കരുനാഗപ്പള്ളി: ഒരുമാസത്തെ വ്രതത്തിനും തയ്യാറെടുപ്പിനുമൊടുവില്‍ നന്ദികേശന്മാര്‍ക്ക് ഓച്ചിറ പടനിലത്ത് ആറാട്ട്. പിന്നെ പരബ്രഹ്മസന്നിധിയില്‍ സമര്‍പ്പണം. കെവെള്ളയില്‍ കൊണ്ടുനടക്കാനാവും വിധം ചെറിയ നന്ദി മുതല്‍ വലിപ്പത്തില്‍ ലിംക റെക്കോര്‍ഡിലിടം പിടിച്ച അറുപത്താറടി ഉയരമുള്ള ഓണാട്ടുകതിരവന്‍ വരെ ഓച്ചിറക്ക് ആവേശക്കാഴ്ചയായി.
ഒരു മാസമായി ഓണാട്ടുകരയിലാകെ നന്ദികേശരൂപങ്ങള്‍ ഒരുങ്ങുകയായിരുന്നു. കാളമൂടുകളില്‍ ഭാഗവതപാരായണവും ദീപക്കാഴ്ചയും അന്നദാനവും വെടിക്കെട്ടും കലാപരിപാടികളുമായി ദേശമെങ്ങും ഉത്സവമായിരുന്നു. ഇന്നലെ രാവിലെ മുതല്‍തന്നെ ചെറുതും വലുതുമായ നന്ദികേശന്മാര്‍ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിത്തുടങ്ങി. ആദ്യകരയുടെ നാഥനായി പായിക്കുഴിനന്ദികേശനാണ് ആദ്യമെത്തിയത്. മാമ്പ്ര കന്നേല്‍ യുവജനസമിതി അണിയിച്ചൊരുക്കിയതാണ് ഓണാട്ടുകതിരവന്‍ എന്ന നന്ദികേശ രൂപം.
കെട്ടിയെഴുന്നള്ളിപ്പിനായി ഉപയോഗിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ നന്ദികേശരൂപമാണിത്. 66.3 അടി ഉയരമുള്ള നന്ദികേശ രൂപം നിര്‍മ്മിക്കുവാനായി നാനൂറ് ക്യുബിക് തടിയും 45 ടണ്‍ ഇരുമ്പും 8 ടണ്‍ കമ്പിയും 600 മീറ്റര്‍ ചാക്കും 1200 മീറ്റര്‍ തുണിയും അലങ്കാരത്തിനായി 2500 മണികളും ആവശ്യമായി വന്നു. ഇതിന്റെ ശിരസ്സിനു മാത്രം 14 അടിയോളം ഉയരം വരും. ഇത് നിര്‍മ്മിച്ചിരിക്കുന്നത് പ്രശസ്ത ശില്‍പി രാജന്‍ ചെന്നിത്തലയാണ്.
സുഭാഷ് നൂറനാടിന്റെ നേതൃത്വത്തില്‍ 15 ആള്‍ക്കാരുടെ ഒരു മാസത്തെ പ്രയത്‌നമാണ് നന്ദികേശ നിര്‍മ്മാണം. ആഘോഷങ്ങളില്‍ പങ്ക് ചേരാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. ഉച്ചമുതല്‍ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എസിപി കെ.ആര്‍.ശിവസുതന്‍പിള്ള, സിഐ വിദ്യാധരന്‍, എസ്‌ഐ വിനോദ്ചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശക്തമായ പോലീസ് സന്നാഹവും ഉണ്ടായിരുന്നു.
















