Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

26/11: പാക് പങ്ക് തെളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2015, 11:20 pm IST
in India

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് നിര്‍ണ്ണായക പങ്കുണ്ടെന്ന് ആധികാരിക വെളിപ്പെടുത്തല്‍. ഡോണ്‍ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പാക് അന്വേഷണ ഏജന്‍സിയായ എഫ്‌ഐഎയുടെ (ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി) മുന്‍ ഡയറക്ടര്‍ ജനറല്‍ താരിഖ് ഖോസയാണ്  ഇക്കാര്യം തുറന്നു സമ്മതിച്ചിരിക്കുന്നത്.

ഖോസയുടെ വെളിപ്പെടുത്തല്‍ അതിനിര്‍ണ്ണായകവും സുപ്രധാനവുമാണ്. ഭാരതത്തിലെ ഭീകരാക്രമണങ്ങളില്‍  യാതൊരു പങ്കുമില്ലെന്ന് ആവര്‍ത്തിക്കുന്ന പാക്കിസ്ഥാന്‍ നിലപാടിന് കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍.

2008 നവംബര്‍ 26ന് മുംബൈയില്‍ നടന്ന ഭീകരാക്രമണം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും  പാക് മണ്ണില്‍ നിന്നാണ്, ഖോസ എഴുതി. അജ്മല്‍ കസബ് പാക് പൗരനായിരുന്നു. അയാളുടെ വാസസ്ഥലം, പഠിച്ച സ്‌കൂള്‍, നിരോധിത ഭീകര സംഘടനയില്‍ ചേര്‍ന്ന കാര്യം തുടങ്ങിയവയെല്ലാം കണ്ടെത്തുകയും ചെയ്തിരുന്നു, അന്വേഷണ സംഘത്തലവനായിരുന്ന ഖോസ തുടരുന്നു.

മുംബൈയെ ആക്രമിച്ച പത്തു ഭീകരരും ലഷ്‌കര്‍ ഇ-തൊയ്ബക്കാരായിരുന്നു.  പാക്കിസ്ഥാനിലെ സിന്ധിനു സമീപത്തെ തട്ടയിലാണ് അവര്‍ക്ക് പരിശീലനം നല്‍കിയത്. അതിനുശേഷം അവരെ കടല്‍മാര്‍ഗം അയച്ചു. ഭീകരാക്രമണങ്ങള്‍ക്ക് ഉപയോഗിച്ച സ്‌ഫോടക വസ്തുക്കള്‍  തട്ടയിലെ ക്യാമ്പില്‍ നിന്ന് കണ്ടെത്തി. ക്യാമ്പ് അന്വേഷണ സംഘം മുദ്രവച്ചു. ഇവിടെ നിന്ന് ലഭിച്ച സ്‌ഫോടകവസ്തുക്കളും മുംബൈയില്‍ നിന്ന് പിടിച്ചെടുത്തവയും ഒന്നുതന്നെ. ഭീകരര്‍ കറാച്ചിയില്‍ നിന്ന് മുംബൈക്ക് പോയ ട്രോളറും അന്വേഷകര്‍ കണ്ടെത്തി. പാതി വഴിയ്‌ക്കുവച്ച് ഭാരതത്തില്‍ നിന്നുള്ള ഒരു ട്രോളര്‍ പിടിച്ചെടുത്ത ഭീകരര്‍  യാത്ര അതിലാക്കി. പാക് ട്രോളര്‍ കറാച്ചിയിലേക്ക് മടക്കി അയക്കുകയും ചെയ്തു.  പെയിന്റ് മാറ്റി കറാച്ചി തുറമുഖത്ത് ഒളിപ്പിച്ചിരിക്കുകയായിരുന്നു ഈ ട്രോളര്‍, ലേഖനത്തില്‍ പറയുന്നു.

ഭീകരര്‍ മുംബൈ തീരത്ത് ഉപേക്ഷിച്ച ഡിംഗി (വിനോദത്തിനുള്ള ചെറു നൗക) യുടെ എന്‍ജിനില്‍ പേറ്റന്റ് നമ്പര്‍ പതിച്ചിരുന്നു. അതിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍, ഡിംഗി ജപ്പാനില്‍ നിന്ന് ലാഹോറിലേക്ക് ഇറക്കുമതി ചെയ്ത് അവിടെ നിന്ന് കറാച്ചിയിലെ  സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വില്‍ക്കുന്ന  കടയില്‍ എത്തിച്ചതാണെന്ന് വ്യക്തമായി.  ഒരു ലഷ്‌കര്‍ ഭീകരനാണ് എന്‍ജിനും ഡിംഗിയും വാങ്ങിയത്.

ഭീകരര്‍ കറാച്ചിയില്‍ ഓപ്പറേഷന്‍ സെന്റര്‍ തുറന്നിരുന്നു. അവിടെ നിന്നാണ് കസബിനും  കൂട്ടാളികള്‍ക്കും സന്ദേശങ്ങളും നിര്‍ദേശങ്ങളും നല്‍കിയിരുന്നത്. ഓപ്പറേഷന്‍ സെന്ററും അന്വേഷകര്‍ കണ്ടെത്തി മുദ്രവയ്‌ക്കുകയുണ്ടായി. ഇന്റര്‍നെറ്റിന്റെ സഹായത്തോടെയുള്ള  ഭീകരരുടെ  ആശയ വിനിമയങ്ങളും തങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കമാന്‍ഡറെയും സഹായികളെയും സാമ്പത്തിക സഹായം നല്‍കിയ ചില വിദേശികളെയും ഇടനിലക്കാരയെും പിടികൂടിയിരുന്നു,  ഖോസ ലേഖനത്തില്‍ പറയുന്നു.

പാക് അധികൃതര്‍ സത്യത്തെ അഭിമുഖീകരിക്കണം, തെറ്റുകള്‍ തുറന്നു സമ്മതിക്കണം. കൊടും ഭീകരാക്രമണം നടത്തിയവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുന്നുണ്ടെന്ന് ഭരണകൂടം  ഉറപ്പാക്കണം. ഈ കേസ് ഏറെക്കാലമായി ഇഴയുകയാണ്.  വൈകിപ്പിക്കാനുള്ള പ്രതിഭാഗത്തിന്റെ തന്ത്രങ്ങളും കോടതി മാറ്റങ്ങളും പ്രോസിക്യൂട്ടറുടെ കൊലപാതകവും സാക്ഷികള്‍ മൊഴിമാറ്റുന്നതും എല്ലാം കേസിന് തിരിച്ചടിയാണ്.രാഷ്‌ട്രമെന്ന നിലയ്‌ക്ക് നമുക്ക്   അസ്വസ്ഥതയുണ്ടാക്കുന്ന സത്യത്തെ അഭിമുഖീകരിക്കാനുള്ള  ധൈര്യമുണ്ടോ?. രാജ്യത്തെ  വേട്ടയാടുന്ന ഭീകരതയെന്ന ഭൂതത്തെ നേരിടാന്‍ നമുക്ക് കഴിയുമോ? ഖോസ ചോദിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

India

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

Kerala

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

India

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

India

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

പുതിയ വാര്‍ത്തകള്‍

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.