Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കടുത്ത സാമ്പത്തിക പ്രതിസന്ധി: ഗ്രീസില്‍ ജനങ്ങള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2015, 09:45 pm IST
in World

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഗ്രീസില്‍ ജനങ്ങള്‍ പ്രതിഷേധിക്കുന്നു

ഏഥന്‍സ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഗ്രീസില്‍ ജനജീവിതം ദുരിതമയം. ബാങ്കുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതോടെ ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും മുടങ്ങി. എടിഎമ്മുകള്‍വഴി പരമാവധി 66 ഡോളറേ പിന്‍വലിക്കാക്കാവൂയെന്ന നിയന്ത്രണം ഇരട്ടപ്രഹരമായി. ഇതോടെ, എടിഎമ്മുകള്‍ക്കു മുന്നില്‍ നീണ്ടനിര രൂപപ്പെട്ടു.

ഐഎംഎഫ് നല്‍കിയ 1.55 മില്യണ്‍ യൂറോ തിരിച്ചടയ്‌ക്കാന്‍ ഗ്രീസിനായില്ല. ഇതോടെ, ഐഎംഎഫ് സഹായം തിരിച്ചടയ്‌ക്കാന്‍ കഴിയാത്ത ആദ്യ വികസിത രാജ്യമെന്ന ദുഷ്‌പേരും ഗ്രീസിനായി. തിരിച്ചടവിനുള്ള അവസാന ദിവസമായി ജൂണ്‍ 30 ആണ് ഐഎംഎഫും, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും, യൂറോസോണുമെല്ലാം നിശ്ചയിച്ചിരുന്നത്. ഇത് ജൂലൈ അഞ്ചിലേക്കു നീട്ടണമെന്ന് പ്രധാനമന്ത്രി അലക്‌സി സിപ്രസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, നിര്‍ദേശം സ്വീകരിച്ചില്ല. വായ്‌പാ തിരിച്ചടയ്‌ക്കണമോയെന്ന് അറിയാനുള്ള ജനഹിത പരിശോധന അഞ്ചിനാണ്. അതിനു ശേഷമാകും തീരുമാനമെന്നാണ് സിപ്രസിന്റെ നിലപാട്.

അതേസമയം, പണം തിരിച്ചടയ്‌ക്കാന്‍ ഗ്രീസിനെ സഹായിക്കാന്‍ ഫണ്ട് സമാഹരണവും ആരംഭിച്ചു. വിവിധ സംഘടനകളാണ് ഇതിനു പിന്നില്‍. വ്യക്തികളില്‍നിന്നും, രാജ്യാന്തര സമൂഹത്തില്‍നിന്നുമെല്ലാം ഇതിനു പിന്തുണ ലഭിക്കുന്നുവെന്ന് സംഘാടകര്‍. ഞായറാഴ്ചത്തെ ഹിതപരിശോധനാ ഫലം ഗ്രീസിനെ യൂറോസോണില്‍നിന്ന് പുറത്തെത്തിക്കുമെന്നു കരുതുന്നവരുമുണ്ട്.

2008ല്‍ ലോകത്തെ ബാധിച്ച സാമ്പത്തിക മാന്ദ്യമാണ് ഗ്രീസിനെ പ്രതിസന്ധിയിലെത്തിച്ചത്. ഒന്നും നോക്കാതെ പണം ചെലവഴിച്ചതിനു നല്‍കേണ്ടിവന്ന വിലയാണ് പ്രതിസന്ധിയെന്നാണ് വിദഗ്ധരുടെ പക്ഷം. ദുര്‍ബലമായ സാമ്പത്തിക ഘടന കണക്കിലെടുക്കാതെ പൊതുചെലവ് വരുമാനത്തേക്കാള്‍ കൂടുതലായി. 2010 ആയപ്പോഴേക്കും ബാധ്യത മൊത്തം വരുമാനത്തിന്റെ 146 ശതമാനും, അതായത്, 350 ബില്യണ്‍ യൂറോ. സ്വകാര്യ മൂലധനത്തിന്റെ വരവ് നിലച്ചതോടെ വിപണിയും നിശ്ചലം.

യൂറോസോണ്‍ രാജ്യങ്ങള്‍, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, ഐഎംഎഫ് തുടങ്ങിയവരാണ് സഹായവുമായി എത്തി. ഇവരെല്ലാം കൂടി 240 ബില്യണ്‍ യൂറോ നല്‍കി. ഇതിനു പകരമായി ചെലവു ചുരുക്കല്‍ പദ്ധതികള്‍ അവര്‍ ആവശ്യപ്പെട്ടു. പദ്ധതികള്‍ക്കുള്ള സഹായം, ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ വെട്ടിക്കുറയ്‌ക്കാനും, നികുതി വര്‍ധിപ്പിക്കാനുമുള്ള നിര്‍ദേശങ്ങള്‍ ആദ്യം ചെവിക്കൊണ്ടില്ലെങ്കിലും, നിവൃത്തിയില്ലാതെ അനുസരിക്കേണ്ടിവന്നു.

ഇതോടെ, സാമ്പത്തികരംഗം നേരിയ തോതില്‍ മെച്ചപ്പെട്ടു. എന്നാല്‍, നടപടികള്‍ ജനങ്ങളുടെ എതിര്‍പ്പിനിടയാക്കി. ഈ വര്‍ഷമാദ്യം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഈ എതിര്‍പ്പ് പ്രതിഫലിച്ചു. ഭരണകക്ഷിയെ മറികടന്ന് ഇടതുപക്ഷ നിലപാടുള്ള അലക്‌സി സിപ്രസ് പ്രധാനമന്ത്രിയായി.

പുതിയസര്‍ക്കാര്‍ ചെലവു ചുരുക്കല്‍ നടപടികള്‍ പിന്‍വലിച്ചു. ഇത് ജനങ്ങളെ തൃപ്തരാക്കിയെങ്കിലും, യൂറോസോണിന്റെ എതിര്‍പ്പിനിടയാക്കി. ഇതോടെയാണ് വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്ക് അവരെത്തിയത്. ഐഎംഎഫും ഇതേ നിലപാട് സ്വീകരിച്ചു. ജനഹിതപരിശോധനയ്‌ക്കു ശേഷമേ ചര്‍ച്ചയുള്ളൂവെന്ന് ജര്‍മന്‍ ചാന്‍സല്‍ ആഞ്ജലീന മെര്‍ക്കല്‍ ഇന്നലെ വ്യക്തമാക്കിയിട്ടുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.