Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തകവി ഓട്ടൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2015, 07:38 pm IST
in Samskriti

ഇരുപതാം നൂറ്റാണ്ട് കണ്ട ഭക്തകവികളില്‍ ഏറ്റവും അഗ്രേസരനായിരുന്നു കാവ്യകൗസ്തുഭം ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട്. അദ്ദേഹത്തിന്റെ മനസിലും പ്രവൃത്തിയിലും ശ്രീകൃഷ്ണഭക്തി മാത്രമേ ഉണ്ടായിരുന്നുള്ളു.

കവിയാകാനായിരുന്നില്ല അദ്ദേഹം കവിതയെഴുതിയത്. മറിച്ച് ഹൃദയത്തില്‍ നിന്നും ഗംഗാപ്രവാഹം പോലെ ഒഴുകിയിരുന്ന ശ്രീകൃഷ്ണപ്രേമാമൃതം നിറച്ചുവെയ്‌ക്കുവാനുള്ള അമൃതചഷകങ്ങളായിരുന്നു അദ്ദേഹത്തിന്റെ കവിതകള്‍. ആ മഹാനുഭാവന്‍ ഭഗവാനില്‍ അലിഞ്ഞ ദിവസമാണ് ഇന്ന്. അഷ്ടമിരോഹിണി ദിവസമായിരുന്നു ആ പുണ്യാത്മാവ് ഭഗവാനിലേക്ക് മടങ്ങിയത്.

സംസ്‌കൃതത്തിലും മലയാളത്തിലും ഒരുപോലെ കവിതയെഴുതുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മികച്ച സംസ്‌കൃത കവിതക്കുള്ള രാഷ്‌ട്രപതിയുടെ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. 1904-ല്‍ ഒറ്റപ്പാലത്തിനടുത്ത മായന്നൂരിലായിരുന്നു ജനനം.

പന്ത്രണ്ടാം വയസില്‍ ശ്രീകൃഷ്ണനെക്കുറിച്ചുള്ള കവിതയാണ് ആദ്യമായി എഴുതിയത്. ശ്രീരാമകൃഷ്ണദേവന്റെയും ശാരദ ദേവിയുടെയും ജീവചരിത്രങ്ങളാണ് ഓട്ടൂരിന്റെ ജീവിതം മാറ്റി മറിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസം തുടരാന്‍ കഴിഞ്ഞില്ലെങ്കിലും സംസ്‌കൃതവും ഇംഗ്ലീഷും പഠിച്ചു.

ഗുരുവായൂരില്‍ താമസിക്കുന്ന കാലത്താണ് മേയ്‌ക്കാട്ട് നീലകണ്ഠ സദ് ഗുരുവുമായി പരിചയമാകുന്നത്. അത് ജീവിതാവസാനം വരെ നീണ്ടു. ശ്രീരാമകൃഷ്ണപരമഹംസരുടെ ശിഷ്യരില്‍ ഒരാളായ നിര്‍മ്മലാനന്ദസ്വാമിയില്‍ നിന്നാണ് ഓട്ടൂര്‍ സന്യാസ ദീക്ഷ സ്വീകരിച്ചത്. കേരളത്തിലെ രാമകൃഷ്ണാശ്രമങ്ങളിലെ നിത്യസന്ദര്‍ശകനായിരുന്നു അദ്ദേഹം. കവിത അദ്ദേഹത്തിന് ജീവിതോപാധിയായിരുന്നില്ല. ഹൃദയം ശ്രീകൃഷ്ണഭക്തികൊണ്ട് നിറയുമ്പോള്‍ അതില്‍ നിന്നും താനറിയാതെ നിര്‍ഗമിച്ചിരുന്ന കാവ്യകുസുമങ്ങള്‍ ഗുരുവായൂരപ്പന്റെ പാദാരവിന്ദങ്ങളില്‍ അര്‍പ്പിക്കുകമാത്രമാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തിന്റെ സര്‍ഗ വൈഭവത്തെ തിരിച്ചറിഞ്ഞ് സാഹിത്യലോകത്തിന് പരിചയപ്പെടുത്തിയത് എന്‍.വി. കൃഷ്ണവാരിയരാണ്.

തിരുനാമാചാര്യന്‍ ആഞ്ഞം മാധവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ശ്രീഗുരുവായൂരപ്പന്‍ മാസികയുടെ എല്ലാ ലക്കങ്ങളിലും അദ്ദേഹത്തിന്റെ കവിത നിര്‍ബന്ധമായിരുന്നു. ഭക്തിയില്‍ മുങ്ങികൊണ്ട് വായിക്കുന്നവരില്‍ പ്രത്യേക അനുഭൂതി പരത്തുന്ന ഓട്ടൂരിന്റെ കൃതികള്‍ വായിച്ചാല്‍ ഭഗവാനെ നേരിട്ടുകാണുന്ന പ്രതീതി ഉളവാകുന്നതായിരുന്നു ഉണ്ണിനമ്പൂതിരിപ്പാടിന്റെ രചന. ഒരു പക്ഷേശ്രീകൃഷ്ണന്‍’ എന്ന വിഷയത്തെ അധികരിച്ചെഴുതിയ കവിതകളുടെ പേരില്‍ ഗിന്നസ് ബുക്കില്‍ വരെ സ്ഥാനം പിടിക്കാന്‍ വരെ ഇടയുണ്ട്.

ത്രിവേണി സംഗമത്തിലെ സരസ്വതിയെപ്പോലെ അധികമാരും അറിയാതെ അന്തര്‍വാഹിനിയായി ഒഴുകിയിരുന്ന മറ്റൊരു മാനം കൂടി ആ മഹാപ്രതിഭയ്‌ക്കുണ്ടായിരുന്നു. ഇംഗ്ലീഷ് പരിജ്ഞാനമായിരുന്നു അത്. ഓട്ടൂരെന്ന വ്യക്തിയേയും ഓട്ടൂരെന്ന ഭക്തകവിയെയും ഒരുമിച്ച് നിര്‍ത്തിനോക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ നാം വിസ്മയിക്കുക. ലൗകിക ദൃഷ്ട്യാ അദ്ദേഹത്തിന്റെ ജീവിതം സുഖപ്രദമായിരുന്നില്ല. ചെറുപ്പം മുതലെ രോഗിയായിരുന്നു അദ്ദേഹം. 85 -ാംവയസില്‍ഭഗവല്‍ പദമണയും വരെ സന്തതസഹചാരിയും എന്നാല്‍ ഒരിക്കല്‍പോലും തന്റെ കവിതയില്‍ രോഗം മാറ്റിത്തരുവാന്‍ ഭഗവാനോട് പ്രാര്‍ത്ഥിച്ചതായി കാണാന്‍ കഴിഞ്ഞില്ല.

1980 ഡിസംബര്‍ 26 ന് കളഭാട്ടദിവസമാണ് അദ്ദേഹത്തിന് ശ്രീഗുരുവായൂരപ്പന്‍ സങ്കീര്‍ത്തന ട്രസ്റ്റ് കാവ്യകൗസ്തുഭം എന്ന വിശേഷണംനല്‍കിയത്. ജീവിതത്തിന്റെ അവസാനകാലത്ത് വിശ്രമം മാതാഅമൃതാനന്ദമയിയുടെ സമീപത്തായിരുന്നു. അമ്മക്കരികില്‍ എല്ലാം മറന്ന് ഭഗവാനെ കണ്ടുംകൊണ്ട്, അമ്മയെപുണര്‍ന്നുംകൊണ്ട് പരമപദത്തിലേയ്‌ക്ക് വിലയംപ്രാപിക്കുകയായിരുന്നു. 1989 ല്‍ മരിക്കുന്നതുവരെ അഭേദ്യമായിരുന്നു ആ ബന്ധം. ആഗസ്റ്റ് 24 ന് അമ്മയുടെ മടിയില്‍ തലവെച്ചുകിടന്നാണ് ‘അമ്പിളി അമ്മാവന്‍’ എന്ന അവസാനത്തെ കവിത ചൊല്ലിയത്.ഗദ്യത്തിലും കൃതഹസ്തനായിരുന്നു ഓട്ടൂരെന്നത് എടുത്തുപറയേണ്ടതാണ്.

ശ്രീരാമകൃഷ്ണകര്‍ണാമൃതം , രാധാകൃഷ്ണരസായനം, അഘോരമണി, ശ്രീഭഗവാനുവാച സംസ്‌കൃതത്തിലും നീലചന്ദ്രിക, മന്ദാകിനി, ആനന്ദമുരളി, ശ്യാമസുന്ദരന്‍, നാമാംബിക, ത്രിവേണി, നൈമിശാരിണ്യം, തിരുനാമം എന്നിവ മലയാള ഗദ്യ- കവിത സമാഹാരവുമാണ്. കൂടാതെ നിരവധി ലേഖനങ്ങള്‍ വിവിധങ്ങളായ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടുണ്ട്. ഇവ സാമഹരിക്കുകയുണ്ടായില്ല എന്നത് വലിയകുറവുതന്നെയാണ്. കാരണം ഭഗവാനോട് ഒട്ടിനിന്നുംകൊണ്ട് ഭക്തിയെന്തെന്ന് നമ്മേവിളിച്ചുകാണിച്ചുതരികയായിരുന്നു ആ പുണ്യാത്മാവ്. അദ്ദേഹത്തിന്റെ ഭാഗവത പ്രഭാഷണങ്ങളോരോന്നുംതന്നെ ആഴത്തിലുള്ള അറിവുപകരുന്നതായിരുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

Kerala

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

India

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

Kerala

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

Kerala

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.