Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൃദ്ധരുണ്ടാവണം സഭയിലും വീട്ടിലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2015, 07:48 pm IST
in Samskriti

നാസാ സഭാ യത്ര ന സന്തി വൃദ്ധാ:

വൃദ്ധാ ന തേ യേന വദന്തി ധര്‍മ്മം

ധര്‍മ്മോ ന വൈ യത്ര ച നാസ്തി സത്യം

സത്യം ന തത് യത് ഛലനാനുവൃത്തം.

വൃദ്ധന്മാരില്ലാത്ത സഭ സഭയല്ല. ധര്‍മ്മം  പറയാത്തവര്‍ വൃദ്ധരുമല്ല. സത്യത്തോടുകൂടിയല്ലാതെ പറയപ്പെടുന്നതൊന്നും ധര്‍മ്മമാവുകയില്ല. അതുപോലെ,കാപട്യലേശം ഒളിഞ്ഞിരിക്കുന്നുവെങ്കില്‍ അവിടെ സത്യമുെണ്ടന്നും പറയുകവയ്യ. എന്നാണ് ഈ ശ്‌ളോകത്തിന്റെ സാരം. ചുരുക്കത്തില്‍ സത്യസന്ധമായി ധര്‍മ്മം പറയുന്ന വൃദ്ധന്മാരാല്‍ വേണം ഏതു സഭയും ശോഭിക്കുവാന്‍ എന്നത്രേ സൂചന. ഉത്തരരാമായണത്തില്‍ ശ്രീരാമസഭയിലെ ഒരു സംഭവവുമായി ബന്ധപ്പെട്ടതാണ് ശ്ലോകം. ആരോ പില്‍ക്കാലത്ത് എഴുതിച്ചേര്‍ത്തതാണ്, പ്രക്ഷിപ്തമാണ് എന്നവാദവും ഉണ്ട് .

രാജസദസ്സും പണ്ഡിതസദസ്സുമൊക്ക ഉണ്ടായിരുന്ന പഴയകാലത്തെ സുഭാഷിതമെന്നനിലയിലും നമുക്കിതിനെ പരിഗണിക്കാവുന്നതാണ്. അപ്പോള്‍ ഇതിന് ഏറെ പ്രസക്തി കൈ വരുന്നു. ഭരണസഭയും പണ്ഡിതസഭയും, നീതിന്യായ സഭയും,ജനസഭയുമെല്ലാം ഇവിടെ സുലഭമാണല്ലോ. അവയിലൊക്കെ വൃദ്ധന്മാരെ കാണുകയും ചെയ്യാം. എന്നാല്‍ അവര്‍ കാപട്യമുള്ളവരായി,സത്യത്തെ മാനിക്കാതെയും,ധര്‍മ്മം,പറയാതെയും ഇരിക്കുന്നു എന്നതത്രേ സങ്കടം. അതുണ്ടാക്കുന്ന സാമൂഹിക ദുരന്തങ്ങള്‍ വലുതാണ്.

മഹാഭാരതകഥയിലെ ഒരു സന്ദര്‍ഭം ഇതാണ്.  ചൂതുകളിയില്‍ വിജയിച്ച ദുര്യോധനന്‍ തനിക്കു പണയമായി ലഭിച്ച പാഞ്ചാലിയെ സഭയിലേക്കു വരുത്തി അട്ടഹസിച്ചു. ആ രാജസഭയില്‍ മഹാജ്ഞാനികളും അതിലേറെ കരുത്തന്മാരായ വൃദ്ധന്മാരും ഉണ്ടായിരുന്നു- ഭീഷ്മരും, ദ്രോണരും, കൃപരും, രാജാവായ ധൃതരാഷ്‌ട്രരും! അവരൊക്കെയും കാണ്‍കെ ദുശ്ശാസനനാല്‍ ഉടുപുടവ വലിച്ചഴിക്കപ്പെടുമ്പോള്‍ പാഞ്ചാലി ഉറക്കെ കരഞ്ഞുകൊണ്ട് ചോദിക്കുന്നുണ്ട് ” ഹേ മഹാനുഭാവന്മാരേ!  ഈഅധര്‍മ്മം നിങ്ങള്‍ കാണുന്നില്ലേ?  ഈ അക്രമം നിങ്ങള്‍ തടയാത്തതെന്ത്?

പക്ഷേ, ധര്‍മ്മമറിയുന്ന കരുത്തരെങ്കിലും, അവരാരുംഅന്ന് അധര്‍മ്മത്തെ എതിര്‍ക്കുകയുണ്ടായില്ല. സത്യവും ധര്‍മ്മവും എന്തെന്നു വിളിച്ചുപറഞ്ഞില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ കുരുക്ഷേത്ര യുദ്ധം ഉണ്ടാകുമായിരുന്നില്ല. യുദ്ധഭൂമിയില്‍ വീണുകിടന്ന ശവങ്ങളെ കെട്ടിപ്പുണര്‍ന്നു  അമ്മമാരും,വിധവകളും,കുട്ടികളും വാവിട്ടു കരയേണ്ടിയും വരുമായിരുന്നില്ല. വൃദ്ധന്മാരുണ്ടായിരുന്നിട്ടും ധര്‍മ്മം ഉപദേശിക്കാതിരുന്നതിന്റെ ഫലമായിരുന്നു മഹാഭാരതയുദ്ധം.  അക്കാര്യം നമ്മെ ഓര്‍മ്മിപ്പിക്കാന്‍ കൂടിയാവാം ഈ സുഭാഷിതം ഉണ്ടായത്.

ഉചിതസമയത്ത് ഒരു സഭയില്‍, ഒരു വൃദ്ധന്‍ നല്‍കുന്ന ഓര്‍മ്മപ്പെടുത്തലും ഉപദേശവും പ്രോത്സാഹനവും അങ്ങനെ വലിയപ്രതിസന്ധികള്‍ തരണംചെയ്യാന്‍ ഒരാളെ പ്രാപ്തനാക്കുന്ന കഥ രാമായണത്തിലുണ്ട്. സീതാന്വേഷണത്തിനൊടുവില്‍ ദേവി ലങ്കയിലുണ്ടെന്നറിഞ്ഞ വാനരസഘം സന്തോഷിച്ചു. പക്ഷെ മുന്നില്‍ മഹാസമുദ്രം. അപ്പുറത്താണ് ലങ്ക. ഈ കടല്‍ കടക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ എന്ന സങ്കടത്തോടെ അവര്‍ ഇരുന്നു.

ശോകമൂകമായ അവസ്ഥ. ജാംബവാനാണ് അതിനു വിരാമമിട്ടത്.  സംഘത്തിലെ, ഏറെ ലോക പരിജ്ഞാനമുള്ള വൃദ്ധനായ ജാംബവാന്‍ പറഞ്ഞു.” ഹേ, വീരഹനൂമാന്‍! അങ്ങും വിഷാദിയായിരിക്കുന്നതെന്തിന്? കുട്ടിക്കാലത്തു തന്നെ സൂര്യനിലേക്കു പറന്നവനല്ലേ? സൂര്യ ശിഷ്യനുമല്ലേ?  ഈസമുദ്രം താണ്ടാനാണോ വിഷമം. അങ്ങക്കുകഴിയാത്തതായി ഒന്നുമില്ല. സമയം കളയാതെ പുറപ്പെട്ടാലും.

അന്ന് ആ വാനരസഭയില്‍ ജ്ഞാനവൃദ്ധനായ ജാംബവാനും, അദ്ദേഹത്തിന്റെ വാക്കുകളനുസരിക്കുന്ന  ഹനൂമാനും ഇല്ലായിരുന്നെങ്കില്‍ രാമായണത്തിന്റെ  അവസാനം ഊഹിക്കുക പോലും വയ്യ. ഏതു പ്രതിസന്ധിയും തരണം ചെയ്യാന്‍ വൃദ്ധജനസാന്നിദ്ധ്യവും ഉപദേശവും സഹായിക്കുമെന്നാണ് ഈ കഥാസന്ദര്‍ഭം നല്‍കുന്ന സൂചന. അതുമായി ഇന്നത്തെ സമൂഹത്തിലേക്കൊന്നുനോക്കൂ എന്താണവിടെ നാം  കാണുന്നത്.

പലതരം സഭകളുണ്ട്. അവയിലെല്ലാം പലതരം പ്രതിസന്ധികളുമുണ്ട്. സഭയില്‍ വൃദ്ധന്മാരുടെ എണ്ണ ത്തിനാണെങ്കില്‍ ഒരു കുറവുമില്ല. ഗുണത്തില്‍ കുറവുണ്ടുതാനും. അധര്‍മ്മങ്ങളിലാണ് പലര്‍ക്കും കമ്പം. ധര്‍മ്മിഷ്ഠരായ ചിലര്‍ ഉപദേശിക്കാമെന്നിരിക്കട്ടെ. മറ്റുള്ളവര്‍ അനുസരിക്കില്ലെന്നു മാത്രമല്ല തിരിച്ചടി കിട്ടിയെന്നുവരാം. ഈ പടുകിഴവനെ നാമെന്തിനു ചുമക്കണം. വലിയ ശല്യമാണ്. എവിടെയെങ്കിലും കൊണ്ടുപോയിക്കളയണം. എന്നുവരെ ചിന്തിക്കുന്നവരാണ് പുതിയ തലമുറ. ഖേദകരമാണീ അവസ്ഥ.

സഭയെന്നാല്‍ ഭരണസഭകളോ നീതിസഭകളോ മാത്രമല്ല,കുടുംബസഭയും കൂടിയാണ്. സത്യത്തിലൂന്നി ധര്‍മ്മത്തെ ഉദ്‌ഘോഷിക്കുന്ന വൃദ്ധജനങ്ങള്‍ എവിടെയും ഉണ്ടായിരിക്കണം. സത്യമാണ്,ധര്‍മ്മമാണ് ദൈവം എന്നതുകൊണ്ട് ധര്‍മ്മജ്ഞരായ വൃദ്ധജനങ്ങളെ ദൈവസമാനരായിക്കണ്ട് ആദരിക്കുക എന്നതാവണം നമ്മുടെ സംസ്‌ക്കാരം. അത്തരത്തില്‍ കേരളം ദൈവത്തിന്റെ സ്വന്തം നാടായി വളര്‍ന്നെങ്കില്‍ എന്നാവട്ടെ നമ്മുടെ പ്രാര്‍ത്ഥന.

(തുടരും)

9388414034

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.