Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പാക് ജയ്‌വിളിയുടെ മാധ്യമ മനസ്സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2015, 06:09 pm IST
inVaradyam

മലയാള മനോരമ ആഗസ്റ്റ് 24ന് പ്രസിദ്ധീകരിച്ചത്.

നേരൂഹന്‍പത്രം (അതെന്താണെന്ന് നേരത്തെ നമ്മള്‍ അറിഞ്ഞിട്ടുണ്ട്) ഇപ്പോള്‍ ഇസ്ലാമബാദ് എഡിഷനും പുറത്തിറക്കുന്നുണ്ടെന്ന് തോന്നുന്നു. എന്താണ് അങ്ങനെയൊരു തോന്നലിന് കാരണമെന്നാണ് ചോദ്യമെങ്കില്‍ ആഗസ്ത് 23ന്റെ പത്രം കാണുക.

ദേശാഭിമാനം, ദേശവികാരം, രാഷ്‌ട്രതാല്‍പ്പര്യം, രാജ്യസ്‌നേഹം, അസ്തിത്വം, അസ്മിത ഇത്യാദികാര്യങ്ങള്‍ക്ക് അവരുടേതായ ഒരു നിലപാട് ഉണ്ടെന്ന് വ്യക്തമാണെങ്കിലും ഇമ്മാതിരി ദേശദ്രോഹ കാഴ്ചപ്പാട് അടുത്തിടെയാണ് ശക്തമായത്. അതിന്റെ കാരണം എന്താണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണമേറിയതിനുശേഷം നമ്മുടെ നേരൂഹന്‍ പത്രം (വൈകി വായിക്കുന്നവര്‍ അറിയാനായി, അത് ദേശാഭിമാനിയാണ്) വെട്ടൊന്ന് മുറി രണ്ട് സ്റ്റൈലിലാണ്. പാക്കിസ്ഥാനുമായുള്ള വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മേപ്പടി പത്രം തെന്നിത്തെന്നി പോവുകയാണ്.

ഇസ്ലാമബാദില്‍ നിന്ന് ഒരു പത്രം പ്രസിദ്ധീകരിക്കുകയാണെങ്കില്‍ എങ്ങനെയുണ്ടാവുമെന്ന് അറിയണോ? ഈ പത്രത്തിന്റെ ആഗസ്ത് 23ലെ ലക്കം പാക്കിസ്ഥാനുവേണ്ടി ഡെഡിക്കേറ്റ് ചെയ്തിരിക്കുകയാണ്. ഭാരതവുമായി എന്നും കൊമ്പുകോര്‍ക്കുന്ന ആ രാജ്യം പലപ്പോഴും പറഞ്ഞ വാക്കു വിഴുങ്ങും. എന്നിട്ട് തീവ്രവാദികള്‍ക്ക് തീതുപ്പുന്ന ആയുധങ്ങള്‍ നല്‍കി പറഞ്ഞുവിടും. ഇത് എങ്ങനെയും അവസാനിപ്പിക്കാന്‍ ഭാരതം കഠിനപ്രയത്‌നം നടത്തുമ്പോള്‍ ഇവിടെയിതാ ഒരു പത്രം അവര്‍ക്ക് വേണ്ടി ഒളിയുദ്ധം നടത്തുന്നു.

ഭാരതവുമായി ചര്‍ച്ചയാകാമെന്ന് നരേന്ദ്രമോദിക്ക് ഉറപ്പുകൊടുത്ത അയല്‍രാജ്യം വാക്കുമാറി തീവ്രവാദികള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുവാന്‍ തീരുമാനിച്ചപ്പോള്‍ നമ്മുടെ കേന്ദ്രഭരണകൂടം ശക്തിമായി  മുന്നോട്ടുപോയി. ചര്‍ച്ച തന്നെ റദ്ദാക്കി. പാക്കിസ്ഥാന്‍ തീവ്രനിലപാടുകാരുമായി സംസാരിക്കാനൊരുങ്ങിയപ്പോള്‍ തീവ്രവാദി നേതാക്കളെ വീട്ടുതടങ്കലിലാക്കി. ആണത്തമെന്തെന്ന് പാക്കിസ്ഥാന് കാണിച്ചുകൊടുത്തു. അപ്പോള്‍ ദാ മേപ്പടി പത്രം നരേന്ദ്രമോദി സര്‍ക്കാറിനു നേരെ കൊഞ്ഞനം കുത്തുന്നു. നോക്കുക അവരുടെ തലക്കെട്ട്: ഉപാധികള്‍ സ്വീകാര്യമല്ലെന്ന് പാക്കിസ്ഥാന്‍- ഇന്ത്യാ-പാക് ചര്‍ച്ച മുടങ്ങി.

പത്രപ്രവര്‍ത്തനം ആത്യന്തികമായി വസ്തുകകള്‍ക്കൊത്തവിധത്തിലാവണമെന്ന് പറയുമ്പോള്‍ പത്രപ്രവര്‍ത്തകന്റെ സ്വന്തം രാജ്യതാല്‍പ്പര്യത്തിന് എതിരാവണമെന്ന് എവിടെയും ചൂണ്ടിക്കാണിച്ചിട്ടില്ല. എന്നാല്‍ നേര് ഊഹിച്ച് എഴുതുന്ന പത്രത്തിന് ഭാരതവിരുദ്ധ വികാരത്തിലാണ് താല്‍പ്പര്യമെന്ന് വരുമ്പോള്‍ മുമ്പത്തെ ആ പരാമര്‍ശം ഒന്ന് ഓര്‍ത്തുവെക്കുക. അവര്‍ അവരുടേതെന്നും നാം നമ്മുടേതെന്നും പറയുന്ന ഭൂപ്രദേശം. എങ്ങനെയുണ്ട് ചരിത്രത്തിലേക്കുള്ള തിരിച്ചുപോക്ക്.

ആദ്യത്തെ സംശയത്തിലേക്കു തന്നെ വരാം. ഇതു വായിക്കുമ്പോള്‍ ഒരു ഇസ്ലാമബാദ് ചുവ വരുന്നില്ലേ? നരേന്ദ്രമോദി ഭാരതം ഭരിക്കുമ്പോള്‍ തങ്ങള്‍ പാക്കിസ്ഥാന് മാത്രമേ ജയ്‌വിളിക്കൂ എന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുകയല്ലേ അവര്‍? എന്നും അവര്‍ അങ്ങനെയായിരുന്നു എന്ന കാര്യം ഒരിക്കല്‍ക്കൂടി തെളിഞ്ഞസ്ഥിതിക്ക് നമുക്കെന്ത് ചെയ്യാനാവും. ഇവിടെ ഒരു ഫ്‌ളാഷ്ബാക്ക്: കാര്‍ഗില്‍ യുദ്ധകാലം. കോഴിക്കോട് ടൗണിനടുത്ത മാനാരിയിലെ വീരജവാന്‍ വിക്രമന്‍ ഭാരതാംബയ്‌ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചു. ഔദ്യോഗിക ചടങ്ങുകളോടെ ഭൗതികദേഹം വീട്ടിലെത്തിച്ചു. അതിന്റെ പിറ്റേന്ന് വെള്ളിമാടുകുന്ന് പത്രം പത്രാധിപക്കുറിപ്പെഴുതി. അതില്‍ ഇങ്ങനെ ഒരു വരി: വിക്രമന്റെ ഭൗതികദേഹം ഇവിടേക്ക് പെട്ടിയില്‍ കൊണ്ടുവന്നതുപോലെ ഒരുപാട് ജഡങ്ങള്‍ ഇസ്ലാമബാദിലേക്കും കൊണ്ടുപോയിട്ടുണ്ട്. നാം അതും ഓര്‍ക്കണം. മാനവികതയ്‌ക്കുവേണ്ടി നിലകൊള്ളുന്ന പത്രം അങ്ങനെയല്ലേ പറയേണ്ടത് എന്നാണ് ചോദ്യമെങ്കില്‍ നേരത്തെ പാക്കിസ്ഥാനുവേണ്ടി വക്കാലത്തേറ്റെടുത്ത പത്രത്തിന്റെ നിലപാടും ശരിവെക്കേണ്ടിവരില്ലേ.

ഇത്തരം ശരികളല്ലേ അതിര്‍ത്തിയില്‍ ചുരമാന്തി നമ്മുടെ ഭടന്മാരുടെയും പ്രദേശവാസികളുടേയും ജീവനൊടുക്കുന്നത്. നാമതിന് വഴങ്ങിക്കൊടുക്കണോ?

കുട്ടികള്‍ക്ക് സംസ്‌കാരം വീട്ടില്‍ നിന്ന് കിട്ടിയില്ലെങ്കില്‍ പിന്നെ എവിടുന്ന് കിട്ടും. നാട്ടില്‍ നിന്നോ കാട്ടില്‍ നിന്നോ? രണ്ടിടത്തുനിന്നും കിട്ടിയാല്‍ എന്താവും സ്ഥിതിയെന്ന് മലപ്പുറത്തെ എടക്കരയിലെ തസ്‌നി ബഷീറിന്റെ ഉമ്മയോടും ബാപ്പയോടും ബന്ധുക്കളോളും ചോദിച്ചാല്‍ മതി. വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജ് കാമ്പസില്‍ അമിതാശങ്കര്‍ എന്ന വിദ്യാര്‍ത്ഥിനിയെ മറ്റൊരു വിദ്യാര്‍ത്ഥിയാണ് ബൈക്കിടിച്ചുകൊന്നതെങ്കില്‍ 2015ല്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികളാണ് തസ്‌നിയുടെ ജീവനെടുത്തത് എന്ന വ്യത്യാസമേയുള്ളൂ. ഏകാംഗ അക്രമിയില്‍ നിന്ന് അക്രമിക്കൂട്ടങ്ങളിലേക്കുള്ള ക്രൗര്യത്തിന്റെ പരകായ പ്രവേശം.

അതിനിടെ അടൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളജിലെ ഓണാഘോഷം അതിരുകടന്നെങ്കിലും എന്തുകൊണ്ടോ ആളപായമുണ്ടായില്ല. ഫയര്‍ഫോഴ്‌സ് വാഹനവും ജെസിബിയും ഉള്‍പ്പെടെയുള്ളവ ഓണാഘോഷം പൊലിപ്പിക്കാന്‍ ന്യൂജന്‍ പിള്ളാര്‍ ഉപയോഗപ്പെടുത്തി. മക്കള്‍ക്ക് ആവശ്യത്തിലധികം പണം കൊടുക്കുന്നതും പുതുപുത്തന്‍ വാഹനങ്ങള്‍ വാങ്ങി നല്‍കുന്നതുമാണ് വാത്സല്യം എന്നു കരുതുന്ന രക്ഷിതാക്കള്‍ ഓര്‍ക്കണം, തസ്‌നി ബഷീറിന്റെയും അമിതാശങ്കറിന്റെയും അച്ഛനമ്മമാര്‍ തങ്ങളുടെ പൊന്നോമനകളുടെ ഓര്‍മ്മയുടെ കണ്ണീരില്‍ നീന്തിത്തളരുകയാണ്. ശുദ്ധതെമ്മാടിത്തത്തിന് ലൈസന്‍സ് കിട്ടിയാലെന്നപോലെയാണ് വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗം പെരുമാറുന്നത്. ഇത് മാറേണ്ടതല്ലേ? മാറ്റേണ്ടതല്ലേ?

വിദ്യാഭ്യാസമെന്നാല്‍ എന്ത് അഭ്യാസവും കാട്ടാനുള്ളതാണെന്ന ആഭാസത്തിന് തടയിട്ടേ തീരൂ.

എന്തുകൊണ്ടാണ് ഇന്നത്തെ കുട്ടികള്‍ ഇങ്ങനെ ആയിത്തീരുന്നതെന്നതിനെക്കുറിച്ച് കവിതയുടെ ശില്‍പചാതുര്യം കരളില്‍ പകുത്തുവെച്ച മധുസൂദനന്‍ നായര്‍ പറയുന്നതു കൂടി കേള്‍ക്കുക: രണ്ടര വയസ്സുതൊട്ട് വീട്ടിലടച്ചും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അടച്ചുമാണ് കുട്ടികളെ വളര്‍ത്തുന്നത്. അവര്‍ക്ക് സമൂഹബോധമില്ല. നമ്മുടെ സംസ്‌കാരങ്ങളുമായും ഭൂമിയുമായും പ്രത്യക്ഷബന്ധമില്ല. സമൂഹബന്ധം കൊണ്ടാണ് ഒരു സംസ്‌കാരം ഉറയ്‌ക്കുന്നത്.

അത്തരം സമൂഹബന്ധമില്ലാത്തവര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്ന് തിരുവനന്തപുരത്തും അടൂരും നാം കണ്ടു. മധുസൂദനന്‍ നായരെ പോലുള്ള ഗുരുക്കന്മാരില്‍ നിന്ന് വിദ്യ പകര്‍ന്നുകിട്ടിയ ശിഷ്യര്‍ക്ക് ഒരിക്കലും ഇത്തരം അധപ്പതനമുണ്ടാവില്ല. തന്റെ കാഴ്ചപ്പാടുകള്‍ അദ്ദേഹം ഹിന്ദുവിശ്വ മാസിക (ആഗസ്റ്റ്- സെപ്തംബര്‍) യിലൂടെ വെളിപ്പെടുത്തുന്നു. സി. എന്‍. ഗംഗാധരന്‍ മധുസൂദനന്‍ നായരുമായി നടത്തുന്ന സുന്ദരമായ അഭിമുഖം ഒമ്പതു പേജില്‍ ഗംഗാവിശുദ്ധിപോലെ ഒഴുകുന്നു. തലക്കെട്ട് ഇങ്ങനെ: കവിത ആത്മശുദ്ധീകരണത്തിന്റെ കല.

അടുത്തിടെ കോഴിക്കോട് ടൗണ്‍ഹാളില്‍ ശ്രദ്ധേയമായ ഒരു അവര്‍ഡ്ദാനം നടന്നു. ചില്ല സാഹിത്യമാസികയുടെ പ്രതിഭാപുരസ്‌കാരം.

അഡ്വ. പി. എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് ഗവര്‍ണര്‍ പി. സദാശിവമാണ് പുരസ്‌കാരം സമ്മാനിച്ചത്. ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ട പ്രമുഖര്‍ അനുമോദനമര്‍പ്പിച്ചു. തന്റെ പ്രസംഗത്തില്‍ ഗവര്‍ണര്‍ ഇങ്ങനെ പറഞ്ഞു: രാഷ്‌ട്രീയവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ശ്രീധരന്‍പിള്ള എഴുത്തും തുടരുന്നു എന്നത് വലിയ കാര്യമാണ്. എന്തെഴുതുമ്പോഴും എന്തു ചെയ്യുമ്പോഴും സമൂഹത്തില്‍ ഏറ്റവും സാധാരണക്കാരന്റെ വിവശമായ മുഖം അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. ഇത് തന്നെയാണ് ഗാന്ധിജി പറഞ്ഞതും. എം. ടി. വാസുദേവന്‍ നായരുടെ വിലയിരുത്തല്‍ ഇങ്ങനെ: ഇത്രമാത്രം തിരക്കുപിടിച്ച ജീവിതത്തിനിടയിലും എഴുത്തിന് സമയം കണ്ടെത്തുന്ന ശ്രീധരന്‍പിള്ളയോട് എനിക്ക് ആദരവ് തോന്നിയിരുന്നു.

ആ എഴുത്തിലെ മാനവികത എടുത്തുപറയേണ്ടതാണ്. അര്‍ഹതയ്‌ക്ക് അംഗീകാരം കിട്ടുമ്പോള്‍ പുരസ്‌കാര ജേതാവിനൊപ്പം അദ്ദേഹത്തെ സ്‌നേഹിക്കുന്നവരും അദ്ദേഹത്തിന്റെ സംഘടനയെ ഇഷ്ടപ്പെടുന്നവരും അതില്‍ പ്രവര്‍ത്തിക്കുന്നവരും അഭിമാനപുളികതരാവുന്നില്ലേ? അമ്പതിനോടടുത്ത ഗ്രന്ഥങ്ങളുടെ രചനാകുശലതയ്‌ക്ക് ഇതില്‍പ്പരം എന്ത് ബഹുമതി വേണം. ആ അഭിമാനത്തില്‍ കാലികവട്ടവും പങ്കുചേരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

India

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

Kerala

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

Kerala

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.