ഡിവൈന്‍ ലൈഫ് സൊസൈറ്റിയുടെ ആഗോളതല അദ്ധ്യക്ഷനായ സ്വാമി ചിദാനന്ദ ചിന്മയാനന്ദജിയെ കാണാന്‍ ആശുപത്രിയില്‍ വന്നു. ഏറെനേരം രോഗശയ്യക്കരുകിലിരുന്നു പ്രാര്‍ത്ഥിച്ചു. അദ്ദേഹം പുറത്തുവന്ന് ആകാംക്ഷാഭരിതരായി കാത്തുനിന്നിരുന്ന ആരാധകരെ അറിയിച്ചു. അദ്ദേഹം അതീവധന്യമായ ഒരു അവസ്ഥയിലാണ്. എല്ലാ വേദനകള്ക്കുമപ്പുറത്ത്… പരമാത്മാവില്‍ വിലയം പ്രാപിച്ചുകാണ്ട്.
അന്നുച്ചക്ക്, ആശുപത്രിയുടെ ഇടനാഴിയില്‍ ഭക്തന്മാര് താല്ക്കാലികമായൊരുക്കിയ പീഠത്തില്‍ വെച്ചിരുന്ന ശ്രീകൃഷ്ണവിഗ്രഹം പെട്ടെന്ന് താഴേക്കുവീണു. ആരാധകസഹസ്രങ്ങളുടെ മനമുരുകിയ പ്രാര്‍ത്ഥനക്കും നാമജപത്തിനുമിടയില് സ്വാമിജി ഭൗതികശരീരം വെടിഞ്ഞു. മഹാസമാധിയടഞ്ഞു. 1993 ആഗസ്റ്റ് 3-ാംതീയതി വൈകുന്നേരം 5.45 യുഎസ്എയിലെ സാന്‍ഡിയാഗോയില്‍ വെച്ച്.
ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് ഒരിക്കല്‍ സ്വാമിജി പറയുകയുണ്ടായി. നമ്മള് ഈ ലോകത്തില്‍ പിറന്നുവീഴുന്നത് കരഞ്ഞുകൊണ്ടാണ്. അപ്പോള്‍ നമുക്കു വേണ്ടപ്പെട്ടവര്‍ ചുറ്റുംനിന്നു ചിരിക്കുന്നുണ്ടാവും. എന്നാല്‍ നമ്മള് ഈ ലോകത്തില്‍നിന്നും യാത്രയാവുമ്പോള്‍, നിറഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ നമ്മള് ചിരിക്കണം, ഇത്ര നല്ല ഒരാള്‍ കൈവിട്ടുപോകുന്നുവല്ലൊ എന്നാലോചിച്ച് മറ്റുള്ളവര്‍ നമ്മുടെ ചുറ്റും നിന്നു കരയണം. ആ തരത്തിലാവണം നമ്മള് നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തേണ്ടത്. ഈ ലക്ഷ്യത്തിലെത്തിച്ചേരാനാണ് നമ്മളോരുത്തരും ശ്രമിക്കേണ്ടത്.
ലോകം മുഴുവനുമുള്ള ആരാധകര്‍ അദ്ദേഹത്തിന്റെ വിനിയോഗത്തില്‍ പൊട്ടിക്കരഞ്ഞുപോയി. ഹിന്ദുമതത്തെ സംബന്ധിച്ചിടത്തോളം, ഏറ്റവും സമുന്നതനായ ഒരാചാര്യനാണ് അന്ന് എന്നന്നേക്കുമായി നഷ്ടപ്പെട്ടത്.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: