Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: ഗുഡ്‌ബൈ… തുര്‍ക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2026, 06:26 am IST
in Football
ഗോള്‍ നേടിയ മാറ്റിയാസ് ഗലാര്‍സയുടെ ആഹ്ലാദം

ഗോള്‍ നേടിയ മാറ്റിയാസ് ഗലാര്‍സയുടെ ആഹ്ലാദം

സാന്റ ക്ലാര: ഈ ലോകകപ്പിന്റെ ഏറ്റവും വേഗമേറിയ ഗോളിന്റെ കരുത്തില്‍ തുര്‍ക്കിയെ കീഴടക്കി പാരഗ്വെ. കളി തുടങ്ങി 65-ാം സെക്കന്റില്‍ മാറ്റിയാസ് ഗലാര്‍സ നേടിയ ഗോളിലാണ് പാരഗ്വെ ഗ്രൂപ്പ് ഡിയില്‍ തങ്ങളുടെ ആദ്യ വിജയം നേടിയത്.

ലോകകപ്പ് ചരിത്രത്തില്‍ ഒരു തെക്കേ അമേരിക്കന്‍ ടീം നേടുന്ന ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഗോളാണിത്. 1998-ല്‍ നൈജീരിയക്കെതിരെ 52 സെക്കന്‍ഡില്‍ പാരഗ്വെയുടെ സെല്‍സോ അയാല ഗോള്‍ നേടിയിരുന്നു. ആദ്യപകുതിയുടെ പരിക്ക് സമയത്തിന്റെ മൂന്നാം മിനിറ്റില്‍ മിഗ്വല്‍ അല്‍മിറോണ്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ശേഷം പത്തുപേരുമായാണ് പാരഗ്വെ കളിച്ചത്. എന്നിട്ടും പാരഗ്വെ പ്രതിരോധം തകര്‍ത്ത് സമനില ഗോള്‍ കണ്ടെത്താന്‍ തുര്‍ക്കിക്ക് കഴിഞ്ഞില്ല. ഇതോടെ കളിച്ച രണ്ട് കളികളും പരാജയപ്പെട്ട് തുര്‍ക്കി നോക്കൗട്ടില്‍ കടക്കാതെ പുറത്തായി. നാടകീയ രംഗങ്ങളുടെയും പുതിയ ഫിഫ നിയമം മൈതാനത്ത് നടപ്പിലാക്കിയതിന്റെയും പശ്ചാത്തലത്തില്‍ക്കൂടി മത്സരം ശ്രദ്ധേയമായി.

ആദ്യപകുതിയുടെ പരിക്ക് സമയത്തിന്റെ മൂന്നാം മിനിറ്റിലാണ് നാടകീയ രംഗത്തിന് ലെവിസ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കളിക്കളത്തില്‍ ഇരുടീമിലെയും കളിക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് പാരഗ്വെ താരം മിഗ്വല്‍ അല്‍മിറോണിനെതിരേ റഫറി ചുവപ്പുകാര്‍ഡെടുത്തു. ഈ ലോകകപ്പിലെ എട്ടാമത്തെ ചുവപ്പുകാര്‍ഡാണിത്.

പരസ്യമായി വായ മൂടിപ്പിടിച്ച് സംസാരിക്കുന്ന കളിക്കാര്‍ക്ക് ചുവപ്പുകാര്‍ഡ് നല്‍കണമെന്ന് ഫിഫ നടപ്പാക്കിയ പുതിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.
ഇതോടെ പാരഗ്വെ പത്തുപേരായി ചുരുങ്ങി. തുര്‍ക്കി താരം മെര്‍ട്ട് മുള്‍ഡറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതിനിടെ പാരഗ്വെ മിഡ്ഫീല്‍ഡര്‍ മിഗ്വല്‍ അല്‍മിറോണ്‍ വായ പൊത്തി സംസാരിച്ചു. നടപടി ആവശ്യപ്പെട്ട് മെര്‍ട്ട് മുള്‍ഡര്‍ റഫറിയെ സമീപിച്ചതോടെ വിഎആര്‍ പരിശോധനയ്‌ക്കു ശേഷം മിഗ്വല്‍ അല്‍മിറോണിന് റെഡ് കാര്‍ഡ് നല്‍കുകയായിരുന്നു. വായ പൊത്തി സംസാരിച്ചതിന് ലോകകപ്പില്‍ റെഡ് കാര്‍ഡ് ലഭിക്കുന്ന ആദ്യ കളിക്കാരനാണ് മിഗ്വല്‍ അല്‍മിറോണ്‍.

കളിയില്‍ 78.5 ശതമാനവും പന്ത് കൈവശം വയ്‌ക്കുകയും അഞ്ച് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ ഉള്‍പ്പെടെ 32 തവണ ഷോട്ടുതിര്‍ക്കുകയും ചെയ്തിട്ടും തുര്‍ക്കിക്ക് പാരഗ്വെ പോസ്റ്റില്‍ പന്തെത്തിക്കാനായില്ല. പത്തുപേരായി ചുരുങ്ങിയിട്ടും പരാഗ്വെ പ്രതിരോധനിരയും ഗോളിയും മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് തുര്‍ക്കി മുന്നേറ്റങ്ങളെല്ലാം വിഫലമായത്.

അര്‍ദ ഗുലറുടെ ഫ്രീകിക്കുകളും കെനാന്‍ യില്‍ദിസിന്റെ വിങ്ങിലൂടെയുള്ള മുന്നേറ്റങ്ങളും പാരഗ്വെയെ വിറപ്പിച്ചു. മുല്‍ദൂര്‍ തൊടുത്ത ഒരു ഹെഡ്ഡര്‍ ക്രോസ് ബാറിലും പോസ്റ്റിലുമായി ഇടിച്ച് തെറിച്ചതും പകരക്കാരനായി വന്ന ഗുലിന്റെ ഹെഡ്ഡര്‍ ഗോളി കൈപ്പിടിയിലൊതുക്കിയതുമെല്ലാം തുര്‍ക്കി ടീമിന് തിരിച്ചടിയായി. ഇതിനിടെ തുര്‍ക്കി പരിശീലകന്‍ വിന്‍സെന്‍സോ മോണ്ടെല്ല റഫറിയോട് തര്‍ക്കിച്ചതിന് മഞ്ഞക്കാര്‍ഡ് വാങ്ങി. കളിയുടെ അവസാന മിനിറ്റുകളിലും പരിക്ക് സമയത്തും ലഭിച്ച നിരവധി അവസരങ്ങളും ലക്ഷ്യം കാണാതിരുന്നതോടെ തുടര്‍ച്ചയായ രണ്ടാം കളിയിലും തോറ്റ് ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്താവാനായിരുന്നു അവരുടെ വിധി.

Tags: FIFA World Cup 2026TURKEY vs Paraguay
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഉയരം കുറഞ്ഞ, ദുര്‍ബലനായ, വേഗത്തിലോടാത്ത മെസ്സി ഗോളടിച്ചു കൂട്ടുന്നതിന്റെ രഹസ്യം

Football

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.
Football

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

Football

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

Football

18കാരനായ സ്പെയിന്റെ യമാല്‍ 28കാരനായ ഫ്രാന്‍സിന്റെ എംബാപ്പെയെ ലോകകപ്പ് സെമിയില്‍ നേരിടുമ്പോള്‍…

പുതിയ വാര്‍ത്തകള്‍

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.