപിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് സിപിഎമ്മിന്റെ സമുന്നതനായ നേതാവ് വി.എസ്.അച്യുതാനന്ദന്‍ തന്റെ പ്രായാധിക്യത്തിന്റെ വിഹ്വലതകള്‍ വ്യക്തമാക്കുന്ന തരത്തില്‍ വെള്ളാപ്പള്ളി നടേശനെ പരസ്യമായി ആക്ഷേപിച്ചിരിക്കുന്നത്. വെള്ളാപ്പള്ളി എസ്എന്‍ ട്രസ്റ്റിന്റെ കോളേജുകളിലെ നിയമനങ്ങളെല്ലാം നടത്തുന്നത് കോഴവാങ്ങിയാണെന്നും ഇതുവഴി വെള്ളാപ്പള്ളി നൂറുകോടി രൂപയോളം സമ്പാദിച്ചിട്ടുണ്ടെന്നുമായിരുന്നു വിഎസിന്റെ ആരോപണം.

വിഎസിന്റെ ആരോപണം നിഷേധിച്ച വെള്ളാപ്പള്ളി താന്‍ കോഴ വാങ്ങിയത് തെളിയിക്കാന്‍ വിഎസിനെ വെല്ലുവിളിക്കുകയാണ്. വി.എസ്.അച്യുതാനന്ദന്‍ പലപ്പോഴും തെളിയിക്കാന്‍ കഴിയാത്ത ആരോപണങ്ങള്‍ ഉയര്‍ത്തുമ്പോള്‍ അത് അന്ധമായി വിശ്വസിക്കാനും കയ്യടിക്കാനും കുറെ ശിങ്കിടികളും കൂടെ ഉണ്ടാകും. പക്ഷേ വെള്ളാപ്പള്ളിക്കെതിരായ ആരോപണം എസ്എന്‍ഡിപിയെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടടുപ്പിക്കാനല്ല, അകറ്റാനാണ് ഉപകരിക്കുക എന്ന സത്യം തിരിച്ചറിയാന്‍ പോലും വിഎസിന് ആവുന്നില്ല.

വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിയെ കാണാന്‍ രാജ്യതലസ്ഥാനത്തേക്ക് തിരിച്ചിരിക്കുകയാണ്. ഭരിക്കുന്ന പാര്‍ട്ടി നേതൃത്വത്തെ കാണുന്നതിന് ഏതൊരാള്‍ക്കും ഏത് പാര്‍ട്ടിക്കും അവകാശമുണ്ട്. അതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ബിജെപിയുമായി സഖ്യമുണ്ടാക്കാനാണ് വെള്ളാപ്പള്ളിമാര്‍ തലസ്ഥാനത്തേക്ക് പോകുന്നതെന്ന ആരോപണം ദുഷ്ടലാക്കോടെയാണ്. ഇനി സഖ്യമുണ്ടാക്കിയാല്‍ തന്നെ അതിലിടപെടാന്‍ സിപിഎം നേതൃത്വത്തെ ആരും നിയോഗിച്ചിട്ടില്ല. എസ്എന്‍ഡിപിയോഗം ബിജെപിയോടടുത്താല്‍ സിപിഎം അണികളില്‍ ഭൂരിപക്ഷമായ ഈഴവരും വെള്ളാപ്പള്ളിയുടെ പാത പിന്തുടര്‍ന്നേക്കാം എന്ന ഭീതിയാണ് സിപിഎം നേതൃത്വത്തെ ഭയവിഹ്വലരാക്കുന്നത്.

അരുവിക്കര തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാല്‍ നേടിയ വോട്ടുകള്‍ സിപിഎമ്മിന്റെ ഉറക്കം കെടുത്തുകയാണ്. സ്വാഭാവികമായും സിപിഎം ഭയപ്പെടുന്നത് അടുത്ത് വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍തോതില്‍ വിജയം നേടുമെന്നാണ്. കേരളം ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ പ്രതിഛായ നഷ്ടപ്പെട്ട് ഇരുട്ടില്‍ തപ്പുകയാണ്. ഈ അവസരം മുതലെടുത്ത് പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കയ്യടക്കാമെന്നത് വെറും വ്യാമോഹമാകുമെന്ന  ഭയവും സിപിഎമ്മിനുണ്ട്.

കേരള ജനസംഖ്യയില്‍  50 ശതമാനത്തിലേറെ വരുന്ന ഹിന്ദുക്കളില്‍ പ്രബലസമുദായം ഈഴവരാണ്.ഇപ്പോള്‍ സിപിഎം ഒരു പ്രചാരണം എസ്എന്‍ഡിപിക്കെതിരെ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് വി.എസ്.അച്യുതാനന്ദന്‍ വെള്ളാപ്പള്ളി നടേശന്‍ കോടികള്‍ കോഴവാങ്ങി നിയമനം നടത്തുന്നു എന്നും മറ്റുമുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇതും സിപിഎമ്മിന് തിരിച്ചടിയാകാനാണ് സാധ്യത. എസ്എന്‍ഡിപി യോഗം സിപിഎമ്മിന്റെ വര്‍ഗബഹുജന സംഘടനകളില്‍പ്പെടുന്നതല്ല. അത് സ്വതന്ത്രമായ സംഘടനയാണ്.

സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന നേതൃത്വവും അതിനുണ്ട്. ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ സഹായം അവര്‍ക്ക് ആവശ്യമില്ല. ബിജെപി രാജ്യം ഭരിക്കുന്ന ദേശീയ കക്ഷിയാണ്. സോണിയ കൊണ്ടുനടക്കുന്ന കോണ്‍ഗ്രസിന്റെ കൂടാരത്തില്‍ ചേക്കേറിയിരിക്കുന്ന സിപിഎമ്മിന് ഇതില്‍ അസൂയയും അമര്‍ഷവും ഉണ്ടാവാം. എസ്എന്‍ഡിപി ബിജെപിയെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുകയൊന്നുമില്ല. നാളിതുവരെ വര്‍ഗീയപ്രീണനം നടത്തി ഹിന്ദുസമൂഹത്തെ വഞ്ചിച്ച സിപിഎം ഇപ്പോള്‍ വിതച്ചത് കൊയ്യുകയാണ്. രക്ഷകനായ സീതാറാം യെച്ചൂരിയെ പ്രീതിപ്പെടുത്താന്‍ വി.എസ്.അച്ചുതാനന്ദന്‍ വിവരക്കേടുകള്‍ വിളിച്ചുകൂവുന്നത് അവസാനിപ്പിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

പുതിയ വാര്‍ത്തകള്‍

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.