Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

റബര്‍ കര്‍ഷകരെ രക്ഷിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2015, 09:48 pm IST
in Vicharam

കേരളത്തില്‍ ആത്മഹത്യചെയ്യുന്ന കര്‍ഷകരിലേറെയും റബ്ബര്‍കര്‍ഷകരാണ്.ഏറ്റവും ഞെട്ടിച്ച ആത്മഹത്യ ഒരു റബ്ബര്‍കര്‍ഷകന്‍ കണ്ണൂരില്‍നിന്ന് ധനമന്ത്രി കെ.എം. മാണിയുടെ നിയോജകമണ്ഡലത്തിലെത്തി റബ്ബര്‍മരത്തില്‍ തൂങ്ങിമരിച്ചതാണ്. കാര്‍ഷിക വിലയിടിവ് ആദ്യം നെല്‍കര്‍ഷകരെയും പിന്നെ നാളികേര കര്‍ഷകരെയുമാണ് ബാധിക്കുന്നത്.

നാളികേരകര്‍ഷകര്‍ മണ്ഡരി ബാധിച്ച തെങ്ങിനെപ്പോലെയായത് നിസ്സംഗ കേരളം കണ്ടതാണ്. ഇപ്പോള്‍ റബ്ബറിന്റെ വിലത്തകര്‍ച്ച വാരാദ്യത്തില്‍ ആര്‍എസ്എസ് നാലിന് ക്വിന്റലിന് 500 രൂപയായി കുത്തനെ ഇടിയുകയുണ്ടായി. ആഗോളവിപണിയില്‍ത്തന്നെ റബ്ബറിന് വില ഇടിഞ്ഞു. റബ്ബര്‍ പ്രധാനകൃഷിയായ കോട്ടയത്തും നിലമ്പൂരും ഇരിട്ടിയിലും പ്രതിസന്ധി കൂടിയപ്പോള്‍ അത് കേരള സമ്പദ്‌വ്യവസ്ഥയെ ആകെ ബാധിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് ഏതാണ്ട് 11 ലക്ഷത്തോളം റബ്ബര്‍കര്‍ഷക കുടുംബങ്ങളുണ്ട്. മഴക്കാലം മുന്നില്‍ക്കണ്ട് കര്‍ഷകരും വ്യാപാരികളും ഒന്നരലക്ഷം ടണ്ണോളം സ്‌റ്റോക്കുചെയ്തിട്ടുണ്ടത്രെ. പക്ഷെ കാലവര്‍ഷമെത്തിയിട്ടും റബ്ബര്‍വില ഉയര്‍ന്നില്ല. സൈക്കിള്‍ ടയര്‍, ഓട്ടോ ടയര്‍ ട്യൂബുകള്‍ക്കുള്ള അവധിക്കച്ചവടക്കാരാണത്രേ സംഹാരമൂര്‍ത്തികളായത്.രാജ്യാന്തര കരാറുകളനുസരിച്ച് റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ അവസരമൊരുക്കിയതും റബ്ബര്‍ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക് തിരിച്ചടിയായെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രകൃതിദത്ത റബ്ബറിന്റെ ലഭ്യതകൂടിയതും ഉപഭോഗം കുറഞ്ഞതും വിലത്തകര്‍ച്ചക്ക്

കാരണമായി.സാമ്പത്തികമാന്ദ്യത്തെത്തുടര്‍ന്ന് റബ്ബര്‍ ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം കുറഞ്ഞതും വിലത്തകര്‍ച്ചക്ക് ഒരു കാരണമാണെന്ന് പറയപ്പെടുന്നു.കേരളത്തിലെ റബ്ബര്‍കര്‍ഷകരെ സംരക്ഷിക്കാന്‍ ചെയ്യേണ്ടതൊന്നും സംസ്ഥാനസര്‍ക്കാരുകള്‍ ചെയ്യാറില്ല. എല്ലാ ഉത്തരവാദിത്തവും കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്‌ക്കാനാണ് ചിലര്‍ക്ക് താല്‍പര്യം.യുപിഎ സര്‍ക്കാരിന്റെ കാലത്ത് റബ്ബറിനെച്ചൊല്ലി ഉയര്‍ന്നുകേള്‍ക്കാത്ത മുറവിളികളാണ് ഇപ്പോള്‍ ഉണ്ടാവുന്നതെന്നും കാണാതിരുന്നുകൂടാ.

സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ഇടപെടല്‍ ഈ ഘട്ടത്തില്‍ അത്യാവശ്യമാണ്. റബ്ബര്‍ ഒരു രാജ്യാന്തര ഉല്‍പ്പന്നമാണ്. രാജ്യാന്തര തലത്തില്‍ ഡിമാന്റ് വര്‍ധിച്ചാല്‍ മാത്രമേ റബ്ബര്‍വില ഉയരുകയുള്ളൂ. റബ്ബര്‍ കിലോഗ്രാമിന് 150 രൂപ ലഭിച്ചാല്‍ മാത്രമേ ചെറുകിട കര്‍ഷകര്‍ക്ക് ഗുണപ്രദമാകുകയുള്ളൂ. വന്‍കിട കര്‍ഷകരാകട്ടെ 180-200 രൂപ കിട്ടണമെന്നാണ് പറയുന്നത്. ഉല്‍പ്പാദനച്ചെലവിലുണ്ടായ കയറ്റമാണ് ചെറുകിട കര്‍ഷകരെ ബാധിച്ചത്. േകരള കര്‍ഷകര്‍ മാറിമാറി വരുന്ന വിളകളെ പരീക്ഷിക്കുന്ന മനഃസ്ഥിതിയുള്ളവരാണ്.പരമ്പരാഗതമായി നെല്ലും തെങ്ങും മാത്രം കൃഷിചെയ്തിരുന്നവര്‍ മറ്റെന്തെല്ലാം പുതിയ വിളകള്‍ പരീക്ഷിച്ച് പരാജയമടഞ്ഞു! റബ്ബറിനോടുള്ള പ്രതിപത്തിയും അങ്ങനെ തുടങ്ങിയതാണ്. ഇപ്പോള്‍ ടാപ്പിംഗ് വൈദഗ്ധ്യമുള്ള തൊഴിലാളികളെ ലഭിക്കാതായി.

ടാപ്പിംഗ് തൊഴിലാളികളുടെ അഭാവം റബ്ബറിന്റെ ഭാവിയെതന്നെ ബാധിച്ചേക്കാമെന്നും കര്‍ഷകര്‍ ഭയപ്പെടുന്നു. ലോകം ചലിക്കുന്നത് റബ്ബറിന്റെ സഹായത്താലാണെന്നും റബ്ബര്‍ കര്‍ഷകരുടെ ഭാവി ശോഭനമാണെന്നും ഗുഡ്ഇയര്‍ ടയര്‍ ആന്റ് റബ്ബര്‍ കമ്പനി ചെയര്‍മാന്‍ സിങ്കപ്പൂരില്‍ നടന്ന ലോക റബ്ബര്‍ സമ്മറ്റില്‍ പ്രവചിക്കുകയുണ്ടായി. കാര്‍ ഉപയോഗം വര്‍ധിക്കുകയും കാര്‍ ഉള്ളവരുടെ എണ്ണം ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് റബ്ബറിന് ഇത്തരമൊരു ശോഭനഭാവി പ്രവചിച്ചത്.പ്രകൃതിദത്ത റബ്ബര്‍ പരിസ്ഥിതിസൗഹൃദ ഉല്‍പ്പന്നമായതിനാല്‍ അത് ലോകം കൂടുതല്‍ ഉപയോഗിക്കുമെന്ന പ്രതീക്ഷയും കര്‍ഷകര്‍ പുലര്‍ത്തി.പ്രകൃതിദത്ത റബ്ബറിന്റെ ഉപയോഗം വര്‍ധിച്ചുവെന്നത് വാസ്തവമാണ്.പ്രകൃതിദത്ത റബ്ബര്‍ ഉപയോഗിച്ചാണ് റേഡിയല്‍ ടയറുകളും ഗ്ലൗസുകളും നിര്‍മിക്കുന്നത്. പല രാജ്യങ്ങളിലും ഭൂകമ്പത്തില്‍നിന്ന് കെട്ടിടങ്ങളെ രക്ഷിക്കാന്‍ റബ്ബര്‍ ഉപയോഗിച്ചുള്ള ബെയറിംഗുകള്‍ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്.

കാലവര്‍ഷം കര്‍ക്കടകമാസത്തില്‍ ശക്തമാകുമ്പോള്‍ റബ്ബറിന്റെ  വില കൂടുമെന്ന പ്രത്യാശയും ഇപ്പോള്‍ അസ്തമിച്ചിരിക്കുകയാണ്. ഇതിനുതെളിവാണ് മൂന്ന് ദിവസത്തിനുള്ളില്‍ അഞ്ചുരൂപയുടെ വിലയിടിവ് ഉണ്ടായത്. പക്ഷെ റബ്ബര്‍ സ്‌റ്റോക്ക് ചെയ്തത്  വീണ്ടും വിലകുറയ്‌ക്കാന്‍ ഇടയാക്കുമെന്ന് അവധിക്കച്ചവടക്കാര്‍ അവകാശപ്പെടുന്നു.രാജ്യാന്തര വിപണിയില്‍ വില ഇടിഞ്ഞിട്ടും റബ്ബര്‍ ഇറക്കുമതിയുടെ തോത് ഉയര്‍ന്നേക്കാമെന്നും അവര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ അവധിക്കച്ചവടക്കാരെയാണ് കര്‍ഷകര്‍ കുറ്റവാളികളായി കാണുന്നത്.പ്രകൃതിദത്ത റബ്ബര്‍ ഉല്‍പ്പാദനത്തില്‍ 85 ശതമാനം കേരളത്തിന്റെ വിഹിതമാണ്.ത്രിപുര, ആസാം,കര്‍ണാടക,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ ചേര്‍ന്നുല്‍പാദിപ്പിക്കുന്നത് 15 ശതമാനത്തില്‍ താഴെയാണ്.

ചൈന ഇറക്കുമതി കുറച്ചതും കേരളത്തില്‍ റബ്ബറിന്റെ വിലത്തകര്‍ച്ചക്ക് ഒരു കാരണമാണ്.ഇങ്ങനെയൊക്കെയാണെങ്കിലും റബ്ബര്‍കൃഷിയിലൂടെ മാത്രമാണ് കേരളം രക്ഷപ്പെടാന്‍ പോകുന്നതെന്ന ധാരണ തിരുത്തേണ്ടതുതന്നെയാണ്.പാടങ്ങള്‍ അനധികൃതമായി നികത്തുന്നതിലും നെല്‍കൃഷി തന്നെ ഇല്ലാതാകുന്നതിലും നിസ്സംഗത പാലിക്കുന്നവരാണ് റബ്ബറിനുവേണ്ടി മുറവിളികൂട്ടുന്നത്.

മൂന്നരക്കോടിയോളം വരുന്ന ജനങ്ങള്‍ നിത്യവും അരിയാഹാരം കഴിക്കുന്നതുപോലും മറ്റുസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന അരി ഉപയോഗിച്ചാണെന്ന കാര്യം മലയാളി സൗകര്യപൂര്‍വം മറക്കുകയാണ്.റബ്ബര്‍ വില വര്‍ധിക്കാന്‍ 2020 വരെ കാത്തിരിക്കണമെന്നാണ് ബിസിനസ് ലോബി പറയുന്നത്. ഈ വിഷയത്തില്‍ കേരളത്തിലെ ചെറുകിട കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍  ഇടപെടണം.അങ്ങനെ റബ്ബര്‍ കര്‍ഷക ആത്മഹത്യകള്‍ ഒഴിവാക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

Kerala

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

പുതിയ വാര്‍ത്തകള്‍

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.