Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ലോണ്‍ നല്‍കേണ്ടത് ചെറുകിട കര്‍ഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2015, 10:22 pm IST
in Vicharam

കാര്‍ഷിക സബ്‌സിഡി കൃഷിക്കാരന്റെ അക്കൗണ്ടിലേയ്‌ക്ക് ഈ അടുത്ത കാലത്താണ് കൊടുക്കാന്‍ തുടങ്ങിയത്.വളത്തിനും വിത്തിനും മരുന്നിനും ജലസേചന ഉപകരണങ്ങള്‍ക്കും കാലിത്തീറ്റയ്‌ക്കും നികുതി പിരിച്ച് ആര്‍ക്ക് ഒക്കെയോ സബ്‌സിഡി കൊടുത്തതുകൊണ്ട് ഇവിടെ കാര്‍ഷിക ഉല്പാദനം വര്‍ദ്ധിക്കുകയില്ല.ഗാന്ധിജിയുടെ സഹകരണ പ്രസ്ഥാനം നിങ്ങള്‍ ഉല്‍പാദിപ്പിച്ചു കൊള്ളുക,ഞങ്ങള്‍ സംഭരിച്ച് സംസ്‌കരിച്ച് വെയര്‍ ഹൗസുകളില്‍ സൂക്ഷിച്ച് വിലയുള്ളപ്പോള്‍ വിറ്റ് ലാഭം എടുത്തുകൊള്ളാം എന്നാണ് കൃഷിക്കാരോട് പറഞ്ഞിരിക്കുന്നത്.തങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് മുടക്കുമുതലിന്റെ അനുസരിച്ച് വിലകിട്ടുന്നില്ല.

ഇന്ന് വിദേശമലയാളികള്‍ ആണ് നാല് ശതമാനം ബാങ്ക് വായ്‌പ ഉപയോഗിക്കുന്നത്.കരം കെട്ടിയ രസീത് കാണിച്ച് സ്വര്‍ണ്ണം ഈടു വച്ച് ബാങ്ക് വായ്‌പ തരപ്പെടുത്തി അടുത്തുള്ള സ്വകാര്യ ബാങ്കില്‍ 12ശതമാനം  പലിശയ്‌ക്ക് ഡിപ്പോസിറ്റ് ചെയ്താല്‍ എട്ട്ശതമാനം ലാഭം.സ്വര്‍ണ്ണം ഭദ്രമായി സൂക്ഷിക്കാന്‍ പൊതുമേഖല ബാങ്ക് ലോക്കര്‍പോലും വാടകയ്‌ക്ക് എടുക്കേണ്ട.

നാടിന്റെ നട്ടെല്ലായ കൃഷികാര്‍ക്കും  ഭാവിയുടെ വാഗ്ദാനമായ വിദ്യാര്‍ത്ഥികള്‍ക്കും   നാല് ശതമാനം പലിശയ്‌ക്ക് ലോണ്‍ കൊടുക്കുകയും അതു സ്വന്തമായി തിരിച്ചടയ്‌ക്കാന്‍ പ്രാപ്തരാകുകയും ആണ് വേണ്ടത്.വിലസ്ഥിരതാ ഫണ്ടും  വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷനും കാര്യക്ഷമാക്കി വില്‍ക്കാന്‍ അവരെ പ്രാപ്തരാക്കണം.വിദ്യാര്‍ത്ഥികള്‍ക്ക് ജോലികിട്ടിക്കഴിഞ്ഞ് അത് ഈടാക്കണം.രാജഭരണ കാലത്ത്  ആറ് ശതമാനം ന്യായപലിശയും 12ശതമാനം അന്യായ പലിശയും ആയിരുന്നു.

സ്വാതന്ത്ര്യം കിട്ടി മൂന്നുപതിറ്റാണ്ട് മാത്രമേ നമുക്ക് അത് തുടരാന്‍ കഴിഞ്ഞുള്ളൂ.ബാങ്കുകള്‍ 11 മുതല്‍ 18 വരെയും പലിശ പിരിക്കാന്‍ തുടങ്ങി.1967നുശേഷം 11 ശതമാനം പലിശയ്‌ക്ക് ബാങ്കില്‍ ചെല്ലുന്നവരെ ആട്ടി ഓടിക്കാന്‍ തുടങ്ങി.അത് അടച്ചുതീര്‍ക്കാന്‍ തന്നെ വര്‍ഷം മൂന്ന് ഇരട്ടി ടേണ്‍ ഓവര്‍ വരുത്തണം എന്ന നിയമവും പടുത്തുയര്‍ത്തി.കൃഷിക്കാര്‍ ബ്ലയിഡിലേക്ക് തിരിഞ്ഞ് ആത്മഹത്യസ്റ്റേജിലായി.നാല് ശതമാനം പലിശയ്‌ക്ക് ലോണ്‍ കൊടുക്കുകയും നികുതികള്‍  ഒഴിവാക്കി  വിളകള്‍ക്ക്  ന്യായവില ഉറപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.

എം. കെ. സിറിയക്, മരങ്ങാട്ടുപിള്ളി  

അഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശന നിഷേധം അത്രയ്‌ക്ക് അപലപനീയമോ ?

അഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനം വിലക്കിയിട്ടുള്ളത് സങ്കുചിതത്വവും വലിയ അപരാധവുമാണെന്നും അത് സത്വരം മാറ്റപ്പെടേണ്ടതാണെന്നും അടുത്തദിവസങ്ങളില്‍ ചില ഹിന്ദുമതവിശ്വാസികള്‍ പത്രങ്ങളില്‍ എഴുതിയിരിക്കുന്നതു കണ്ടു. അവരും മറ്റു ഹിന്ദുമതവിശ്വാസികള്‍ എല്ലാവരുംതന്നെ മനസ്സിലാക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്.

ഒന്നാമതായി നമ്മുടെ ക്ഷേത്രനിര്‍മാതാക്കളില്‍ ആരുംതന്നെ ദീര്‍ഘദൃഷ്ടി ഇല്ലാത്തവരോ അന്ധമായ മതവിശ്വാസം പുലര്‍ത്തുന്നവരോ അല്ല, ഒരുകാലത്തും ആയിരുന്നുമില്ല. എന്നാല്‍ അവര്‍ ക്ഷേത്രങ്ങളുടെ ഭദ്രതയിലും പവിത്രതയിലും വിഗ്രഹങ്ങളുടെ സുസ്ഥിതിയിലും അങ്ങേയറ്റം ശ്രദ്ധാലുക്കളായിരുന്നു. അഹിന്ദുക്കള്‍ എല്ലാവരുംതന്നെ വിഗ്രഹാരാധനയില്‍ വിശ്വസിക്കാത്തവരോ വിഗ്രഹങ്ങളുടെ മുമ്പില്‍ കൈകൂപ്പാത്തവരോ ഹിന്ദുക്കള്‍ ആചരിക്കുന്ന പരിശുദ്ധികളില്‍ മനസ്സുവയ്‌ക്കാത്തവരോ ആണ്. തന്നെയല്ല, ചില മതക്കാര്‍ വിഗ്രഹധ്വംസനത്തില്‍പോലും വിശ്വസിക്കുന്നവരാണ്. അവര്‍ ബഹുദേവാരാധനയും വിഗ്രഹപൂജയും അതുപോലെയുള്ള കാര്യങ്ങളും ‘കുഫ്ര്’ (വലിയ പാപം) ആണെന്നു കരുതുന്നു.കുഫ്രുകളില്‍ ഏറ്റവും അധികം വര്‍ജിക്കേണ്ടതായ പാപപ്രവൃത്തിയാണ് ‘ശിര്‍ക്'(മൂര്‍ത്തിപൂജ). അതായത് കുഫ്രുകളില്‍ തന്നെ ഏറ്റവും നിന്ദ്യമായ കര്‍മ്മം വിഗ്രഹാരാധനയാണ്.

കുഫ്ര് ആചരിക്കുന്നവനാണ് ‘കാഫിര്‍’. കുഫ്രിനും കാഫിറുകള്‍ക്കും എതിരെ പ്രവര്‍ത്തിക്കുകയാണ് ‘ജിഹാദ്’ (ധര്‍മയുദ്ധം). ഇത് അവരുടെ മതത്തിലെ ഏറ്റവും ശ്രേഷ്ഠമായ പുണ്യപ്രവൃത്തിയും അഥവാ കര്‍ത്തവ്യകര്‍മവുമാണ്, ആ മതത്തിലെ ‘തൗഹീദ്'(മഹത്തായ ധര്‍മശിക്ഷണം) ആണ്. നാം പ്രാചീന ഭാരതത്തിലെ വിഗ്രഹധ്വംസനചരിത്രം മറന്നുകൂടാ. ഭീകരവാദികള്‍ വിലക്കുകളൊന്നും കൂടാതെ വിഹരിക്കുന്ന നമ്മുടെ മതേതര ജനാധിപത്യരാജ്യത്തില്‍ വിഗ്രഹങ്ങളുടെ പരിരക്ഷയ്‌ക്കുള്ള കരുതല്‍ അത്ര അനാവശ്യമാണോ ? ഹിന്ദുക്കള്‍ ആലോചിക്കണം.

ഇതുസംബന്ധിച്ച മറ്റൊരു കാര്യമുള്ളത്, അന്യമതസ്ഥരാരുംതന്നെ ഇന്നേവരെ അവരെ ക്ഷേത്രങ്ങളില്‍ കയറ്റി ഭഗവാന്റെ വിഗ്രഹം ദര്‍ശിച്ചുതൊഴുന്നതിനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. അത് അവരുടെ മതവിശ്വാസത്തിന് എതിരാണ്.

എന്നാല്‍ ആരെങ്കിലും അന്യമതസ്ഥരായാല്‍പോലും ശുദ്ധമായി കുളിച്ചുവന്ന് ഭഗവാനെ നേരില്‍കണ്ട് കൈകൂപ്പുന്നതിനുള്ള അവസരം ഒരുക്കണമെന്ന് ക്ഷേത്രാധികാരികളെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടാല്‍ യഥാര്‍ഥ ഭക്തന്മാരെന്നനിലയില്‍ അവരെ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കുന്നതില്‍ അപാകതയില്ല. എന്നാല്‍ ചില വ്യക്തികള്‍ക്കു മാത്രമായി മാതൃനിയമം ഉല്ലംഘിക്കാനാകില്ലല്ലോ !

പ്രൊഫ. കെ.കെ. കൃഷ്ണന്‍ നമ്പൂതിരിയോഗക്ഷേമസഭ, തിരുവനന്തപുരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികള്‍ തകൃതി, വി ഡി സതീശനായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

ബെംഗളൂരുവില്‍ മലയാളി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയിലായി

India

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , 170 ദശലക്ഷം ബംഗ്ലാദേശി മുസ്ലീങ്ങൾ മമതയ്‌ക്കൊപ്പം ഉണ്ടാകും ; ജമാഅത്തെ നേതാവ് എം ഡി നൂറുൽ ഹുദ

India

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

പുതിയ വാര്‍ത്തകള്‍

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.