Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കുറിയ മനുഷ്യന്റെ പൊക്കമുള്ള നടനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2015, 10:27 pm IST
in Entertainment

സത്യന്‍ അന്തിക്കാടിന്റെ മഴവില്‍ക്കാവടിയില്‍ തലകുത്തിച്ചിരിപ്പിച്ച പറവൂര്‍ ഭരതന്റെ വങ്കനായ നാട്ടിന്‍പുറത്തുകാരനെ ആര്‍ക്കാണ് മറക്കാനാവുക. ചിരിപ്പിച്ചും ചിന്തിപ്പിച്ചും വില്ലനായി ഭയപ്പെടുത്തിയുമൊക്കെ ആയിരത്തിലധികം വേഷങ്ങളുണ്ട് മലയാളസിനിമയില്‍ ഭരതന്റേതായി. വിവാദങ്ങളിലൂടെ ആളാകാതെയും അനാവശ്യമായ അവകാശവാദങ്ങളിലൂടെ പേരെടുക്കാതെയും സാധാരണക്കാരനെപ്പോലെ കടന്നുപോവുകയായിരുന്നു കുള്ളനായ ഈ സുന്ദരന്‍.

നാടകബലത്തില്‍ സിനിമയിലെത്തിയ നടനാണ് പറവൂര്‍ ഭരതന്‍. നാട്ടുകാരനായ കെടാമംഗലം സദാനന്ദനാണ് ഭരതനെ നാടകവഴിയില്‍ എത്തിച്ചത്. 55 ല്‍ ആദ്യസിനിമ. 60-ല്‍ മുഴുനീളെ വില്ലനായി കറുത്തകൈയില്‍ അവതരിപ്പിച്ച വേഷം ഭരതനെ സിനിമയില്‍ പിടിച്ചുനിര്‍ത്തി. തുടര്‍ന്ന് വേഷങ്ങളുടെ പൂരമായിരുന്നു. കറുത്തകൈയിലെ കൊടിയ വില്ലവേഷത്തിന്റെ വകഭേദങ്ങളായിരുന്നു തുടര്‍ന്നുകിട്ടിയ കഥാപാത്രങ്ങളേറെയും. സത്യന്‍, പ്രേംനസീര്‍, വിന്‍സന്റ്, രാഘവന്‍ തുടങ്ങിയ നായകരുടെ ചിത്രങ്ങളില്‍ വില്ലനായി ഭരതനുണ്ടായിരുന്നു.

സ്വഭാവ-ഹാസ്യവേഷങ്ങളും ഭദ്രമാക്കുമെന്ന് തെളിയിക്കുന്നതായിരുന്നു തുടര്‍ന്നുവന്ന ഭരതന്റെ അനേകം ചിത്രങ്ങള്‍. തന്റേതായ ചില മാനറിസങ്ങളിലൂടെ ക്യാരക്ടര്‍ റോളുകള്‍ ചെയ്ത ഈ നടന്‍ ശബ്ദവിന്യാസത്തിലും വ്യത്യസ്തനായിരുന്നു. പിന്നീട് ഹാസ്യത്തിന്റെ തട്ടകവും ഭരതനിണങ്ങി. നഗരത്തിലെ പൊങ്ങച്ചക്കാരികളായ കൊച്ചമ്മമാരുടെ ഭര്‍ത്താവുദ്യോഗസ്ഥനായി കുറെ തിളങ്ങുന്ന വേഷങ്ങള്‍ അദ്ദേഹം ചെയ്തു. സമകാലീനരായ ഹാസ്യനടന്മാരില്‍ നിന്നും വേറിട്ട് ഗോഷ്ഠി കാട്ടാതെ ചുണ്ടും കണ്ണും ശബ്ദവുമായി നിഷ്‌കളങ്കമായി ചിരിപ്പിക്കാന്‍  ഭരതനു കഴിഞ്ഞു. ഇത്തരം ചിരിവേഷങ്ങള്‍ നഗര-ഗ്രാമീണ തരംതിരിവില്ലാതെ അദ്ദേഹത്തിനിണങ്ങി.

നാടകത്തിന്റെ നിലപാടുതറയില്‍ നിന്നും വന്നതുകൊണ്ടാവണം സാന്ദര്‍ഭികമായി കൈചലനങ്ങള്‍ എങ്ങനെയായിരിക്കണമെന്ന ഗ്രാഹ്യം അപൂര്‍വമായി ഈ നടനെ അനുഗ്രഹിച്ചത്. സോമന്‍, തിലകന്‍, പി.ജെ. ആന്റണി, കുഞ്ഞാണ്ടി തുടങ്ങിയവരെപ്പോലെ സൂക്ഷ്മമായ കൈചലനങ്ങളായിരുന്നു ഭരതന്റേയും.

മലയാള സിനിമയിലെ നിരവധി നായകനടന്മാരുടെ കൂടെയും അനവധി തലമുറകളിലൂടെയും കടന്നുപോയവയാണ് ഭരതന്‍ വേഷങ്ങള്‍. നമ്മുടെ ഹാസ്യനടന്മാര്‍ അത്തരം വേഷങ്ങളുടെ വേലിക്കെട്ടിനകത്തുതന്നെ ചുറ്റിത്തിരിഞ്ഞപ്പോള്‍ അതിനപ്പുറം വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു എന്നതും ആയിരത്തിലധികം സിനിമകള്‍ സ്വന്തമാക്കി എന്നതും നടനെന്ന നിലയില്‍ അദ്ദേഹത്തിന് പൊക്കക്കൂടുതലുണ്ടാക്കുന്നു. അറുപത് വര്‍ഷങ്ങളോളം സിനിമ ചെയ്തിട്ടും താരത്തിന്റെ ധാടിയും മോടിയുമില്ലാതെ ശബ്ദകോലാഹലങ്ങളില്‍നിന്നുമകന്ന് നിശബ്ദനായത് ഭരതനില്‍ ഒരു നാട്ടുമ്പുറത്തുകാരന്‍ ഉണ്ടായിരുന്നതുകൊണ്ടാവണം. പറവൂര്‍ എന്നു കേള്‍ക്കുമ്പോള്‍ ഭരതന്‍ എന്നോര്‍ക്കുന്നതും മറ്റൊന്നുകൊണ്ടാവാനും തരമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)
Kerala

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Kerala

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Entertainment

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

Kerala

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

പുതിയ വാര്‍ത്തകള്‍

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.