Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അദാനി അനഭിമതനല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2015, 10:45 pm IST
in Vicharam

വിഴിഞ്ഞം തുറമുഖം കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തീരുമാനമെടുത്തത് നിര്‍മാണക്കരാറില്‍ അദാനി ഏക ലേലക്കാരന്‍ ആയിരുന്നതിനാലും അദാനി ഗ്രൂപ്പിന് ഈ പദ്ധതി നന്നായി നടപ്പാക്കാന്‍ സാധിക്കും എന്ന ഉറച്ചവിശ്വാസത്തിലുമാണ്. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അദാനിക്കെതിരെ രംഗത്തുവന്നു എന്ന റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തുറമുഖ മന്ത്രി കെ. ബാബുവും കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വവും തള്ളിയിരിക്കുകയാണ്.

കേരള സര്‍ക്കാരിന്റെ ഉന്നതാധികാര സമിതിയും പദ്ധതിയ്‌ക്ക് പച്ചക്കൊടി കാട്ടിയതോടെ അദാനിയ്‌ക്ക് നിര്‍മാണക്കരാര്‍ 4000 കോടിയ്‌ക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായാല്‍ അത് മേജര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ ആകുമെന്ന് മാത്രമല്ല ഭാരതത്തിലെ ആദ്യത്തെ മദര്‍ പോര്‍ട്ടും ആകും. ഓള്‍ വെതര്‍, മള്‍ട്ടിപര്‍പ്പസ് ഡീപ്പ് വാട്ടര്‍ യന്ത്രവല്‍കൃത ഗ്രീന്‍ഫീല്‍ഡ് തുറമുഖവും വിഴിഞ്ഞമായിരിക്കും.നിര്‍മിച്ച് പ്രവര്‍ത്തിപ്പിച്ച് കൈമാറുക എന്ന അടിസ്ഥാനത്തിലാണ് അദാനിയ്‌ക്ക് നിര്‍മാണക്കരാര്‍ നല്‍കാന്‍ പോകുന്നത്.

20 അടി കണ്ടെയ്‌നര്‍ കപ്പലുകള്‍ക്ക് (എഫ്ഇവി) അടുക്കാനാകുന്ന വിഴിഞ്ഞം തുറമുഖം വിദേശകപ്പലുകള്‍ക്കും വരാന്‍ സാധ്യത ഒരുക്കുന്നു. വിഴിഞ്ഞത്തിന് കബോട്ടാഷ് റെഗുലേഷന്‍ ലഘൂകരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും.ഇപ്പോള്‍ 28 ശതമാനം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പുമെന്റും കൊളംബൊ തുറമുഖത്തുകൂടിയാണ് നടക്കുന്നത്. വിഴിഞ്ഞം തുറമുഖം പ്രാവര്‍ത്തികമായാല്‍ ഈ കപ്പലുകള്‍ വിഴിഞ്ഞത്തായിരിക്കും അടുക്കുക. അതിന് കാരണം വിഴിഞ്ഞം ട്രജ് റൂട്ടിനടുത്തായതിനാലാണ്. ഇത് കേരളത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കും എന്നുമാത്രമല്ല കേരളത്തിന് സാമ്പത്തികലാഭവും ലഭിക്കും.

വിഴിഞ്ഞം തുറമുഖം പ്രാവര്‍ത്തികമാകാതിരിക്കാന്‍ തമിഴ്‌നാടിന് താല്‍പ്പര്യമുണ്ട്. വിഴിഞ്ഞത്തിന് പകരം കൊളച്ചല്‍ വികസിപ്പിച്ചാല്‍ തമിഴ്‌നാട് അതിലൂടെ വന്‍ സാമ്പത്തികനേട്ടം കൊയ്യും എന്നുമാത്രമല്ല, അത് ആ സംസ്ഥാനത്തിന്റെ പ്രാമുഖ്യം വര്‍ധിപ്പിക്കുകയും കേരളം കൂടുതല്‍ അപ്രസക്തമാകുകയും ചെയ്യും. അദാനി ഗ്രൂപ്പ് നീതിപൂര്‍വവും സുതാര്യവുമായ ടെണ്ടര്‍ ആണ് സമര്‍പ്പിച്ചിരുന്നത്. വിഴിഞ്ഞത്ത് കപ്പലുകള്‍ അടുക്കാത്തത് അത് ഇപ്പോള്‍ ഒരു പോര്‍ട്ട് അല്ലാത്തതിനാലാണ്. ഇവിടെ ബ്രേക്ക് വാട്ടര്‍ ഹാര്‍ബര്‍ ബേസിന്‍ നിര്‍മിക്കണമെങ്കില്‍ തുറമുഖത്തിനടുത്ത് 25 മീറ്ററോളം ആഴം കൂട്ടേണ്ടിവരും. ഇതിന് 1000 കോടി രൂപവേണ്ടിവരും എന്ന് കണക്കാക്കപ്പെടുന്നു.

വിഴിഞ്ഞം യാഥാര്‍ത്ഥ്യമായാല്‍ അത് കൊച്ചിയുടെ പ്രാധാന്യം കുറയ്‌ക്കുകയും കാര്‍ഗോ കടത്തിനെ ബാധിക്കുകയും ചെയ്യുമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. വിഴിഞ്ഞത്തിന് പകരം വല്ലാര്‍പാടം ടെര്‍മിനല്‍ വികസിപ്പിക്കുകയാണ് വേണ്ടതെന്ന വാദവും ഉയരുന്നുണ്ട്. വിഴിഞ്ഞം പദ്ധതിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എതിര്‍ക്കുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരിക്കുന്നത്. തുറമുഖ മന്ത്രി കെ. ബാബുവും കോണ്‍ഗ്രസ് ഹൈക്കമാന്റ് വിഴിഞ്ഞം പദ്ധതിയെ എതിര്‍ക്കുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവിക്കുകയുണ്ടായി.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് സഹായം നല്‍കുന്ന ആളാണ് അദാനി എന്നും അതിനാല്‍ അദാനിയ്‌ക്ക് തന്ത്രപ്രധാന പദ്ധതി കൈമാറുന്നത് ഉചിതമല്ലെന്നുമായിരുന്നുവത്രേ രാഹുല്‍-സോണിയാ നിലപാട്. ഇടതുപക്ഷമാകട്ടെ തുറമുഖം പൊതുമേഖലയില്‍ സ്ഥാപിച്ച് നടത്തിപ്പില്‍ സ്വകാര്യപങ്കാളിത്തം അനുവദിക്കണം എന്നാണ് പറയുന്നത്. അദാനിയ്‌ക്ക് പോര്‍ട്ട് കൈമാറുന്നത് എങ്ങനെ സ്വകാര്യ പങ്കാളിത്തമാകാതിരിക്കും?

ഇടതു മുന്നണിയുടെ മറ്റൊരു വാദം 7500 കോടി രൂപ ചെലവുവരുന്ന പദ്ധതിയ്‌ക്ക് അദാനി ഗ്രൂപ്പ് മുടക്കുന്നത് 2000 കോടി രൂപയാണെന്നും അദാനിയുടെ ലാഭം 6000 കോടിയാണെന്നുമാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിഴിഞ്ഞം പദ്ധതിയെ എതിര്‍ത്തിട്ടും മുഖ്യമന്ത്രി പദ്ധതിയുമായി മുന്നോട്ട് പോകുന്നു എന്നും ഇടതുമുന്നണി ആരോപിക്കുന്നു. സിപിഎമ്മിന്റെ സോണിയാ വിധേയത്വമാണ് ഇതിലൂടെ പ്രകടമാകുന്നത്. കൊച്ചി ഇപ്പോള്‍ അറബിക്കടലിന്റെ റാണിയാണ്.

വിഴിഞ്ഞംകൂടി യാഥാര്‍ത്ഥ്യമായാല്‍ ചരക്ക് കയറ്റിറക്ക് കൂടുതല്‍ സുഗമമാവുകയും കേരളത്തിന്റെ വരുമാനം കൂടുകയും ചെയ്യും. പക്ഷെ തമിഴ്‌നാടിന് എങ്ങനെയെങ്കിലും വിഴിഞ്ഞം പദ്ധതിയെ അട്ടിമറിച്ച് വിഴിഞ്ഞത്തിനടുത്തുതന്നെയുള്ള കുളച്ചല്‍ തുറമുഖം വികസിപ്പിക്കണമെന്നാണ് ആഗ്രഹം. അത് തമിഴ്‌നാടിന് വന്‍ സാമ്പത്തികലാഭം നല്‍കുകയും ചെയ്യും. വിഴിഞ്ഞം പദ്ധതിയുടെ ഗുണഫലങ്ങള്‍ തിരസ്‌കരിച്ച് അദാനിയ്‌ക്ക് നിര്‍മാണക്കരാര്‍ നല്‍കുന്നതിനെ എതിര്‍ക്കുന്നവര്‍ കേരളത്തിന്റെ ഗുണകാംക്ഷികളല്ല എന്ന് പറയേണ്ടിവരും.

വികസനകാര്യത്തില്‍ രാഷ്‌ട്രീയം കലര്‍ത്തുന്നവരെ കേരളത്തിലെ ജനങ്ങള്‍ ഇനിയുള്ള കാലം വെറുതെ വിടുമെന്ന് തോന്നുന്നില്ല. സ്വകാര്യസംരംഭങ്ങള്‍ നിയമവിധേയമായ രാജ്യമാണ് ഭാരതം. സ്വകാര്യവ്യക്തികളും കമ്പനികളും രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതും പുതുമയുള്ള കാര്യമല്ല. അപ്പോള്‍പിന്നെ അദാനി മാത്രം അനഭിമതനാകുന്നതെങ്ങനെ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.