Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ രണ്ടു മണിക്കൂര്‍ സെക്രട്ടേറിയറ്റ് പരിസരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2015, 11:16 pm IST
in Thiruvananthapuram

മണ്ണിനായി വിണ്ണിലേക്ക്; ഭൂമി ആവശ്യപ്പെട്ട് ചെങ്ങറയിലെ സമരക്കാര്‍ ആത്മഹത്യാ ഭീഷണി മുഴക്കി സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തില്‍ കയറിയപ്പോള്‍. സെക്രട്ടേറിയറ്റിലെ ദേശീയ പതാകയെക്കാള്‍ ഉയരത്തിലായിരുന്നു സമരക്കാര്‍. തിരിച്ചിറങ്ങുന്ന പ്രവര്‍ത്തകന്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പരിസരം ഇന്നലെ രാവിലെ രണ്ടുമണിക്കൂര്‍ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍. ശ്വാസമടക്കിപ്പിടിച്ച് ജില്ലാ ഭരണകൂടവും പോലീസും. എസ്എഫ്‌ഐ പഠിപ്പുമുടക്കുള്ളതിനാല്‍ സംഘര്‍ഷം കണക്കിലെടുത്ത് സെക്രട്ടേറിയറ്റ് സമരഗേറ്റില്‍ ജലപീരങ്കിയും സേനയെയും വിന്യസിച്ച് സമരക്കാരെ കാത്ത് പോലീസ് നില്‍ക്കുമ്പോഴാണ് ചെങ്ങറ സമരക്കാര്‍ പണിപറ്റിച്ചത്.

ഭൂമി പതിച്ച് നല്‍കിയതിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിവന്ന സമരം 761 ദിവസമായിട്ടും പരിഹരിക്കപ്പെടാത്തതിനാലാണ് സമരം അപ്രതീക്ഷിതമായി ആത്മഹത്യാഭീഷണിയുടെ രൂപത്തില്‍ കൂറ്റന്‍ മരത്തിനു മുകളിലേക്ക് മാറ്റിയത്. രാവിലെ 10.30 മണിയോടെ ചെങ്ങറ സമരസമിതി സെക്രട്ടറി സുഗതന്‍ പാറ്റൂരിനോടൊപ്പം കേശവന്‍, പ്രകാശന്‍ എന്നിവരായിരുന്നു മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. സെക്രട്ടേറിയറ്റിനു മുകളില്‍ പാറിപ്പറക്കുന്ന ദേശീയ പതാകയുടെ ഉയരത്തിനും മുകളിലായിരുന്നു ആത്മഹത്യക്കാര്‍.

പോലീസ് തിരികെ ഭീഷണിപ്പെടുത്തിയപ്പോള്‍ മരത്തില്‍ കയറിയവര്‍ കഴുത്തില്‍ കുരുക്കിട്ടു. മുകളില്‍ കയറിയവര്‍ക്ക് പിന്തുണയുമായി താഴെയുള്ള സമരസമിതിയിലെ സ്ത്രീകള്‍ ഉള്‍പ്പെടയുള്ളവരുടെ അത്യുച്ചത്തിലുള്ള മുദ്രാവാക്യം വിളിയും. ഫയര്‍ഫോഴ്‌സിനെ വിവരം അറിയച്ചതിനെ തുടര്‍ന്ന് ഫയര്‍ ആന്റ് റെസ്‌ക്യൂ എത്തി സേഫ്റ്റി എയര്‍ കുഷന്‍ മരത്തിനു ചുവട്ടിലായി സ്ഥാപിച്ചു. കന്റോണ്‍മെന്റ് എസി സുരേഷ്‌കുമാര്‍ സമരസമിതി കണ്‍വീനര്‍ കരകുളം സത്യകുമാറുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന അവസ്ഥയായപ്പോള്‍ ഉന്നത പോലീസ് മേധാവികള്‍ കൂട്ടത്തോടെ പ്രതിഷേധക്കാര്‍ക്കു മുന്നിലെത്തി.

വിവരം അറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ എത്തിയതോടെ ചാനലുകളില്‍ തത്സമയസംപ്രേഷണം. ആത്മഹത്യ നേരിട്ടു കാണാന്‍ ജനസമുദ്രം സെക്രട്ടേറിയറ്റിനു മുന്നില്‍. പഠിപ്പു മുടക്കായതോടെ കയ്യടിയും ആര്‍പ്പുവിളികളുമായി വിദ്യാര്‍ഥികളും. ബസ്സില്‍ പോകുന്നവരുടെ നോട്ടവും മരത്തിനു മുകളിലേക്ക്. ഇതിനിടിയില്‍ സെല്‍ഫിയെടുക്കാനും തിരക്ക്. പ്രദേശമാകെ ഗതാഗതക്കുരുക്കും.

ദല്‍ഹിയില്‍ സമരം നടത്തി പോലീസ് നോക്കിനില്‍ക്കെ കര്‍ഷകന്‍ ആത്മഹത്യചെയ്ത സംഭവം ഓര്‍മിച്ചെടുക്കുകയായിരുന്നു പോലീസ്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് കളക്ടര്‍ ബിജുപ്രഭാകര്‍ സ്ഥലത്തെത്തി സമരക്കാരോട് ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ചര്‍ച്ച നടത്തേണ്ട സമരസമിതി നേതാവാകട്ടെ മരക്കൊമ്പിലും. മരത്തിനുമുകളിലും ചര്‍ച്ചനടത്താമെന്നവസ്തുത നേരത്തെ മനസ്സിലാക്കിയിരുന്ന സമരസമിതി നേതാവ് സുഗതന്‍ പാറ്റൂര്‍ മൊബൈല്‍ ഫോണുമായാണ് മരത്തില്‍കയറിയത്. ഇത് കളക്ടര്‍ക്ക് ആശ്വാസമായി.

ജില്ലയില്‍ പതിച്ചുനല്‍കാ ന്‍ ഭൂമി ഇല്ലെന്നായിരുന്നു കളക്ടറുടെ നിലപാട്. ജില്ലയിലെ സര്‍ക്കാര്‍ഭൂമിയുടെ പട്ടിക നല്‍കാമെന്നായി സമരസമതി കണ്‍വീനര്‍ കരകുളം സത്യകുമാര്‍. കളക്ടര്‍ സുഗതനോട് മൊബൈലിലൂടെ സംസാരിച്ചു. കൊച്ചുകുട്ടിയോടൊന്നപോലെ പരിഹാരമുണ്ടാക്കാം, ഒന്നിറങ്ങിവരൂ എന്നായി കളക്ടറുടെ അഭ്യര്‍ഥന. ഉറപ്പ് ലഭിച്ചതോടെ മുകളില്‍ കയറിയവര്‍ ഇറങ്ങാമെന്നായി. ഇതിനിടെ ഫയര്‍ഫോഴ്‌സ് കോവണി വച്ചു. കെഎസ്ഇബിക്കാര്‍ ഏരിയല്‍ലിഫ്റ്റും ഘടിപ്പിച്ചു. അതുവഴി ഇറങ്ങണമെന്ന് ആവശ്യം.

മുകളില്‍ കയറിയപോലെ ഇറങ്ങാനറിയാമെന്ന് സമരക്കാര്‍. 12 മണിയോടെ മുകളില്‍ കയറിയവര്‍ താഴെയിറങ്ങി. ആശ്വാസത്തോടെ ജില്ലാ ഭരണകൂടവും പോലീസും. നേരെ ചര്‍ച്ചയ്‌ക്കായി കന്റോണ്‍മെന്റ് സ്റ്റേഷനിലേക്ക്. അങ്ങനെ 761 ദിവസം സമരംനടത്തിയിട്ടും പരിഹാരമാകാത്തത് ഒന്നരമണിക്കൂര്‍ കൊണ്ട് പരിഹരിക്കാന്‍ സമരസമിതിക്കായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു
India

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

ഷിബിലി, ഷാദുലി
Kerala

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

Kerala

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍
Kerala

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

Kerala

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

പുതിയ വാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുഴക്കം ലോകമെമ്പാടും കേട്ടുവെന്ന് മോദി

സീതയും ദ്രൗപതിയും ധര്‍മ്മ സമരവും

പിഎസ്‌സിയില്‍ അടിമുടി അഴിമതി: യുവമോര്‍ച്ച സമരം തുടരും

പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പാവു കുബാര്‍സിയുടെ പ്രകടനം

പാവു കുബാര്‍സി – സ്‌പെയിന്‍ പ്രതിരോധത്തിന്റെ ഹൃദയമിടിപ്പ്

ഏഷ്യന്‍ അണ്ടര്‍-23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ : മിക്സഡ് റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം

നാല് കേരള താരങ്ങള്‍ തായ്‌വാനില്‍ പരിശീലനത്തിന്

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ്: മുച്ചോവ ഫൈനലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.