Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഗുരുനിന്ദ: സിപിഎം നേതൃത്വം അങ്കലാപ്പില്‍; ഘടക കക്ഷികളിലും പാര്‍ട്ടി അണികള്‍ക്കിടയിലും പ്രതിഷേധം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2015, 11:00 pm IST
in Kannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ ഗിരുനിന്ദയുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രതിഷേധങ്ങളും അവസാനിപ്പിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുമ്പോഴും സംസ്ഥാനത്തും ജില്ലയിലാകമാനവും ഗുരുനിന്ദ നടത്തിയ പാര്‍ട്ടി നടപടിക്കെതിരെ പ്രതിഷേധം അലയടിക്കുന്നു. തളിപ്പറമ്പ് കൂവോട്ട് ബാലസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ച് കുരിശിലേറ്റി അവതരിപ്പിച്ച പ്ലോട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രതിഷേധം സിപിഎമ്മിലെ ഭൂരിപക്ഷം വരുന്ന ശ്രീനാരായണ ഭക്തരിലും ഘടകകക്ഷികളുടെ നേതാക്കള്‍ക്കും അണികള്‍ക്കുമിടയിലും സജീവചര്‍ച്ചയായി നിലനില്‍ക്കുകയും പ്രതിഷേധം അനുദിനം ശക്തിപ്പെടുകയുമാണ്. സിപിഎം നടപടിക്കെതിരായ പ്രതിഷേധം ഇപ്പോഴും പാര്‍ട്ടി അണികള്‍ക്കിടയിലും ശ്രീനാരായണീയര്‍ക്കിടയിലും നിലനില്‍ക്കുന്നുവെന്ന് വിളിച്ചോതുന്നതാണ് സംഭവം നടന്ന തളിപ്പറമ്പില്‍ കഴിഞ്ഞദിവസം എസ്എന്‍ഡിപി നടത്തിയ പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും. എസ്എന്‍ഡിപിക്കാരും പാര്‍ട്ടി അനുഭാവികളും മെമ്പര്‍മാരും അടക്കം നൂറു കണക്കിനാളുകളാണ് തളിപ്പറമ്പിലെ പരിപാടിയില്‍ അണിനിരന്നത്. പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള തളിപ്പറമ്പ് പോലുള്ള പ്രദേശത്ത് പാര്‍ട്ടി നടത്തിയ ഗുരുദേവ നിന്ദക്കെതിരായ പ്രതിഷേധത്തില്‍ പാര്‍ട്ടി അംഗങ്ങളും അനുഭാവികളുമായ ആളുകളുള്‍പ്പെടെ പങ്കെടുത്തത് പാര്‍ട്ടി നേതൃത്വത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഗുരുവിനെ നിന്ദിച്ച സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തിലാകമാനം പാര്‍ട്ടി അണികള്‍ ഉള്‍പ്പെടെ ഇപ്പോഴും സംഭവം ചര്‍ച്ച ചെയ്യുന്നത് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. തളിപ്പറമ്പില്‍ ഘടകകക്ഷിയായ സിപിഐയുടെ ഏരിയാ കമ്മറ്റി നേതാവു തന്നെ പ്രതിഷേധയോഗത്തില്‍ പ്രസംഗിച്ചത് സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്.

ഗുരുനിന്ദ നടത്തി ഇത്രയേറെ വിവാദങ്ങള്‍ ഉണ്ടായിട്ടും നേതൃത്വത്തിന്റെ അറിവോടെ നാരായണഗുരുവിനെ കുരിശിലേറ്റുന്നതും കഴുത്തില്‍ കയറിട്ട് കുടുക്കുന്നതുമായ പ്ലോട്ടുകള്‍ അവതരിപ്പിച്ച തളിപ്പറമ്പ് കൂവോട്ടെ പാര്‍ട്ടി സഖാക്കള്‍ക്കെതിരെയോ ബാലസംഘത്തിന്റെ പ്രാദേശിക ഘടകത്തിനെതിരെയോ നടപടിയെടുക്കാനോ രേഖാമൂലം വിശദീകരണം ചോദിക്കാനോ തയ്യാറാവാത്ത സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെ നടപടി ശ്രീനാരായണീയ ഭക്തരിലും പാര്‍ട്ടി അംഗങ്ങളും അനുഭാവികളുമായ ഈഴവസമുദായാംഗങ്ങള്‍ക്കും ഇടയില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്ലോട്ടില്‍ യാതൊരു തെറ്റുമില്ലെന്നും നടപടിയെടുക്കേണ്ടതില്ലെന്നുമുള്ള ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളുടെ നടപടി താഴേത്തട്ടിലുള്ള പാര്‍ട്ടി ഘടകങ്ങളിലും അണികള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും സജീവ ചര്‍ച്ചയായിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയും മറ്റും നിസ്സാര അപവാദ പ്രചരണങ്ങളോ ദുസ്സൂചനകളോ ആരെങ്കിലും നടത്തിയാല്‍ ഉടന്‍ നടപടികളും പ്രതിഷേധങ്ങളുമായി രംഗത്തെത്തുന്ന നേതൃത്വം നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുദേവന്റെ നേരെയുണ്ടായ അതി നീചമായ പ്രവൃത്തിക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് പാര്‍ട്ടി അണികള്‍ തന്നെ ചോദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഏതാനും നാളുകള്‍ക്ക് മുമ്പ് മലയോരത്തെ ഒരു ഡിവൈഎഫ്‌ഐ നേതാവ് മുസ്ലീം മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്ത സംഭവമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍വ്വരാലും അംഗീകരിക്കപ്പെടുന്ന ഗുരുദേവനെ പരസ്യമായി അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാവാത്തതെന്തുകൊണ്ടെന്ന ചര്‍ച്ചകളും സജീവമായിട്ടുണ്ട്. ശ്രീനാരായണീയരോട് സിപിഎം കാട്ടിയത് ഒരിക്കലും മറക്കാനാവാത്ത നെറികേടാണെന്ന ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുകയാണ്.

ഗുരുനിന്ദയെ മറച്ചുവെക്കാന്‍ തലശ്ശേരിയില്‍ ഗുരുദേവ പ്രതിമ പാര്‍ട്ടിക്കാര്‍ തന്നെ തകര്‍ത്ത് ആര്‍എസ്എസിന്റെ മേല്‍ കെട്ടിവെച്ച് രക്ഷപ്പെടാമെന്ന തന്ത്രവും പാളിയതോടെ എന്തു ചെയ്യണമെന്നറിയാതെ സിപിഎം നേതൃത്വം വെട്ടിലായിരിക്കുകയാണ്. പ്രതിമ തകര്‍ത്ത സംഭവം പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തുകയും സിപിഎം നിയന്ത്രണത്തിലുള്ള ക്ലബ്ബിന്റെ അകത്തായിരുന്ന ഗുരുദേവ പ്രതിമ എങ്ങനെ വാതില്‍ പൊളിക്കാതെ പുറത്തെത്തി എന്നുള്ള ചോദ്യവും ഉയര്‍ന്നതോടെ സിപിഎം നേതാക്കളും അനുഭാവികളും തന്നെ ഇക്കാര്യത്തിലുള്ള പ്രതിഷേധത്തില്‍ നിന്ന് ഉള്‍വലിഞ്ഞ സ്ഥിതിയാണ്. ചുരുക്കത്തില്‍ തെറ്റ് ഏറ്റുപറയാതെ ഗുരുനിന്ദ വിവാദം അവസാനിക്കുമെന്ന് കരുതി ചര്‍ച്ച അവസാനിപ്പിക്കണമെന്ന പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ അഭ്യര്‍ത്ഥനയില്‍ ചര്‍ച്ച കെട്ടടങ്ങുമെന്ന് കരുതിയ സിപിഎമ്മിന് പാര്‍ട്ടിക്കകത്ത് സംഭവത്തെക്കുറിച്ച് ചര്‍ച്ച ഇപ്പോഴും നിലനില്‍ക്കവേ പാര്‍ട്ടി വീണ്ടുംവീണ്ടും പ്രതിരോധത്തിലേക്ക് നീങ്ങുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെടിമരുന്നിന്റെ ആവശ്യമില്ല, മിസൈലുകളുടെ ചെലവുമില്ല… പാകിസ്ഥാൻ ലക്ഷക്കണക്കിന് ഡ്രോണുകൾ അയച്ചാലും തകർക്കാൻ കരുത്തോടെ ആകാശ് തരംഗ്

Kerala

വഴി തടഞ്ഞ് സമരം : സിപിഎം നേതാവ് പി പി ചിത്തരഞ്ജന് കോടതി പിരിയും വരെ നില്‍പ് ശിക്ഷ

Kerala

രമേഷ് പിഷാരടി ബ്രാന്‍ഡ് അടപടലം പൊളിഞ്ഞു, ശ്വേതമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ദ്വയാര്‍ത്ഥവും ഭരണഘടനാവിരുദ്ധ മൊഴിയും;അന്‍സിബയും കുടഞ്ഞു

Kerala

ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ച

News

ആകാശത്ത് നരേന്ദ്ര മോദിക്കിത് അസാധാരണ സ്വീകരണം, എഫ്16 നും സുഖോയ് 30 കളും അകമ്പടിയായി, ഇൻഡോനേഷ്യയുടെ ആദരം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

പ്രധാനമന്ത്രിയെ പറഞ്ഞാൽ പോലും കേസെടുക്കാത്ത പൊലീസാണ് ആർ വി ബാബുവിനെതിരെ കേസെടുത്തത് : സത്യം പുറത്ത് വരണം , എല്ലാവരും ആർ വി ബാബുവിനെ പിന്തുണയ്‌ക്കണം

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)

പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃപ്രശ്നം രൂക്ഷം; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വാളെടുത്ത് ചന്നി-രന്ധാവ പക്ഷം; 2027ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.