ന്യൂദല്‍ഹി: ഐപിഎല്‍ കോഴക്കേസില്‍ അന്തിമവിധി തനിക്ക് അനുകൂലമാകുമെന്നു പ്രതീക്ഷിക്കുന്നതായി മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ശുഭപ്രതീക്ഷയാണ് ഉള്ളതെന്നും ശ്രീശാന്ത് ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
എസ്. ശ്രീശാന്ത് അടക്കമുള്ളവര്‍ക്കെതിരേയുള്ള ഐപിഎല്‍ വാതുവയ്പ്, ഒത്തുകളി കേസില്‍ കുറ്റംചുമത്തുന്നതിന്മേല്‍ വിധി പറയുന്നതു കോടതി മാറ്റിവെച്ചിരുന്നു. ദല്‍ഹി വിചാരണക്കോടതിയാണു വിധി പറയുന്നതു ജൂലൈ 25ലേക്കു മാറ്റിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: