Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചിലിയന്‍ വീരഗാഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2015, 08:52 pm IST
inSports

സാന്റിയാഗോ: ആതിഥേയരായ ചിലി കോപ്പ അമേരിക്കയുടെ സെമിയില്‍. ഇന്നലെ നടന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് നിലവിലെ ചാമ്പ്യന്മാരായ ഉറുഗ്വെയെ കീഴടക്കിയാണ് 1999നുശേഷം ആദ്യമായി ചിലി അവസാന നാലില്‍ ഇടംപിടിച്ചത്. കളിയുടെ 83-ാം മിനിറ്റില്‍ മൗറീഷോ ഇസ്ലയുടെ ബൂട്ടില്‍ നിന്നാണ് ചിലിയുടെ വിജയഗോള്‍ വന്നത്. 16 വാര അകലെ നിന്നുള്ള ഇസ്ലയുടെ ഷോട്ട് വലകുലുക്കിയതോടെ ഒമ്പത് പേരായി ചുരുങ്ങിയ ഉറുഗ്വായുടെ വിധി തീരുമാനിക്കപ്പെട്ടു.

കളിയുടെ 63-ാം മിനിറ്റില്‍ ഉറുഗ്വെ സൂപ്പര്‍താരം എഡിസണ്‍ കവാനിയും 88-ാം മിനിറ്റില്‍ ജോര്‍ജ് ഫുസിലെയും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതും ഉറുഗ്വെക്ക് കനത്ത തിരിച്ചടിയായി. സ്‌റ്റേഡിയത്തിലെത്തിയ പതിനായിരക്കണക്കിന് ആരാധകര്‍ക്ക് മുന്നില്‍ തകര്‍പ്പന്‍ പ്രകടനമാണ് ചിലി നടത്തിയത്.

തകര്‍പ്പന്‍ ഫോമിലുള്ള ചിലിക്കെതിരെ പലപ്പോഴും ഉറുഗ്വെ താരങ്ങള്‍ പരുക്കന്‍ കളിയാണ് പുറത്തെടുത്തത്. ഉറുഗ്വെയുടെ പ്രകടനം പരിധിവിട്ടപ്പോതോടെ ചിലിയും അതേനാണയത്തില്‍ തിരിച്ചടിച്ചതോടെ പലപ്പോഴും കളി ഏറെ പരുക്കനാവുകയും ചെയ്തു. എട്ട് മഞ്ഞക്കാര്‍ഡുകളും രണ്ട് ചുവപ്പുകാര്‍ഡുമാണ് റഫറി പുറത്തെടുത്തത്.

വിദാല്‍, അലക്‌സി സാഞ്ചസ്, വാല്‍ഡിവിയ എന്നിവരടങ്ങിയ ചിലി സംഘത്തിന്റെ പന്തടക്കത്തിന് മുന്നില്‍ പലപ്പോഴും നോക്കുകുത്തികളാകാനായിരുന്നു ഉറുഗ്വെ താരങ്ങളുടെ വിധി. പന്തടക്കത്തില്‍ മാത്രമല്ല, ഷോട്ടുകളുതിര്‍ക്കുന്നതിലും ചിലിയന്‍ താരങ്ങള്‍ ഉറുഗ്വെയേക്കാള്‍ ഏറെ മുന്നിലായിരുന്നു. കളിയുടെ 80 ശതമാനവും പന്ത് കൈവശം വച്ചത് ചിലിയായിരുന്നു. കളിയിലുടനിളം അവര്‍ പായിച്ച 15 ഷോട്ടുകളില്‍ 7 ഏഴെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയെങ്കിലും ഒരെണ്ണം മാത്രമാണ് ഉറുഗ്വെ ഗോളി മുസ്‌ലേരയെ കീഴടക്കി വലയില്‍ കയറിയത്. ബാറിന് കീഴില്‍ അത്യുജ്ജ്വല പ്രകടനമായിരുന്നു മുസ്‌ലേര കാഴ്ചവെച്ചത്. കളിയുടെ ആദ്യ പകുതിയില്‍ ചിലിയുടെ ആധിപത്യമായിരുന്നെങ്കിലും ആദ്യ അവസരം ഉറുഗ്വെക്കാണ് ലഭിച്ചത്.

മൂന്നാം മിനിറ്റില്‍ അവരുടെ ക്രിസ്റ്റിയന്‍ റോഡ്രിഗസ് ബോക്‌സിനുള്ളില്‍ നിന്ന് പായിച്ച ഷോട്ട് ചിലി ഗോളി ക്ലോഡിയോ ബ്രാവോ രക്ഷപ്പെടുത്തി. ഇതിനുശേഷം കളി ചിലിയുടെ കൈകളിലായി. സൂപ്പര്‍താരങ്ങളായ അലക്‌സി സാഞ്ചസും വിദാലും വാല്‍ഡിവിയും മികച്ച ഒത്തിണക്കത്തോടെ പന്ത് പരസ്പരം കൈമാറി ഉറുഗ്വെ പ്രതിരോധത്തിന് കനത്ത തലവേദന സൃഷ്ടിച്ചു. പ്രതിരോധനിരയുടെ മികവാണ് ഗോള്‍ വഴങ്ങാതെ ടീമിനെ രക്ഷിച്ചുനിര്‍ത്തിയത്. സാഞ്ചസിന്റെയും വിദാലിന്റെയും വര്‍ഗാസിന്റെയുമൊക്കെ ഷോട്ടുകള്‍ ഉറുഗ്വെ പ്രതിരോധനിര ബ്ലോക്ക് ചെയ്ത് രക്ഷപ്പെടുത്തി.

26-ാം മിനിറ്റില്‍ വാല്‍ഡിവിയയുടെ പാസില്‍ നിന്ന് ചാള്‍സ് അരാന്‍ഗ്വിസ് പായിച്ച ഷോട്ടും മുസ്‌ലേര രക്ഷപ്പെടുത്തി. 36-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് അര്‍ട്ടുറോ വിദാല്‍ പായിച്ച വലംകാലന്‍ ഷോട്ടും മുസ്‌ലേരയുടെ മെയ് വഴക്കത്തിന് മുന്നില്‍ വിഫലമായി. രണ്ടാം പകുതിയിലും കാര്യങ്ങള്‍ക്ക് മാറ്റമൊന്നുമുണ്ടായില്ല. ചിലി എതിര്‍ ബോക്‌സിലേക്ക് ആക്രമണത്തിരമാലകള്‍ നടത്തിയെങ്കിലും വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്ത ഉറുഗ്വെ പ്രതിരോധം പിടിച്ചുനിന്നു. ഇതിനിടെ 53-ാം മിനിറ്റില്‍ ഉറുഗ്വെയ്‌ക്ക് ലഭിച്ച സുവര്‍ണ്ണാവസരം പക്ഷേ ഡീഗോ റോലാന് ഗോളാക്കാനായില്ല. റോലാന്റെ ഷോട്ട് നേരെ ഗോളിയുടെ കൈകളിലേക്ക്. 63-ാം മിനിറ്റില്‍ ഉറുഗ്വെക്ക് എഡിസണ്‍ കവാനിയെ നഷ്ടമായി.

തുടര്‍ച്ചയായ രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ മാച്ചിംഗ് ഓര്‍ഡറും വാങ്ങി താരം കളത്തിന് പുറത്തേക്ക് പോയതോടെ ഉറുഗ്വെ 10 പേരായി ചുരുങ്ങുകയും ചെയ്തു. ഇതോടെ വല്ലപ്പോഴും നടത്തിയിരുന്ന അവരുടെ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച കുറയുകയും ചെയ്തു. രാജ്യത്തിനായി 76 കളികള്‍ കളിച്ച കവാനി ആദ്യമായാണ് ചുവപ്പുകാര്‍ഡ് നേടുന്നയത്. പിതാവ് ലൂയിസ് കവാനി നാട്ടില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് എഡിന്‍സന്‍ കവാനി ചിലിക്കെതിരായ മത്സരത്തില്‍ വിട്ടുനില്‍ക്കുമെന്നുവരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും താരം ഇന്നലെ കളിക്കാനിറങ്ങിയിരുന്നു.

നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കിയാണ് നിര്‍ണായക മത്സരത്തില്‍ കവാനി രാജ്യത്തിന്റെ ജേഴ്‌സി അണിയാന്‍ തീരുമാനിച്ചത്. 74-ാം മിനിറ്റില്‍ അര്‍ട്ടുറോ വിദാല്‍ മറ്റൊരു അവസരം കൂടി നഷ്ടപ്പെടുത്തി. 81-ാം മിനിറ്റില്‍ ചിലി കാത്തിരുന്ന ഗോള്‍ പിറന്നു. ചിലി താരം ഉറുഗ്വെ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് ഗോളി മുസ്‌ലേര കുത്തിയകറ്റിയെങ്കിലും കിട്ടിയത് വാല്‍ഡിവിയക്ക്. വാല്‍ഡിവിയ പന്ത് ഇസ്ലക്ക് കൈമാറി. പന്ത് സ്വീകരിച്ച് ഇസ്ല പായിച്ച വലം കാലന്‍ ഷോട്ട് മുസ്‌ലേരയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് വലയില്‍ കയറിയതോടെ ഉറുഗ്വെയുടെ സ്വപ്‌നങ്ങള്‍ക്ക് വിരാമമായി. അതോടൊപ്പം ഇതുവരെ കിട്ടാക്കനിയായ ചിലി കിരീടത്തിലേക്ക് ഒരുപടി കൂടി അടുക്കുകയും ചെയ്തു.

ബൊളീവിയ-പെറു മത്സരത്തിലെ വിജയികളെയാണ് ചിലി സെമിയില്‍ നേരിടുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.