Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

300 ടണ്‍ സ്വര്‍ണ്ണം വഹിക്കുന്ന നാസി സുവര്‍ണ്ണ ട്രെയിന്‍ പോളണ്ടില്‍ കണ്ടെത്തി?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2015, 01:14 am IST
in World

ലണ്ടന്‍: രത്‌നവും സ്വര്‍ണ്ണവും ആയുധങ്ങളും വിലകൂടിയ പെയിന്റുങ്ങുകളുമായി കാണാതായ നാസി ട്രെയിന്‍ കണ്ടെത്തിയതായി സ്വര്‍ണ്ണ വേട്ടക്കാര്‍. 300 ടണ്‍ സ്വര്‍ണ്ണം ട്രെയിനില്‍ ഉണ്ടെന്നാണ് കണക്ക്.  1945-ല്‍ രണ്ടാം ലോകയുദ്ധക്കാലത്ത് ഹംഗറിയില്‍ നിന്ന് ജര്‍മ്മനിയിലേക്ക് 14,400 മില്യണ്‍ യുഎസ് ഡോളറിലേറെ മൂല്യമുള്ള സമ്പത്തുമായി പോയ നാസി ട്രെയിന്‍ കാണാതാവുകയായിരുന്നു. അതെക്കുറിച്ചുള്ള അന്വേഷണം ഒട്ടേറെ നടന്നെങ്കിലും വിവരങ്ങളൊന്നും ആധികാരികമായി കിട്ടിയിരുന്നില്ല. അതിനിടെയാണ് ട്രെയിന്‍ കണ്ടെത്തിയതായി വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

ജര്‍മ്മന്‍കാരനും പോളണ്ടുകാരനുമായ രണ്ടു സുഹൃത്തുക്കളാണ് കണ്ടെത്തല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ട്രെയിന്‍ നിധിയുടെ 10 ശതമാനം പ്രതിഫലം തന്നാല്‍ കൃത്യമായ വിവരം നല്‍കാമെന്നാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ടാം ലോകയുദ്ധക്കാലത്ത് സോവ്യറ്റ് സൈന്യം ജര്‍മ്മനിയെ സമീപിക്കുന്നുവെന്നറിഞ്ഞപ്പോള്‍ 150 മീറ്റര്‍ ദൈര്‍ഘ്യമുള്ള യുദ്ധോപകരണ വാഹന ട്രെയിനില്‍ ഈ സ്വത്തുക്കള്‍ കയറ്റി രക്ഷപ്പെടുത്താന്‍ നാസികള്‍ ശ്രമിക്കവേ ഇന്ന് പോളണ്ടിന്റെ ഭാഗമായ റോക്‌ലോ നഗരത്തില്‍വെച്ച് കാണാതാകുകയായിരുന്നു. ലോവര്‍ സിലേസിയന്‍ മലകളിലുള്ള സിയാസ് കാസിലിനടുത്തുള്ള ഒരു തുരങ്കത്തില്‍ കയറിയ ട്രെയിനെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലെന്നായിരുന്നു പില്‍ക്കാലത്തു കേട്ടത്. ഈ ടണല്‍ പില്‍ക്കാലത്ത് അടയ്‌ക്കപ്പെടുകയും അതെക്കുറിച്ച് വിവരമില്ലാതാവുകയും ചെയ്തു.

വെളിപ്പെടുത്തല്‍ നടത്തിയവരുടെ നിയമസഹായ കേന്ദ്രവുമായി സമ്പര്‍ക്കം ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പോളണ്ടിലെ വാല്‍ബ്ര്‌സിച്ചിലെ കൗണ്‍സില്‍ ഓഫീസറായ മാര്‍ക്കിയ തൊകാര്‍സ്‌ക പറഞ്ഞു. ഇക്കാര്യത്തില്‍ നിയമജ്ഞര്‍, സൈനിക സംവിധാനം, പോലീസ്, ഫയര്‍ ബ്രിഗേഡ് തുടങ്ങിയവ നടപടികള്‍ തുടങ്ങിയിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

  • കേള്‍ക്കുമ്പോള്‍ കാതുകുളിരുമെങ്കിലും കാണുമ്പോള്‍ കണ്ണു മഞ്ഞളിച്ചു പോയേക്കാം, 300 ടണ്‍ സ്വര്‍ണ്ണം. ഇന്നത്തെ മൂല്യം നോക്കിയാല്‍ 14,400 മില്യണ്‍ യുഎസ് ഡോളറിലേറെ. രൂപയുടെ കണക്കിലെടുത്താല്‍ 93,60,000 ലക്ഷം കോടി രൂപ!
  • കണ്ടുകിട്ടിയാല്‍ അത് ലോകത്തെ വമ്പിച്ച നിധിതന്നെയായിരിക്കും. എന്നാല്‍, ഈ സ്വത്തുമുഴുവന്‍ നാസികള്‍ നാട്ടുകാരെ കൊള്ളയടിച്ചു സമ്പാദിച്ചു സൂക്ഷിച്ചതാണെന്നതാണ് ശ്രദ്ധേയം.
  • ഇതുകൂടാതെയാണ്, 200 മില്യണ്‍ ഡോളര്‍ വിലവരുന്ന ലോകപ്രശസ്തമായ പെയിന്റിങ്ങുകളും മറ്റും. വിലമതിക്കുന്ന സമ്പത്ത് ഏതു രൂപത്തിലുള്ളതും കൈക്കലാക്കി കരുതല്‍ ശേഖരമെന്ന നിലയില്‍ കടത്താനായിരുന്നു നാസിപ്പടയുടെ പദ്ധതി.
  • ഈ യുദ്ധ ട്രെയിന്‍ കണ്ടെത്തിയാലും തുരങ്കത്തിലാണുള്ളതെങ്കില്‍ അതിനെ സമീപിക്കുക ഏറെ സാഹസികമായിരിക്കുമെന്ന് വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
  • നാസികളുടെ വന്‍ ആയുധശേഖരം, അതില്‍ നാസികളുടെ ആണവായുധ പദ്ധതിയുടെ ആദിമ സാമഗ്രികള്‍ വരെ കണ്ടേക്കാമെന്ന്കരുതുന്നു.
  • 70 വര്‍ഷത്തോളമായി അടഞ്ഞുകിടക്കുന്ന ഈ തുരങ്കത്തില്‍ അപകടകരമായ വാതകങ്ങള്‍ പോലുമുണ്ടായിരിക്കാമെന്നും കരുതുന്നു.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

India

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

Astrology

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

World

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

World

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.