Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബൊളീവിയന്‍ കരുത്തിനെ തകര്‍ത്ത് പെറു ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2015, 10:43 pm IST
inSports

ടെമ്യൂകോ (ചിലി): ബൊളീവിയന്‍ പോരാട്ടവീര്യത്തെ തകര്‍ത്തെറിഞ്ഞ് പെറു കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍. ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പെറു ബൊളീവിയയെ തകര്‍ത്തുവിട്ടത്. സ്‌ട്രൈക്കര്‍ പൗലോ ഗ്വരേരോയുടെ തകര്‍പ്പന്‍ ഹാട്രിക്കിന്റെ കരുത്തിലായിരുന്നു പെറുവിന്റെ കുതിപ്പ്.

20, 23, 74 മിനിറ്റുകളിലായിരുന്നു ഗ്വരേരോയുടെ മിന്നുന്ന ഹാട്രിക്ക്. ഇത്തവണത്തെ കോപ്പ അമേരിക്കയിലെ ആദ്യ ഹാട്രിക്കുമാണ് ഇത്. ഇതോടെ ഗോള്‍വേട്ടയില്‍ മൂന്ന് ഗോളുകളോടൊപ്പം ചിലിയുടെ അര്‍ട്ടുറോ വിദാലിനൊപ്പമെത്തി ഗ്വരേരോ. 2011ലെ കോപ്പ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് ഗോളുകള്‍ നേടി ടോപ്‌സ്‌കോററായിരുന്നു ഗ്വരേരോ. 84-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ മാഴ്‌സലോ മൊറാനോയാണു ബൊളീവിയയുടെ ആശ്വാസ ഗോള്‍ നേടിയത്. സെമിയില്‍ ചിലിയാണു പെറുവിന്റെ എതിരാളി. ചൊവ്വാഴ്ച സാന്റിയാഗോയിലാണു സെമി പോരാട്ടം. തുടര്‍ച്ചയായ രണ്ടാം തവണയാണ് പെറു സെമിയിലെത്തുന്നത്. കഴിഞ്ഞ തവണ ലൂസേഴ്‌സ് ഫൈനലില്‍ വെനസ്വേലയെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടിയിരുന്നു.

ബൊളീവിയ പ്രതിരോധത്തിന് കരുത്തുകൂട്ടി 5-3-2 ശൈലിയിലും പെറു 4-4-2 ശൈലിയിലുമാണ് കളത്തിലിറങ്ങിയത്. അഞ്ച് പേരെ അണിനിരത്തിയിട്ടും പെറുവിയന്‍ താരങ്ങളുടെ ആക്രമണത്തിന് മുന്നില്‍ ബൊളീവിയന്‍ പ്രതിരോധം പലപ്പോഴും ഛിന്നഭിന്നമാകുന്നതാണ് കണ്ടത്. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ബൊളീവിയയേക്കാള്‍ ഏറെ മികച്ചുനിന്നത് പെറുവാണ്. ബൊളീവിയന്‍ ഗോള്‍മുഖത്തേക്ക് അവര്‍ കളിയിലുടനീളം പായിച്ചത് 27 ഷോട്ടുകള്‍. അതില്‍ എട്ടെണ്ണം ലക്ഷ്യത്തിലേക്കും. മൂന്നെണ്ണം ഗോളാവുകയും ചെയ്തു. അതേസമയം ബൊളീവിയക്ക് ആകെ 9 ഷോട്ടുകളാണ് തൊടുക്കാന്‍ കഴിഞ്ഞത്. അതില്‍ ലക്ഷ്യത്തിലേക്ക് നീങ്ങിയത് മൂന്നെണ്ണം മാത്രം. ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങിയ ഗോള്‍കീപ്പര്‍ എന്ന പദവിയോടെയായിരിക്കും ബൊളീവിയയുടെ 23 കാരനായ ഗോള്‍ കീപ്പര്‍ ജാവിയര്‍ ക്വിനോനസും നാട്ടിലേക്ക് മടങ്ങുന്നത്. ടൂര്‍ണമെന്റില്‍ ആകെ പത്ത് ഗോളുകളാണ് ബൊളീവിയന്‍ ഗോളി വഴങ്ങിയത്.

മധ്യനിര താരങ്ങള്‍ക്ക് കൃത്യമായി മുന്നേറ്റനിരയ്‌ക്ക് പന്തെത്തിക്കാന്‍ കഴിഞ്ഞതോടെ ആക്രമണത്തിനും അപാര മൂര്‍ച്ചയായിരുന്നു.  ബൊളീവിയ്‌ക്കാകട്ടെ ഒരു ഘട്ടത്തിലും പെറുവിനെ ഫലപ്രദമായി തടയാന്‍ കഴിഞ്ഞില്ല. തിരമാലപോലെ അടിച്ചാര്‍ത്ത പെറുവിനു മുന്നില്‍ പലപ്പോഴും പിടിച്ചു നില്‍ക്കാന്‍ പ്രയാസപ്പെടുകയും ചെയ്തു. ഇതിനിടയിലും ഗോളാക്കിമാറ്റാന്‍ കഴിയുന്ന രണ്ടവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ പെറു പ്രതിരോധത്തിന്റെ ഇടപെടല്‍ അവയെ നിഷ്പ്രഭമാക്കി.

തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 20-ാം മിനിറ്റിലാണ് പെറു ആദ്യമായി ബൊളീവിയന്‍ വല ചലിപ്പിച്ചത്. വര്‍ഗാസ് അളന്നുമുറിച്ചു നല്‍കിയ ക്രോസാണ് ഗ്വരേരോ ഉജ്ജ്വല ഹെഡ്ഡറിലൂടെ ബൊളീവിയന്‍ വല കുലുക്കിയത്. കഴിഞ്ഞ നവംബറിനു ശേഷം പെറുവിനായി ഗോളടിച്ചിട്ടില്ലെന്ന ആരാധകരുടെ വിഷമം തീര്‍ക്കുന്നതായിരുന്നു ഗ്വരേരോയുടെ ആദ്യ ഗോള്‍. മൂന്നുമിനിറ്റിനുശേഷം ഗ്വരേരോ രണ്ടാം ഗോളും നേടി. ഒരു പ്രത്യാക്രമണത്തിനൊടുവില്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യന്‍ കുയോവയുടെ പാസില്‍നിന്നായിരുന്നു ഗ്വരേരോ രണ്ടാം തവണയും ബൊളീവിയന്‍ വല കുലുക്കിയത്. തുടര്‍ന്നും നിരവധി മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ പെറുവിന് കഴിയാതിരുന്നതോടെ ആദ്യ പകുതി 2-0ന് കലാശിച്ചു.

ആദ്യ പകുതി നിര്‍ത്തിയിടത്തുനിന്നുതന്നെയാണ് രണ്ടാം പകുതിയും അവര്‍ ആരംഭിച്ചത്. ഒപ്പം പെറുവും ആക്രമണത്തിന് മുന്‍തൂക്കം നല്‍കിയതോടെ കളി പലപ്പോഴും പരുക്കനാവുകയും ചെയ്തു. കളിയില്‍ ആകെ എട്ട് തവണയാണ് റഫറി മഞ്ഞക്കാര്‍ഡ് കാണിച്ചത്. ബൊളീവിയന്‍ താരങ്ങള്‍ ഗോള്‍ മടക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടെ 74-ാം മിനിറ്റില്‍ മൂന്നാം ഗോളും പെറു എതിര്‍ വലയില്‍ നിക്ഷേപിച്ചു. ബിജാരിയോയുടെ പിഴവില്‍ നിന്ന് പന്ത് പിടിച്ചെടുത്ത് കുതിച്ചാണ് ഗ്വരേരോ വലയിലെത്തിച്ചത്. പത്ത് മിനിറ്റിനുശേഷം ബൊളീവിയ ഒരു ഗോള്‍ മടക്കി. ബൊളീവിയന്‍ താരം ഡാമിയന്‍ ലിസിയോയെ ബോക്‌സിനുള്ളില്‍ ലൂയിസ് അഡ്‌വിന്‍കുല വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മാഴ്‌സെലോ മൊറൈനോയാണ് അവരുടെ ആശ്വാസഗോള്‍ നേടിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

പുതിയ വാര്‍ത്തകള്‍

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.