Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭാരത സ്വാതന്ത്ര്യദിനവും ശ്രാവണമാസവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2015, 10:07 pm IST
in Vicharam

മലയാളികള്‍ മൊത്തം ഇരുപത്തേഴു നാളുകളിലേതെങ്കിലും ഒരു നാളില്‍ ജനിച്ചവരാണ്. അശ്വതി മുതല്‍ രേവതി വരെയുള്ള നാളുകളില്‍ ശ്രേഷ്ഠത്വം കല്പിച്ച മൂന്നുനാളുകളാണ്. തിരുവാതിര, തിരുവോണം, തിരു (തൃ)ക്കേട്ട എന്നിവ. മലയാള ഭാഷയിലും തമിഴ്ഭാഷയിലും ശ്രേഷ്ഠനാമങ്ങള്‍ക്കു മുന്നിലാണ് ‘തിരു’ എന്ന പദം ചേര്‍ക്കുന്നത്. ശ്രീമഹാദേവനുമായി ബന്ധപ്പെട്ടതാണ് തിരുവാതിര. ‘ആര്‍ദ്ര’ എന്ന സംസ്‌കൃതഭാഷാ നാമത്തില്‍നിന്നുമാണ് ആതിര എന്ന നക്ഷത്ര നാമമുത്ഭവിച്ചത്. ശ്രീമഹാദേവനുമായി ബന്ധപ്പെട്ട് ശ്രേഷ്ഠത്വം ലഭിച്ചതിനാല്‍ ‘ആര്‍ദ്ര’ നാള്‍ മലയാളികള്‍ക്ക് തിരുവാതിര എന്നായി മാറി.

ശ്രീമഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ ശ്രീവാമന അവതാരം മുതലാണ് പൂര്‍ണമനുഷ്യരൂപത്തില്‍ ഭൂമിയില്‍ അവതരിച്ചത്. ശ്രീവാമനനുമായി ബന്ധപ്പെട്ട നാളാണ് തിരുവോണം. സംസ്‌കൃത ഭാഷാ നാമമായ ശ്രാവണത്തില്‍നിന്നാണ് ഓണം എന്ന പദമുണ്ടായത്. തമിഴരുടെ ആവണിമാസത്തിന്റെ സമമാസമാണ് ശ്രാവണമാസം. സൂര്യന്‍ സിംഹരാശിയിലേക്ക് കടക്കുമ്പോഴാണ് ആവണിമാസമാരംഭിക്കുന്നത്. തമിഴര്‍ ‘ശിങ്കം’ എന്നാണുച്ചരിക്കുക. ‘ശിങ്കം’ എന്ന പദത്തില്‍നിന്നാണ് ‘ചിങ്ങം’ എന്ന മാസനാമം മലയാളികള്‍ക്കു ലഭിച്ചത്. അതുകൊണ്ടാണ് ചിങ്ങമാസത്തില്‍ ശ്രീ വാമനനെ വീട്ടുമുറ്റത്തു പ്രതിഷ്ഠിച്ച് തിരുവോണ നാള്‍ മലയാളികള്‍ ആഘോഷിക്കുന്നത്.

പാലാഴിമഥന വേളയില്‍ ശ്രീമഹാലക്ഷ്മി ഉത്ഭവിക്കുന്നതിനു മുന്‍പ് ഉത്ഭവിച്ചവരാണ് ജ്യേഷ്ഠ(മൂത്തവള്‍). സംസ്‌കൃത ഭാഷാ പദമായ ജ്യേഷ്ഠയില്‍നിന്നാണ് ‘ഏട്ട’ എന്ന മലയാളപദമുണ്ടായത്. ശ്രേഷ്ഠതയുള്ള നാമമായതിനാല്‍ ആ നാള്‍ മലയാളികള്‍ക്ക് (തിരുക്കേട്ട) തൃക്കേട്ട എന്ന പേരിലായി. ഈ മൂന്നു നാളുകളില്‍ തിരുവോണത്തിനാണ് മലയാളികള്‍ ഏറെ പ്രാധാന്യം നല്‍കി ആഘോഷിക്കുന്നത്. ആ തിരുവോണനാള്‍ തന്നെയാണ് ശ്രാവണവും. നമ്മുടെ ദേശത്തിന് ബ്രിട്ടീഷുകാരില്‍നിന്നുമുള്ള സ്വാതന്ത്ര്യം ലഭിച്ചതും ശ്രാവണമാസാരംഭത്തിലായിരുന്നുവെന്നത് ആ മാസത്തിന്റെ ശ്രേഷ്ഠതയാണ് വിളിച്ചോതുന്നത്. എന്നാല്‍ പൊതുവെ ആഗസ്റ്റ് മാസത്തിനാണ് ഭാരത സ്വാതന്ത്ര്യദിനത്തിന്റെ പെരുമ കിട്ടിക്കൊണ്ടിരിക്കുന്നത്.

ഈ വര്‍ഷത്തെ (2015) സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 എത്തുന്നത് ശ്രാവണമാസാരംഭ ദിനമായ യുഗാബ്ദം 5117 ലെ ശ്രാവണമാസ പ്രഥമതിഥി (ശുക്ലപക്ഷ പ്രതിപദ)യിലാണ്. ശ്രാവണ മാസാരംഭ ദിനത്തിലാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തോടായി സംസാരിക്കുവാന്‍ പോകുന്നത്. കഴിഞ്ഞവര്‍ഷവും ശ്രാവണമാസത്തിലായിരുന്നു പ്രധാനമന്ത്രി സ്വാതന്ത്ര്യദിന ഭാഷണം നടത്തിയത്. എന്നാല്‍ അന്ന് ഭാരതീയ ജനതാപാര്‍ട്ടിക്ക് മേല്‍ക്കയ്യുള്ള കേന്ദ്ര ഭരണം തുടങ്ങി മൂന്നുമാസമെ ആയിരുന്നുള്ളൂ. അതിനുശേഷമുള്ള ഒരു വര്‍ഷം ഭാരതീയര്‍ക്കും ഭാരതത്തെ സ്‌നേഹിക്കുന്നവര്‍ക്കും അഭിമാനമുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതസര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.

ഭാരതം അതിന്റെ പരമവൈഭവത്തിലേക്ക് വേഗതയില്‍ എത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഇക്കൊല്ലത്തെ ശ്രാവണാരംഭ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘സ്വാതന്ത്ര്യദിന പ്രസംഗം’ കേള്‍ക്കുവാന്‍ നമുക്ക് കാത്തിരിക്കാം.

കേരളീയരായ നമ്മള്‍ പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കുക മാത്രമല്ല വേണ്ടത്. പ്രസംഗത്തിലൂടെ അദ്ദേഹം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രവര്‍ത്തിപഥത്തിലെത്തിച്ചാല്‍ മാത്രമേ കേരളത്തില്‍ അതിശീഘ്രം സദ്ഭരണത്തിനായുള്ള മാറ്റമുണ്ടാകൂ. ശ്രാവണമാസത്തെ നമുക്ക് വരവേല്‍ക്കാം, കഠിനപ്രയത്‌നം ശരിയായ ദിശയില്‍ നടത്താം എന്നീ ദൃഢചിന്തയോടെ മുന്നോട്ടു നീങ്ങാം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

Gulf

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

India

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

Kerala

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

World

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

പുതിയ വാര്‍ത്തകള്‍

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

പോലീസ് അന്വേഷണത്തിന് കൂടുതൽ സമയമെടുക്കില്ല ; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

അസമില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ഹിമന്ത ബിശ്വ ശര്‍മ്മ, ആദ്യനീക്കം തന്നെ ഞെട്ടിക്കുന്നത്….ബില്‍ 26ന് മേശപ്പുറത്ത് വെയ്‌ക്കും

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യുന്നു (ഫയല്‍ ചിത്രം) ദല്‍ഹി മന്ത്രി കപില്‍ ശര്‍മ്മ കാര്‍ ഒഴിവാക്കി ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (നടുവില്‍) കേന്ദ്രമന്ത്രി അത്താവലെ കാര്‍ ഒഴിവാക്കി മുബൈയില്‍ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്)

കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യും, ഇലക്ട്രിക് വാഹനത്തിലേക്ക് മാറി ബീഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി

ഇന്ധനം ലാഭിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കേന്ദ്രസഹമന്ത്രി രാമദാസ് അത്താവലെ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്) ദല്‍ഹി മന്ത്രി കപില്‍ മിശ്ര സാധാരണക്കാര്‍ക്കൊപ്പം ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (ഇടത്ത്)

ചെലവുചുരുക്കാന്‍ മോദി പറഞ്ഞു, യാത്ര ട്രെയിനിലാക്കി കേന്ദ്രമന്ത്രി അത്തേവാലയും ദല്‍ഹിമന്ത്രി കപില്‍ മിശ്രയും; ഉത്തരാഖണ്ഡിലും ചെലവ് ചുരുക്കല്‍

വീരപ്പൻ വേട്ട: എസ്ടിഎഫ് അംഗങ്ങൾക്ക് പാരിതോഷികം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവ്

ക്ഷേത്രത്തിൽ പോകുന്ന സ്വന്തം അമ്മയെ ആദ്യം തടയൂ, എന്നിട്ടാകാം ബാക്കി ; സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറഞ്ഞ ഉദയനിധിയെ വെല്ലുവിളിച്ച് അണ്ണാമലൈ

എസ്എസ്എൽസി ഫലം വെള്ളിയാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.