Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജനപ്രതിനിധികള്‍ക്കിടയില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ മത്സരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2015, 09:46 am IST
in Kollam

കൊട്ടാരക്കര: നാടെങ്ങും ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ പഞ്ചായത്ത് മെമ്പര്‍ മുതല്‍ എംപി വരെ മത്സരിക്കുന്നു. പിന്നില്‍ ലക്ഷത്തിലധികം രൂപയുടെ കമ്മീഷന്‍ എന്നാണ് ആരോപണം.

നാട്ടുകാര്‍ക്കു കണ്‍നിറയെ വെളിച്ചം നല്‍കാന്‍ എന്ന പേരില്‍ മുക്കിനു മുക്കിനു ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുകയാണ്. മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ തങ്ങളുടെ ഇഷ്ടക്കാരുടെ കേന്ദ്രങ്ങളിലാണ് കൂടുതലും സ്ഥാപിക്കുന്നത്. എന്നാല്‍ വെളിച്ചം ആവശ്യമുള്ള താലൂക്കാശുപത്രി, ബസ് സ്റ്റാന്റ് എന്നീ പ്രദേശങ്ങള്‍ അവഗണിക്കപ്പെടുകയും ചെയ്തു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ലൈറ്റുകള്‍ ഉള്ളത് കൊട്ടാരക്ക പഞ്ചായത്തിലാണ്. ഏതാണ്ട് 25 എണ്ണം. 400 മീറ്ററിനകത്ത് മൂന്ന് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലവും ഈ പഞ്ചായത്തിലാണ്. ഹൈമാസ്റ്റ് ലൈറ്റുകളിലുടെ വെളിച്ചവിപ്ലവമല്ല അഴിമതി വിപ്ലവമാണ് നടക്കുന്നതെന്നു ഇതിന്റെ കണക്കുകള്‍ തുറന്നുപറയുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടേയും പോക്കറ്റില്‍ വലിയ ആരോപണങ്ങളില്ലാതെ എളുപ്പമാര്‍ഗത്തില്‍ പണമെത്തിക്കുന്ന അത്ഭുതവിളക്കായി ഓരോ ഹൈമാസ്റ്റ് ലൈറ്റുകളും മാറിയെന്നത് ഇപ്പോള്‍ അങ്ങാടിപാട്ടാണ്.

പഞ്ചായത്തുകള്‍ക്ക് സ്വന്തമായി ഇലക്ട്രിക് വിഭാഗം ഇല്ലാത്തതിനാല്‍ പൊതുമരാമത്ത് ഇലക്ട്രിക് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് ഇതിനായി ടെന്‍ഡര്‍ തയ്യാറാക്കി നല്‍കുന്നത്. ഇവിടെ മുതല്‍ നല്‍കേണ്ടവര്‍ക്ക് പടി നല്‍കി തുടങ്ങണം. ആവശ്യമായ ഉപകരണങ്ങളുടെ സ്‌പെസിഫിക്കേഷന്‍, വില, ടെന്‍ഡറില്‍ വാങ്ങേണ്ടുന്ന ഉല്‍പന്നം ഏതു കമ്പനി, മോഡല്‍ എന്നിവയെല്ലാം ഇവര്‍ കുറിച്ചു നല്‍കും. വിപണി വിലയേക്കാള്‍ ഇരട്ടിവിലയാണ് ഉദ്യോഗസ്ഥര്‍ ടെന്‍ഡറില്‍ രേഖപ്പെടുത്തി നല്‍കുന്നത്.

30000 മുതല്‍ 35000 വരെ വിലയ്‌ക്കു ലഭിക്കുന്ന ഫഌഡ്‌ലൈറ്റിന് ടെന്‍ഡറില്‍ രേഖപ്പെടുത്തുന്നത് 60,000 രൂപയാണ്. ഫഌഡ്‌ലൈറ്റ്, മാസ്റ്റ്(വലിയ ലോഹത്തൂണ്‍), ത്രീ ഫേസ് മോട്ടോര്‍ എന്നിവയാണ് ഹൈമാസ്റ്റ് ലൈറ്റിലെ പ്രധാന ഘടകങ്ങള്‍. 12 മീറ്റര്‍ ഉയരത്തിലുള്ള ഹൈമാസ്റ്റിനും മോട്ടോറിനും കൂടി പരമാവധി വില 2.20 ലക്ഷം രൂപയാണ്. എന്നാല്‍ ടെന്‍ഡറില്‍ മൂന്നുലക്ഷത്തിനു മുകളിലാകും തുക. കെഎസ്ഇബിയില്‍ ഫീസിനത്തില്‍ നല്‍കേണ്ട തുകയില്‍ മാത്രമാണ് വലിയ വ്യത്യാസമില്ലാത്തത്. പന്ത്രണ്ട് മീറ്റര്‍ ഉയരത്തിലുള്ള ഒരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ കരാറുകാരന്റെ ലാഭം കൂടി ഉള്‍പ്പെടുത്തി പരമാവധി ചെലവ് മൂന്ന് മുതല്‍ മൂന്നേകാല്‍ ലക്ഷം രൂപ വരെയാണ്. എന്നാല്‍ ജില്ലയില്‍ സ്ഥാപിച്ചിരിക്കുന്ന ഏതാണ്ട് എല്ലാ ഹൈമാസ്റ്റ് ലൈറ്റുകള്‍ക്കും വില അഞ്ച് ലക്ഷത്തിനു മുകളിലാണ്. അടുത്തിടെയായി പതിനേഴ് മീറ്റര്‍ ഉയരമുള്ള ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ നല്‍കിയത ഏഴ് ലക്ഷം രൂപയാണ്. വടക്കന്‍ ജില്ലകളില്‍ പലയിടത്തും മൂന്നര ലക്ഷം രൂപക്കാണ് ലൈറ്റ് സ്ഥാപിക്കുന്നത്. ലൈറ്റ് സ്ഥാപിച്ചു കഴിഞ്ഞാല്‍ കരാറിലുള്ള നിര്‍ദ്ദേശ പ്രകാരമാണ് സ്ഥാപിച്ചതെന്ന് പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമേ ബില്‍തുക നല്‍കാന്‍ പാടുള്ളൂ എന്നാണ് വ്യവസ്ഥ. പഞ്ചായത്തിലെ സിവില്‍ എന്‍ജിനീയറാണ് പലപ്പോഴും ഇലക്ട്രിക് ലൈറ്റിന്റെ പരിശോധന നടത്തുന്നത്. ഹൈമാസ്റ്റ് ലൈറ്റുകളുടെ നിര്‍മ്മാണത്തിനു പിന്നിലെ വലിയ അഴിമതിക്കു പിന്നാലെ ഓരോ ഹൈമാസ്റ്റ് ലൈറ്റുകളും പഞ്ചായത്തിന് വലിയ ബാധ്യതയാണു നല്‍കുന്നത്. വൈദ്യുതി ചാര്‍ജിനത്തില്‍ പതിനായിരക്കണക്കിനു രൂപയാണ് ഓരോ വിളക്കിനും കെഎസ്ഇബിയില്‍ അടയ്‌ക്കേണ്ടി വരുന്നത്. ഓരോ ഹൈമാസ്റ്റ് ലൈറ്റുകള്‍ക്കും ഗ്യാരന്റിയുള്ളതാണ്. ഒരു വര്‍ഷത്തിനുള്ളില്‍ എന്തു തകരാറുണ്ടായാലും ബന്ധപ്പെട്ട കമ്പനികള്‍ തന്നെ പരിഹരിക്കും. എന്നാല്‍ തകരാറിലായ ഹൈമാസ്റ്റ് ലൈറ്റുകള്‍ അറ്റകുറ്റപണി നടത്താന്‍ പ്രത്യേക ടെന്‍ഡര്‍ വിളിക്കുന്നതും ഇവിടെയാണ്. പഞ്ചായത്തുകളുടെ ബാധ്യതയൊന്നും മെമ്പര്‍മാര്‍ക്കു പ്രശ്‌നമല്ല. പ്രത്യേകിച്ചും കൊട്ടാരക്കര പഞ്ചായത്തില്‍. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കൂട്ടുകച്ചവടം പൊടിപൊടിക്കുന്ന പഞ്ചായത്തില്‍ അഴിമതിയെ കുറിച്ച് ആരോപണമേ പ്രതിപക്ഷം ഉന്നയിക്കുന്നില്ല. അന്വേഷണത്തിന്റെ കണ്ണുകള്‍ ഹൈമാസ്റ്റിലേക്ക് തുറന്നില്ലെങ്കില്‍ സോളാര്‍ പോലെ മറ്റൊരു അഴിമതിയായി ഇത് തഴച്ചുവളരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

India

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.