Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശബരിമല തീര്‍ത്ഥാടനം; എരുമേലിയില്‍ അവലോകന യോഗം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2015, 10:10 pm IST
in Kottayam

സ്വന്തം ലേഖകന്‍

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന് ശരണമന്ത്രങ്ങളുയരാന്‍ ആഴ്ചകള്‍മാത്രം ബാക്കിനില്‍ക്കെ എരുമേലിയിലെ ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ നാളെ അവലോകന യോഗം നടക്കും. വര്‍ഷാവര്‍ഷം അവലോകനയോഗങ്ങള്‍ നടക്കുന്നുണ്ടെങ്കിലും എടുക്കുന്ന തീരുമാനങ്ങള്‍ പലതും നടപ്പാക്കുന്നില്ല. അവലോകനയോഗത്തിന് ശേഷം തീരുമാനങ്ങള്‍ നടപ്പാക്കേണ്ടവര്‍ തിരിഞ്ഞ് നോക്കാത്തത് യോഗങ്ങള്‍ പ്രഹസനമാക്കിമാറ്റുന്നുവെന്ന് ഭക്തര്‍ക്ക് ആക്ഷേപമുണ്ട്.

രാവിലെ 10 മണിക്ക് എരുമേലി ദേവസ്വം ബോര്‍ഡ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ അദ്ധ്യക്ഷതവഹിക്കും. ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന പ്രവേശന കവാടമായ എരുമേലിയിലെത്തുന്ന ലക്ഷക്കണത്തിന് തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതു സംബന്ധിച്ചാണ് സുപ്രധാന ചര്‍ച്ചകള്‍ നടക്കുന്നത്.

ദേവസ്വം ബോര്‍ഡ് , വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ സംഘടനാ നേതാക്കള്‍ തുടങ്ങി നിരവധി പ്രതിനിധികളും ചര്‍ച്ചകളില്‍ പങ്കെടുക്കും. എന്നാല്‍ ശബരിമല തീര്‍ത്ഥാടനുവുമായി ബന്ധപ്പെട്ട അവലോകനങ്ങളിലെ ചര്‍ച്ചകളും -പ്രശ്‌നപരിഹാരങ്ങളും വെറും പ്രഹസനമാകുന്ന പതിവ് ശൈലി തുടരാനാണ് സാധ്യതയെന്നും നാട്ടുകാര്‍തന്നെ പറയുന്നു. ശബരിമല തീര്‍ത്ഥാടന ക്രമീകരണങ്ങളിലെ വളരെ പ്രധാനപ്പെട്ടവയായ ഖരമാലിന്യ സംസ്‌ക്കരണം, കുടിവെള്ള വിതരണം, വഴിവിളക്കുകള്‍, കെഎസ്ആര്‍ടിസി വികസനം, റോഡുകളുടെ നവീകരണം, വലിയതോട്- ചെറിയതോട് ശുചീകരണം, ഫയര്‍ഫോഴ്‌സ്, കനകപ്പലം 110 കെവിസബ് സ്റ്റേഷന്‍, തുടങ്ങി ഒട്ടനവധി കാര്യങ്ങളില്‍ ചര്‍ച്ചകളും പരിഹാരങ്ങളും ഉണ്ടാകേണ്ടതാണ്. എന്നാല്‍ എരുമേലിയുടെ ഗതികേടും ശാപവുമായ ഖരമാലിന്യ സംസ്‌ക്കരണവും ഇന്നും പാതിവഴിയില്‍തന്നെ കിടക്കുകയാണ്. വര്‍ഷംതോറും ലക്ഷക്കണക്കിന് രൂപ മുടക്കി അറ്റകുറ്റപണി നടത്തി നിലനിര്‍ത്തുന്ന കൊടിത്തോടും പ്ലാന്റും ലക്ഷങ്ങള്‍ ചിലവഴിച്ചിട്ടും പൂര്‍ത്തീകരിക്കാതെ കിടക്കുന്ന കവുങ്ങുംകുഴി പ്ലാന്റുമാണ് എരുമേലിയിലുടെ ശാപമായി തീര്‍ന്നിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടനവേളയിലടക്കം വരുന്ന ടണ്‍കണക്കിന് ഖരമാലിന്യങ്ങള്‍ സംസ്‌ക്കരിക്കാന്‍ നിലവിലുള്ള പഞ്ചായത്തിന്റെ സംവിധാനം അപര്യാപ്തമാകുനന്നതോടെ തീര്‍ത്ഥാടനകേന്ദ്രവും- ജനവാസ മേഖലകളും മിക്കപ്പോഴും ദുര്‍ഗന്ധപൂരിതമാകുന്നതും പതിവാണ്.

എരുമേലിയിലെ ഖരമാലിന്യം സംസ്‌ക്കരിക്കുവാന്‍ അടിയന്തിര നടപടി വേണമെന്ന് പറയുന്നവര്‍ അവലോകന യോഗത്തിന് ശേഷം എരുമേലിയിലേക്ക് തിരിഞ്ഞു നോക്കാറില്ലെന്നും നാട്ടുകാര്‍ പറയുന്നു.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയുടെ വികസനത്തിനായി ദേവസ്വം ബോര്‍ഡ് കെഎസ്ആര്‍ടിസിയ്‌ക്ക് നല്‍കിയ സ്ഥലമല്ലാതെ ഒരിഞ്ചു ഭൂമിപോലും അധികമായി വാങ്ങാന്‍ കഴിഞ്ഞ 17 വര്‍ഷത്തിനുള്ളില്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ശ്രദ്ധേയമാണ്. കെഎസ്ആര്‍ടിസിയ്‌ക്കായി തമ്പുരാന്‍കുന്നിലും, ഓരുങ്കല്‍കടവില്‍ ഏക്കറുകണക്കിന് പുറംപോക്ക് ഭൂമിയുണ്ടെങ്കിലും അത് പിടിച്ചെടുത്ത് കെഎസ്ആര്‍ടിസിയ്‌ക്ക് നല്‍കാന്‍ പഞ്ചായത്തിനും കഴിഞ്ഞിട്ടില്ല. 10 ബസ്സുകള്‍മാത്രം പാര്‍ക്ക് ചെയ്യാവുന്ന ഡിപ്പോയില്‍ 30 ബസ്സുകള്‍ തിരത്തിയിട്ട് പൊതുജനങ്ങള്‍ക്കും , വാഹനയാത്രക്കാര്‍ക്കും ദുരിതം സമ്മാനിക്കുകയാണ് കെഎസ്ആര്‍ടിസി ചെയ്യുന്നത്. കെഎസ്ആര്‍ടിസിയ്‌ക്ക് അധികമായി സ്ഥലം എടുക്കാനുള്ള എംഎല്‍എയുടെ നീക്കം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടതും പുറംപോക്ക് ഭൂമി കൈയേറ്റക്കാരുടെ സമ്മര്‍ദ്ദമാണെന്നും സൂചനകളുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സര്‍ക്കാരിന്റേയും എംഎല്‍എയുടേയും പ്രധാന വാഗ്ദാനമായിരുന്നു എരുമേലി ടൗണ്‍ഷിപ്പ് വികസനം. എന്നാല്‍ ഗ്രൂപ്പ് രാഷ്‌ട്രീയത്തിന്റെ അധികാര വടംവലിയില്‍ പ്രഖ്യാപനം അറബിക്കടലിലേക്ക് കപ്പല്‍ കയറ്റിവിടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

എംഎല്‍എയെ അടിച്ചൊതുക്കാന്‍ ടൗണ്‍ഷിപ്പ് പ്രഖ്യാപനം പ്രദേശിക ഭരണകൂടവും ചില നേതാക്കളും സംയുക്തമായി ചരടുവലി നടത്തിയതാണെന്ന് മുമ്പ്തന്നെ എംഎല്‍എ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എരുമേലിയുടെ വികസനകാര്യത്തില്‍ എംഎല്‍എ വേണ്ടത്ര പരിശ്രമിച്ചിട്ടില്ലെന്നും ഒറ്റയാള്‍ പോരാട്ടത്തിലൂടെ വികസനം നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നുവെന്നും നേതാക്കളും പറയുന്നു. ആരോപണങ്ങള്‍ ഒന്നിന് പുറകേ ഒന്നായി പലവഴിക്ക് എത്തുമ്പോഴും നഷ്ടം എരുമേലിയുടെ വികസനത്തിന് മാത്രമാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

സ്ഥലമില്ലാത്തതിന്റെ പേരില്‍ ഏറെ പഴികേള്‍ക്കേണ്ടിവരുന്ന ഫയര്‍ഫോഴ്‌സ് ഇന്നും പെരുവഴിയിലാണ് കിടക്കുന്നത്. 2.5 കോടി രൂപാ ചിലവില്‍ എരുമേലി വയിതോട് നവീകരിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും എങ്ങുമെത്തിയിട്ടില്ല. കഴിഞ്ഞ 20 ലധികം വര്‍ഷമായി കനകപ്പാലം 110 കെവി സബ് സ്റ്റേഷന്‍ കാടുകയറി – തുരുമ്പെടുത്ത് നശിച്ചിട്ടും സര്‍ക്കാരിനോ- രാഷ്‌ട്രീയ നേതാക്കള്‍ക്കോ യാതൊരു വിഷമവുമില്ല. വഴിവിളക്കുകള്‍ , റോഡുകളുടെ നവീകരണം, സൈന്‍ബോര്‍ഡുകള്‍, കുടിവെള്ള വിതരണം തുടങ്ങിയ കാര്യങ്ങളിലും സ്ഥിതി വിഭിന്നമല്ല.

ശബരിമല തീര്‍ത്ഥാടനത്തിനായി എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെ കൊള്ളയിക്കാന്‍ കാത്തുനില്‍ക്കുന്ന കരാര്‍- കച്ചവടക്കാരും ഇതിന് കുടപിടിക്കുന്ന ദേവസ്വം ബോര്‍ഡ് അടക്കമുള്ള പഞ്ചായത്തും- ഉന്നത ഉദ്യോഗസ്ഥരും എരുമേലിയുടെ ശാപമാണെന്നും എരുമേലി കേന്ദ്രീകരിച്ച് മജിസ്‌ട്രേറ്റ് അധികാര കേന്ദ്രം പ്രത്യേകമായി വേണമെന്നും നാട്ടുകാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

Kerala

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Kerala

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

Kerala

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

Kerala

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയിലുള്ള ജനനി അവാര്‍ഡ് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിക്കുന്നു. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എ.പി.ജെ.എം. നസീമ മരക്കാര്‍, എപിജെഎം ജൈനുലബ്ദീന്‍, എപിജെഎം ഷൈയ്ക് സലീം എന്നിവര്‍ സമീപം

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയില്‍… ജനനി അവാര്‍ഡ് മാതാ അമൃതാനന്ദമയീ ദേവിക്ക് സമ്മാനിച്ചു

ചെമ്പൈ സംഗീതോത്സവം: സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

സത്യസായി ജീവന ഉപാധി പദ്ധതിയുടെ ഉദ്ഘാടനം
മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കുന്നു

സത്യസായി ജീവന ഉപാധി പദ്ധതി: 100 ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു

നിഹാങ്ങുകളുടെ വേഷവിധാനത്തില്‍ ഒരു സംഘം വാളുകളും കുന്തങ്ങളുമായി ജന്തര്‍ മന്തറില്‍ തമ്പടിച്ചിരിക്കുന്നു

പാറ്റാ സമരത്തില്‍ പോലീസിന് നേരെ വീണ്ടും അക്രമം

പാലത്തോള്‍ ശ്രീരാമസ്വാമി ക്ഷേത്രം, പാലത്തോള്‍ മഹാവിഷ്ണു ക്ഷേത്രം (ലക്ഷ്മണസങ്കല്പം)

ഏലംകുളത്തെ നാലമ്പലങ്ങള്‍

ഗുഹസംഗമം

ചിത്രരാമായണം7: വനയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.