ബീജിംഗ്: ചൈനയിലെ ഷാന്‍ഡോംഗില്‍ ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് കടിച്ചു തിന്നു. നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുകയായിരുന്ന ഭാര്യ ഫോണ്‍കോള്‍ അറ്റന്‍ഡ് ചെയ്യാത്തതാണ് ഭര്‍ത്താവിനെ കുപിതനാക്കിയത്. യാംഗ് എന്ന സ്ത്രീക്കാണ് ദുരനുഭവം.
ഫോണ്‍ അറ്റന്‍ഡ് ചെയ്യാത്തതിനെ തുടര്‍ന്ന് പിറ്റേ ദിവസം രാവിലെ ഓഫീസിലേയ്ക്ക് അതിക്രമിച്ചു ചെന്ന് യാംഗിനെ ഭിത്തിയോടു ചേര്‍ത്തു ഞെരിച്ച ശേഷം മൂക്ക് കടിച്ചെടുക്കുകയായിരുന്നു. തുപ്പിക്കളയുന്നതിനു പകരം അയാള്‍ മൂക്ക് വിഴുങ്ങുകയാണുണ്ടായത്.
യാംഗിന്റെ മൂക്ക് ഏകദേശം പൂര്‍ണമായി നഷ്ടമായെന്നും പഴയപോലെ പ്രവര്‍ത്തിക്കണമെങ്കില്‍ മേജര്‍ ശസ്ത്രക്രിയകള്‍ വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. ഇവര്‍ക്ക് ഒരു കുട്ടിയും ഭര്‍ത്താവിന് തന്റെ ആദ്യഭാര്യയില്‍ രണ്ടു കുട്ടികളുമുണ്ട്.
തങ്ങളുടെ കുഞ്ഞിനെ വില്ക്കാന് ഭര്‍ത്താവ് തന്നെ നിര്‍ബന്ധിച്ചിരുന്നതായി യാംഗ് മൊഴി നല്കി. ഇതില്‍ പ്രതിഷേധിച്ച് യാംഗ് ഭര്‍ത്താവില്‍ നിന്നു മാറി താമസിക്കുകയായിരുന്നു. ഇതിനു ശേഷവും ഭര്‍ത്താവ് സ്ഥിരമായി ഫോണില്‍ വിളിക്കാറുണ്ടായിരുന്നുവെന്നും യാംഗ് പറഞ്ഞു.
അതേസമയം, ഒളിവില്‍ പോയ ഭര്‍ത്താവിനു വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: