Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇരുത്തി ചിന്തിപ്പിക്കേണ്ട ലൗജിഹാദ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2015, 02:06 am IST
in Vicharam

ലൗജിഹാദ് എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് ഉച്ചക്കിറുക്ക് ആരംഭിക്കുകയാണ്. ഒരു മതസമൂഹത്തെ ആക്ഷേപിക്കാനും അവഹേളിക്കാനുമാണിതെന്ന് നീട്ടിവലിച്ചെഴുതുന്നവരുണ്ട്. അതിന്റെ പേരില്‍ ചര്‍ച്ചകളും വിവാദങ്ങളും സംഘടിപ്പിക്കുന്നവരുണ്ട്. ഇതിനെയെല്ലാം തുടര്‍ന്ന് നിസ്സംഗരാക്കുന്ന ഭരണാധികാരികളെയും കാണാന്‍ കഴിയും. എന്നാല്‍ സ്വന്തം കുടുംബത്തില്‍ ഇതൊക്കെ സംഭവിക്കുംവരെ മാത്രമാണിത്.

മകളെയോ പെങ്ങളെയോ കുടുംബത്തിലാരെയെങ്കിലുമോ പ്രണയം നടിച്ച് വശത്താക്കി വിവാഹംകഴിക്കുകയും അതിന്റെ ഭാഗമായി മതംമാറ്റം നടക്കുകയും ചെയ്താലാണ് മനംമാറ്റം സംഭവിക്കുന്നതും മാറത്തടിച്ച് നിലവിളിക്കുന്നതും. അപ്പോഴേക്കും സംഗതിയെല്ലാം കഴിഞ്ഞിരിക്കും. മതംമാറാന്‍ തയ്യാറാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്നു, തുടര്‍ന്ന് മരണത്തിലേക്ക്. കഴിഞ്ഞദിവസം എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥി അനുജ മരണപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ല. ആസൂത്രിത കൊലപാതകമാണത്.

ആത്മഹത്യയെന്ന് എഴുതിത്തള്ളുംമുമ്പ് സമഗ്രമായ അന്വേഷണവും നടപടിയും അനിവാര്യമാണ്. കൊലക്കേസടക്കമുള്ള ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെട്ട മതതീവ്രവാദസംഘത്തിലെ അംഗം ഖലീം നവമാധ്യമങ്ങളിലൂടെ വലവീശിപ്പിടിച്ച് ഒപ്പം താമസിപ്പിച്ച് മതംമാറ്റം നടത്താന്‍ ചെയ്ത പരിശ്രമമാണ് അനുജയുടെ മരണത്തിലെത്തിയതെന്നാണ് സാഹചര്യത്തെളിവുകളെല്ലാം. എന്നിട്ടും വേണ്ടത്ര ജാഗ്രത പുലര്‍ത്താന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്നത് ആശ്ചര്യകരമാണ്.

അഞ്ചാറുവര്‍ഷമായി രാജ്യത്താകമാനം പ്രത്യേകിച്ച് കേരളത്തില്‍ ഇസ്ലാമിലേക്ക് ആളെ കൂട്ടാന്‍ കണ്ടുവച്ച് നടപ്പാക്കുന്നതാണ് ലൗജിഹാദ്. ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് 5000 ല്‍പരം പെണ്‍കുട്ടികളെ ഇസ്ലാമിലേക്ക് മാറ്റിയിട്ടുണ്ടെന്ന് രണ്ടുവര്‍ഷം മുമ്പ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതാണ്. തുലോം ചെറിയ സംഖ്യമാത്രമാണ് മറിച്ചുണ്ടായത്. ലൗജിഹാദ് നടക്കുന്നുണ്ടെന്ന് അന്ന് പോലീസ് മേധാവിയും സമ്മതിച്ചതാണ്. എന്നാല്‍ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഭരണകൂടവും മാധ്യമങ്ങളും ലൗജിഹാദിനെ ലളിതവത്കരിക്കാനാണ് ശ്രമിച്ചത്. തുടര്‍ന്ന് ഇരകളെ പിടിക്കാനിറങ്ങുന്നവര്‍ അവരുടെ പരിശ്രമം ശക്തിപ്പെടുത്തി. ഈ വര്‍ഷം മാത്രം 175ല്‍പരം’ലൗജിഹാദ്’ മതംമാറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിലൊന്നാണ് അനുജയുടേത്.

ആത്മഹത്യയല്ല അനുജയെ കൊന്നതാണെന്ന് അനുജയുടെ ബന്ധുക്കള്‍ ആരോപിച്ചിട്ടും അന്വേഷണം ആ വഴിക്ക് തുടങ്ങിയിട്ടില്ല. മതംമാറാന്‍ തയ്യാറാകാത്ത അനുജയെ ശിരോവസ്ത്രം ധരിപ്പിക്കാനായി തലമുടി പാടേ വടിച്ച നിലയിലാണ് ഒടുവില്‍ കണ്ടതെന്ന് പറയുന്നു. ആത്മഹത്യയുടെ അവസ്ഥയിലല്ല മൃതദേഹം കണ്ടതെന്നും പറയുന്നു. കാലുകള്‍ നിലത്ത് മുട്ടിയായിരുന്നു. സംസ്ഥാനത്ത് കാണാതാകുന്ന പല പെണ്‍കുട്ടികളില്‍ മിക്കവര്‍ക്കും അനുസരിച്ചില്ലെങ്കില്‍ അകാല ചരമവും വിധിക്കുകയാണ്.

പോപ്പുലര്‍ ഫ്രണ്ടിനുവേണ്ടി കൊലപാതകമുള്‍പ്പെടെ നടത്തിയിരുന്ന ഖാലിമിന് വന്‍സാമ്പത്തിക സൗകര്യം ലഭിച്ചിട്ടുണ്ട്. അട്ടപ്പാടിയില്‍ ഇയാള്‍ മുപ്പത് ഏക്കറോളം ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ക്രിമിനലായതിനാല്‍ നാട്ടില്‍ ഭീഷണിയുള്ളതിനാലാണ് എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. ലൈസന്‍സില്ലാത്ത തോക്കും സൂക്ഷിക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇയാള്‍ക്ക് വേണ്ടി പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ഭരണകക്ഷിയില്‍പ്പെട്ട ചില നേതാക്കളും കേസ് ഒതുക്കിത്തീര്‍ക്കാന്‍ പോലീസില്‍ ഇടപെടുന്നുണ്ട്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ നിരവധി തെളിവുകള്‍ ലഭിക്കുമെന്നിരിക്കെ പോലീസ് അതിനും തയ്യാറാകുന്നില്ല.

എറണാകുളത്ത് കളമശ്ശേരി സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യാത്രക്കാരായ രണ്ടു പേര്‍ കൊല്ലപ്പെട്ടത് ഞായറാഴ്ചയാണ്. അമീര്‍ജാന്റെ മകന്‍ 23 വയസ്സുള്ള ഷെഫിനും സുനിലിന്റെ മകള്‍ 20കാരി ശ്രീക്കുട്ടിയുമാണ് മരിച്ചത്. പുലര്‍ച്ചെ നാലുമണിക്കായിരുന്നു സംഭവം. ഷെരിഫും ശ്രീക്കുട്ടിയും എവിടെ പോയതാണെന്നറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ജോലി തേടിപ്പോകുമെന്ന് ഷെറീഫ് പറഞ്ഞതായി അയാളുടെ ബന്ധുക്കള്‍ ഓര്‍ക്കുന്നു.

ശ്രീക്കുട്ടി എങ്ങനെ രാത്രി ഷെറീഫിന്റെ ബൈക്കിലെത്തി എന്നതാണ് ദുരൂഹത. കാര്യം വ്യക്തമാണ്. പ്രലോഭിപ്പിച്ച് പ്രണയിച്ച് മാര്‍ഗം കൂട്ടുകയാണ് ലക്ഷ്യം. അവര്‍ക്കെവിടെയും എത്താനായില്ല എന്ന സത്യം ബാക്കിനില്‍ക്കുന്നു. പ്രണയിക്കാന്‍ ഒരുപാട് സാഹചര്യം ഇപ്പോഴുണ്ട്. പ്രണയത്തിനെ ആര്‍ക്കും എതിര്‍ക്കാനും കഴിയില്ല. നിഷ്‌കളങ്കമായ പ്രണയവും ജീവിതവും സാമൂഹ്യസുരക്ഷ ഭദ്രമാക്കാനാകണം. എന്നാല്‍ ഇത്തരം പ്രണയങ്ങള്‍ സമൂഹത്തില്‍ സമാധാനമല്ല സംഘര്‍ഷമാണുണ്ടാക്കുക.

ഉത്തര്‍പ്രദേശിലെ അലിഗഡില്‍ സംഭവിച്ചതതാണ്. ഇസ്ലാമിക ഭീകരര്‍ കേരളത്തില്‍ ലൗജിഹാദ് പോലുള്ള വൈകൃതങ്ങളെ ആസൂത്രിതമായി വ്യാപിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ ‘ഞാനൊന്നുമറിഞ്ഞില്ലേ’ എന്ന നയം സ്വീകരിക്കുന്നത് ആപത്കരമാണ്. അതോടൊപ്പം തന്റെ മകള്‍ എവിടെപോകുന്നു ആരോടൊക്കെ സഹവസിക്കുന്നു എന്ന് നോക്കാനുള്ള ബാധ്യത രക്ഷാകര്‍ത്താക്കള്‍ക്കുമുണ്ട്.

മുപ്പത് കഴിഞ്ഞ ഖലീമിനൊപ്പം 23 കാരി അനുജയെ താമസിപ്പിക്കുവാന്‍ അനുവാദം നല്‍കിയ രക്ഷിതാക്കളുടെ വീഴ്ച സമൂഹത്തിന് പാഠമാകേണ്ടതാണ്. നിതാന്ത ജാഗ്രത രക്ഷിതാക്കളും മക്കളും പാലിക്കേണ്ടതുണ്ട്. സദാചാര പോലീസെന്ന മുദ്രകുത്തപ്പെടുമോ എന്ന ഭയംമൂലം സമൂഹവും ഞാനൊന്നും കണ്ടില്ല കേട്ടില്ല എന്ന നിലപാട് സ്വീകരിച്ചാല്‍ കേരളം കേരളമല്ലാതാകും. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്മാരുടെ വിഹാര ഭൂമിയാകുമെന്ന് എല്ലാവരും ഓര്‍ക്കുന്നതും നന്ന്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.