കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (മാര്‍ക്സിസ്റ്റ്) ഇപ്പോഴത്തെ കേരളത്തിലെ അവസ്ഥ വളരെ ദയനീയ സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. മുസ്ലിങ്ങള്‍ പണ്ടേ കൈവിട്ടു. കേരള കോണ്‍ഗ്രസ് എന്ന മതേതര പാര്‍ട്ടിയിലാണ് ഭൂരിപക്ഷം നസ്രാണികളും. അതാണെങ്കില്‍ യുഡിഎഫിനൊപ്പവും. എന്‍എസ്എസ് പണ്ടുമുതല്ക്കേ യുഡിഎഫ് സഹായാത്രികര്‍, വിമോചന സമരകാലം മുതല്‍ സുകുമാരന്‍ നായര്‍ യുഡിഎഫിന് ഒപ്പമാണ്. ഇപ്പോള്‍ എസ്എന്‍ഡിപിയും കൈവിട്ടു. വെള്ളാപ്പള്ളി സമുദായത്തിന്റെ രക്ഷയ്ക്ക് മറ്റു വഴികള്‍ നോക്കുന്നു. മൂന്നാറിലെ സ്ത്രീ തൊഴിലാളികളും സ്വന്തം യുണിയന്‍ ഉണ്ടാക്കുന്നു. അങ്ങനെ എന്നും ഒപ്പം നിന്നിരുന്ന തൊഴിലാളികളും അകലുന്നു.
പുലയ മഹാസഭ, കുംബാര സഭ, നാടാര്‍ സഭ, ബ്രാഹ്മണ സഭ ഇവരെല്ലാം സിപിഎം നെ കൈവിട്ടു. ഇപ്പോ കൂടെയുള്ളത് കുറെ നേതാക്കന്മാരും സുടാപ്പികളും, പോപ്പുലര്‍ഫ്രണ്ട്, ചുംബന സമരക്കാരും, ജൂതന്മാരും, ബുദ്ധിജീവി ജാടകളും. തലക്കുവെളിവുള്ള ആരും കൂടെ ഇല്ലേ എന്ന് ചോദിക്കുന്ന രീതിയില്‍.
ഈഴവര്‍ സിപിഎമ്മിന് ഒപ്പംനിന്നപ്പോള്‍ കേരളം അവര്‍ക്ക് ഒരു പ്രാധാന്യവും നല്‍കിയിട്ടില്ല. സിപിഎം വിട്ട ഈഴവര്‍ ഇന്നു കേരളത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമുദായമായി. ശ്രീനാരായണഗുരു എല്ലാവരുടെയും കണ്‍കണ്ട ഗുരുവുമായി. ഇടതനും, വലതനും, നസ്രാണിയും കോയയും ശ്രീനാരായണദര്‍ശനങ്ങള്‍ കാണാതെ പഠിച്ചു. വളരെ താമസിയാതെ രാഷ്ട്രീയക്കാരുടെയെല്ലാം വീടിന്റെ ചുമരില്‍ ശ്രീനാരയണഗുരുവിന്റെ ചിത്രം സ്ഥാനം പിടിക്കും. കൂടെ നിന്നപ്പോള്‍ കിട്ടാത്ത അംഗീകാരം കൈവിട്ടപ്പോള്‍ കിട്ടുന്നു.
സുഭാഷ് സി. വി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: