Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഒരാത്മീയ ചിന്തകന്‍ ജനിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:25 am IST
in Samskriti

നാട്ടുകാരും മറുനാട്ടുകാരും പ്രസിദ്ധരും പ്രഗത്ഭരും എല്ലാം കൂടിക്കലര്‍ന്ന ഒരന്തരീക്ഷം. പ്രശസ്തരും ധനികരുമായ പലരുടെയും ജീവിതം അടുത്തുനിന്നു കണ്ടറിയാന്‍ അദ്ദേഹത്തിന് അവസരം കിട്ടി. ചുണ്ടില്‍ മാത്രം പറ്റി നില്‍ക്കുന്ന പുഞ്ചിരി, ആത്മാര്‍ത്ഥത തെല്ലുമില്ലാത്ത സ്‌നേഹാദര പ്രകടനങ്ങള്‍,അകത്ത് നുരഞ്ഞുപൊന്തുന്ന അസൂയ, കുറേക്കൂടി മുമ്പിലെത്താന്‍ പറ്റിയില്ലല്ലോ എന്ന അതൃപ്തി… അമര്‍ഷം. ഇതെല്ലാം കണ്ടുനിന്ന ബാലന്റെ മനസ്സില്‍ പുതിയൊരു ചിന്ത നാമ്പിട്ടു. ആ നിലക്ക് നിസ്വരേയും നിസ്സഹായരേയും സഹായിച്ചതുകൊണ്ടുമാത്രം സമൂഹത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമോ? സമൂഹത്തില്‍ ഉന്നത ശ്രേണിയിലുള്ളവരും സമ്പന്നരും കൂടി സംതൃപ്തരും സന്തുഷ്ടരുമായി കാണപ്പെടുന്നില്ല. ഇങ്ങനെയുള്ള കാമ്പില്ലാത്ത തുച്ഛമായ ജീവിതം എനിക്കുവേണ്ട. ബാലകൃഷ്ണന്‍ ഒരു തീരുമാനത്തിലെത്തി.

കൂടുതല്‍ അര്‍ത്ഥപൂര്‍ണമായ ഒരു ജീവിതത്തിനുവേണ്ടിയുള്ള അനേ്വഷണത്തിന്റെ ഭാഗമായി, ഉദേ്യാഗവും സാമൂഹ്യജീവിതവും പഴയപടി തുടരുന്നതിനിടയിലും ആദ്ധ്യാത്മിക സാധനകളില്‍ അദ്ദേഹം മനസ്സിരുത്തി. തത്വചിന്തകളുടെ പലശാഖകളിലും അദ്ദേഹം ഈ കാലത്ത് ഗഹനമായ പഠനം നടത്തി. കിഴക്കും പടിഞ്ഞാറുമുള്ള മതങ്ങളും ദര്‍ശനങ്ങളും ആഴത്തില്‍ മനസ്സിലാക്കി. മാസങ്ങളോളം നീണ്ടുനിന്ന ശ്രദ്ധാപൂര്‍വ്വമായ പഠനം ബുദ്ധിയെ കൂടുതല്‍ തീഷ്ണമാക്കി.

മുറതെറ്റാതെ നടത്തിപോന്ന ആദ്ധ്യാത്മിക സാധനകള്‍ മനസ്സിനെ പവിത്രവുമാക്കി.

ഏതാണ്ട് ഈ കാലത്തുതന്നെ മേനോന്‍ നാടിന്റെ നാനാഭാഗങ്ങളിലും ഒരു പര്യടനം നടത്തി. ഏതാനും വസ്ത്രങ്ങളും പുസ്തകങ്ങളും മാത്രമേ കൈയ്യിലെടുത്തുള്ളൂ. തീവണ്ടിയില്‍ യാത്ര ചെയ്യാന്‍ വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഒരു പാസും കൈവശമുണ്ടായിരുന്നു. യാത്രയെക്കുറിച്ച് പ്രതേ്യകം സങ്കല്‍പങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇഷ്ടമുള്ളിടത്ത് വണ്ടിയില്‍നിന്നിറങ്ങും. ആ പട്ടണത്തിലൊ ഗ്രാമത്തിലോ കുറെ ചുറ്റി നടക്കും. നാട്ടുകാരെകണ്ട് സംസാരിക്കും. അവരുടെ മനസ്സും, ചിന്തകളും, ജീവിതരീതിയും മനസ്സിലാക്കും.

അങ്ങനെ യാത്ര ചെയ്തുകൊണ്ടിരിക്കെ ഒരുദിവസം പെട്ടെന്ന് തീവണ്ടിമുറിയിലെ യാത്രക്കാരെല്ലാം ദൂരെയുള്ള പാവനമായ അരുണാചല പര്‍വ്വതത്തിന്റെ ദര്‍ശനത്തിനായി ജനലരുകിലേക്ക് ഓടിചെല്ലുന്നതുകണ്ടു. ഏതോ ഒരു പ്രചോദനത്താല്‍ ബാലന്‍ ഉടന്‍ തിരുവണ്ണാമല സ്റ്റേഷനില്‍ വണ്ടിയിറങ്ങി. ദിവ്യനായ ഭഗവാന്‍ രമണമഹര്‍ഷിയെ പറ്റി കേട്ടറിഞ്ഞ മേനോന്‍ നേരെ മലമുകളിലുള്ള രമണാശ്രമത്തിലേക്കാണ് ചെന്നത്. ഒരു തിണ്ണയില്‍ കണ്ണടച്ച് ചാരിയിരിക്കുകയായിരുന്നു മഹര്‍ഷി. അദ്ദേഹം കണ്ണുതുറക്കുന്നതും കാത്ത് മേനോന്‍ അരികത്ത് ചെന്നിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഒരു സംഭവമായിരിക്കും അതെന്ന് ബാലന്‍ അന്നു വിചാരിച്ചില്ല.

ജീവന്‍ മുക്തനായ ആ ഋഷി പെട്ടെന്ന് മിഴിതുറന്നു നേരെ ബാലന്റെ കണ്ണുകളിലേക്കു നോക്കി. സര്‍വജ്ഞനായ മഹര്‍ഷിയുടെ ആ നോട്ടം ബാലകൃഷ്ണനെ ഒരു  അതീന്ദ്രിയാനുഭൂതിയിലേക്ക് നയിച്ചു. ദേഹബോധം തിരിച്ചുകിട്ടിയപ്പോള്‍ ആ അനുഭവം വിചിത്രമായി തോന്നി, ലേശം അസ്വസ്ഥജനകവും ഓര്‍മ്മ തെളിഞ്ഞതും മനസ്സില്‍നിന്നും അത് കുടഞ്ഞുകളയാനായി ശ്രമം. പിന്നീട് വളരെനാള്‍ കഴിഞ്ഞ് അദ്ധ്യാത്മജ്ഞാനം പക്വമായപ്പോഴാണ് ബാലകൃഷ്ണന്‍ മനസ്സിലാക്കിയത്. അന്നത്തെ ആ അനുഭവത്തിന്റെ അര്‍ത്ഥവും മഹത്വവും.

മാസങ്ങളോളം ഇടതടവില്ലാതെ നീണ്ടുപോയ ഗൗരവമാര്‍ന്ന വായനയും, കൃത്യമായ സാധനാനുഷ്ഠാനവും ബാലന്‍ പുരാണഗ്രന്ഥങ്ങളേയും, മഹാത്മാക്കളായ സന്ന്യാസിമാരേയും അവരുടെ നിര്‍ദ്ദിഷ്ഠ ലക്ഷ്യത്തേയും അവര്‍ സമൂഹത്തിനുവേണ്ടിചെയ്യുന്ന സേവനങ്ങളേയുമൊക്കെപ്പറ്റി വളരെ കാര്യമായി ചിന്തിക്കാന്‍ തുടങ്ങി. ഒടുവില്‍ അദ്ദേഹം തീര്‍ച്ചയാക്കി, സാമൂഹ്യരംഗത്തുനിന്ന് കുറെനാള്‍ വിട്ടുനില്‍ക്കുക.

ഹിമാലയത്തില്‍ ചെന്ന് സന്ന്യാസിമാരുമായി സഹവസിച്ച് അവരുടെ കാര്യങ്ങളും, കഥകളുമൊക്കെ നേരിട്ടു മനസ്സിലാക്കുക. ആ യാത്രയെകുറിച്ചും, സന്ന്യാസിമാരുമൊത്തുള്ള ജീവിതാനുഭവങ്ങളെക്കുറിച്ചുമൊക്കെ ലേഖനങ്ങളെഴുതി ‘നാഷണല്‍ ഹെറാള്‍ഡില്‍’ പ്രസിദ്ധീകരിക്കുകയുമാവാം. ബാലകൃഷ്ണന്‍ പുതിയൊരു യാത്രക്കു വട്ടം കൂട്ടി.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.